Activate your premium subscription today
കൊച്ചി ∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഒരു പ്രശ്നവുമില്ലെന്നും നിർമാതാക്കളായ ആന്റണി പെരുമ്പാവൂരും ജി.സുരേഷ് കുമാറും സംഘടനയ്ക്ക് വളരെ വേണ്ടപ്പെട്ടവരാണെന്നും സംഘടനയുടെ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ ലിസ്റ്റിൻ സ്റ്റീഫൻ. ഒരു സിനിമാ സമരം ഉണ്ടായാൽ ആന്റണി പെരുമ്പാവൂർ അതിന്റെ മുന്നിൽത്തന്നെ ഉണ്ടാവുമെന്നും വാർത്താ സമ്മേളനത്തിൽ ലിസ്റ്റിൻ പറഞ്ഞു. സിനിമ സമരം പ്രഖ്യാപിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിന്റെ പേരിൽ വിവാദം കനക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലിസ്റ്റിന്റെ അഭിപ്രായ പ്രകടനം.
തിരുവനന്തപുരം ∙ വിഖ്യാത ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ് 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നു തലസ്ഥാനത്ത് എത്തും. ഇന്ത്യയിലെ 7 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ‘കിങ് ഓഫ് ദ് റോഡ് -ദി ഇന്ത്യ ടൂർ’ പരിപാടിയുടെ ഭാഗമായാണു സന്ദർശനം. അദ്ദേഹത്തിന്റെ 18 സിനിമകൾ നാളെയും 11 നും കൈരളി, ശ്രീ, നിള തിയറ്ററുകളിൽ പ്രദർശിപ്പിക്കും. സൗജന്യ പാസുകൾ ജവാഹർ നഗറിലെ ഗൊയ്ഥെ സെൻട്രം ഓഫിസിൽനിന്നു ലഭിക്കും. ചലച്ചിത്ര വിദ്യാർഥികൾക്കും സിനിമാ പ്രവർത്തകർക്കുമായി വെൻഡേഴ്സിന്റെ മാസ്റ്റർ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
കൊച്ചി ∙ മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജൂൺ ഒന്നു മുതൽ സിനിമാ സമരം. ഷൂട്ടിങ്ങും സിനിമാ പ്രദർശനവും ഉൾപ്പെടെ സിനിമയുടെ എല്ലാ മേഖലകളും നിർത്തിവയ്ക്കാൻ സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി സംസ്ഥാന സർക്കാർ പിൻവലിക്കുക, താരങ്ങളുടെ വൻ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ.
ജനം എന്ന വാക്ക് മനസ്സിനു നൽകുന്ന ചിത്രം എന്താണ്? ഒരുപാട് ആളുകൾ തിങ്ങി നിറഞ്ഞ ഉത്സവമാണോ? ഏതെങ്കിലും നിയമം അനുസരിച്ച് നിരയായോ വരിയായോ നിൽക്കുന്ന മനുഷ്യന്മാരുടെ കൂട്ടമാണോ? പൊതുവേ സമൂഹജീവിയായ മനുഷ്യവർഗത്തിന്റെ സ്വഭാവം നിർണയിക്കപ്പെടാൻ ഈ ‘ആൾക്കൂട്ട ബോധം’ കാരണമാകാറുണ്ട്. അതായത്, ഒറ്റയ്ക്ക് അല്ലെങ്കിൽ ചെറിയ കൂട്ടത്തിൽ നിൽക്കുമ്പോൾ മനുഷ്യൻ കാണിക്കുന്ന പെരുമാറ്റമല്ല ഒരു കൂട്ടത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ ഉണ്ടാകുന്നത്. അതിന്റെ മനഃശാസ്ത്രം എന്തായിരിക്കും? ഉദാഹരണത്തിന്, ഒരുപാട് ആളുകൾ പങ്കെടുക്കുന്ന വലിയ പരിപാടികളിൽ ഒരു നടി ഭംഗിയായി ഒരുങ്ങി വന്നു നിൽക്കുന്നു. എല്ലാവരും ആരവമുണ്ടാക്കി സ്വീകരിക്കുന്നു. ചിലപ്പോഴൊക്കെ അവർ കേൾക്കാതെ പല ‘കമന്റുകൾ’ പറയുന്നു. ശേഷം ഇതേ പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അതിനു ചുവടെ വരുന്ന കമന്റുകൾ അശ്ലീലം നിറഞ്ഞതാകുന്നു. ആരോഗ്യപരമായ സമൂഹത്തിൽ ഒരു മനുഷ്യനോടും നേരിട്ട് പറയാൻ പാടില്ലാത്ത വാക്കുകളും സംജ്ഞകളും ഒരു കൂട്ടത്തിൽ മറഞ്ഞിരുന്നു ചെയ്യാൻ മനുഷ്യന് സാധിക്കുന്നത് എങ്ങനെയാണ്? ഇതേ മോശം കമന്റുകൾ തെളിഞ്ഞ വെളിച്ചത്തിൽ യാതൊരു മാന്യതയുമില്ലാതെ വിളിച്ചു പറഞ്ഞ ആളെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ ‘സമൂഹമാധ്യമ യുദ്ധം’ ചെയ്യുന്നതാണ് മറ്റൊരു വിരോധാഭാസം. മനുഷ്യ മനസ്സിന്റെ ഈ കേളികൾക്കു പിന്നിലെന്തായിരിക്കും?
ഫിലഡൽഫിയ / കോട്ടയം ∙ അമേരിക്കൻ മലയാളിയും കലാ, സാമൂഹിക, സംഘടനാ പ്രവർത്തകനുമായ ജീമോൻ ജോർജ് നിർമിക്കുന്ന “ശുക്രൻ” സിനിമയ്ക്ക് കോട്ടയത്ത് തുടക്കമായി. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ചാണ്ടി ഉമ്മന്റേയും സാന്നിദ്ധ്യത്തിൽ ഈ മാസം 7ന് കോട്ടയം പനച്ചിക്കാട്ട് ആണ് ഉബൈനി സംവിധാനം ചെയ്യുന്ന “ശുക്രൻ” എന്ന
കൊച്ചി∙ സമൂഹമാധ്യമങ്ങളിൽ ലൈംഗിക അധിക്ഷേപവും അപകീർത്തിപ്പെടുത്തലും നേരിട്ടതിൽ നിയമനടപടി സ്വീകരിച്ച നടി ഹണി റോസിന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ‘‘ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ അഭിനേത്രി കൂടിയായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു.’’– വാർത്താ കുറിപ്പിൽ അമ്മ വ്യക്തമാക്കി.
ഒന്നും രണ്ടുമല്ല, 6 മലയാള സിനിമകൾ ‘100 കോടി’ ക്ലബ്ബിൽ ഇടം നേടിയ വർഷമാണ് 2024. ജനുവരി ആദ്യം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്ലർ മുതൽ ഡിസംബർ അവസാനം പുറത്തിറങ്ങിയ ബറോസ് വരെ നീളുന്ന വിജയ ചിത്രങ്ങളുടെ വലിയ നിരതന്നെ ഉണ്ടായി 2024ൽ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ഭ്രമയുഗം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങി മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ ചിത്രങ്ങളാണ് 2024ൽ പിറന്നത്. താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 200 കോടിക്ക് മുകളിൽ വരുമാനം സ്വന്തമാക്കുന്നതിനും ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ മോഹൻലാൽ എന്ന സൂപ്പർ താരം ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നതിനും മാർക്കോയിലൂടെ ഒരു മലയാള സിനിമ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി കുതിക്കുന്നതിനുമെല്ലാം സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് കടന്നുപോയത്. 2024ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് മലയാള സിനിമയിലെ ഏതാനും താരങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രിയ സിനിമകളുടെ വിശേഷങ്ങൾ വിശദമായി അറിയാം...
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
കാൽനൂറ്റാണ്ടിനിടെ മാറിയ മലയാളിയെക്കുറിച്ച്, മലയാളിയുടെ മനോയാത്രകളെക്കുറിച്ച് എഴുത്തുകാരനായ എൻ.എസ്.മാധവനും സാമൂഹിക നിരീക്ഷകനായ രാംമോഹൻ പാലിയത്തും സംസാരിച്ചുതുടങ്ങുമ്പോൾ ക്രോസ് വേഡ് പുരസ്കാര വാർത്ത മുന്നിൽ. ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന രചനയിലൂടെ മലപ്പുറം അരീക്കോട്ടുകാരൻ സഹറു നുസൈബ കണ്ണനാരി അംഗീകാരം നേടിയ വാർത്തയിൽ ആ യുവാവിന്റെ ജെഎൻയു പഠനകാലത്തെക്കുറിച്ചും അതുവഴി വന്ന ഇംഗ്ലിഷ് വഴക്കത്തെക്കുറിച്ചുമുണ്ട്. എൻ.എസ്.മാധവൻ അന്നേരം ഓർത്തത് മലയാളകഥയുടെ ഡൽഹിക്കാലമാണ്. ‘സഹറു എന്തുകൊണ്ട് എഴുത്തിന് ഇംഗ്ലിഷ് തിരഞ്ഞെടുത്തുവെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. നമ്മുടെ സാഹിത്യപരമ്പരയിൽനിന്ന് ഒരു എഴുത്തുകാരൻ മറ്റൊരു ഭാഷ സ്വീകരിച്ചുവെന്നതാണു കൗതുകകരമായ കാര്യം. മലയാള ചെറുകഥയുടെ സുവർണകാലം അതിന്റെ ഡൽഹിക്കാലമായിരുന്നു. ഒ.വി.വിജയനൊക്കെ ഇംഗ്ലിഷിൽ തുടർച്ചയായി കോളം എഴുതിയിരുന്നു. പല മലയാളി എഴുത്തുകാർക്കും ഈ അവസരമുണ്ടായിരുന്നു. വിജയന് ഇംഗ്ലിഷിൽ ഫിക്ഷൻ എഴുതാമായിരുന്നു. എന്നാൽ, പാലക്കാടൻ ഭാഷയുടെ അതിസൂക്ഷ്മവശങ്ങളിലേക്കു കടക്കാനായത് മലയാളത്തിൽ എഴുതിയതുകൊണ്ടാണ്. വിജയൻ അതിൽ മുറുകെപ്പിടിച്ചു.’
വാക്കുകൾക്കും വൈകാരിക ഭാഷണങ്ങൾക്കും നിത്യജീവിതത്തിൽ പിശുക്കു കാട്ടാറുള്ള എംടി ജ്ഞാനപീഠം പുരസ്കാരം പ്രഖ്യാപിച്ച ദിവസം ‘എക്സൈറ്റഡ്’ ആയിരുന്നു. മാധ്യമങ്ങളോട് പതിവുള്ള അകലം പാലിക്കൽ ശ്രമം അന്നുണ്ടായിരുന്നില്ല. 1995ലെ ആ വൈകുന്നേരത്ത്, രാജ്യം തന്റെ എഴുത്തിനെ അംഗീകരിച്ചുവെന്നതിലെ സന്തോഷം മറച്ചുവച്ചില്ല. ക്യാമറകൾക്കും ചോദ്യങ്ങൾക്കും മുന്നിൽ സന്തോഷം മൂലം പലപ്പോഴും വാക്കുകൾ കിട്ടാതെ വന്ന എംടിയെ ആണ് കണ്ടത്. അതിനും കുറച്ചുനാളുകൾക്ക് മുൻപ് എംടിയെ കാണാൻ ഇടവന്നു. ആ വർഷം വായിച്ച പുസ്തകങ്ങളെപ്പറ്റി ഒരു കുറിപ്പു ലഭിക്കുമോ എന്നറിയാനാണ് അന്നു കാണാൻ ചെന്നത്. പത്രം ഓഫിസിലെത്തി എംടിയെ കാണുന്നതിന് ഒരുപാട് കടമ്പകൾ ഉണ്ടാകുമെന്നാണ് കരുതിയത്. പത്രാധിപരുടെ മുറിയുടെ പുറത്ത്, അന്ന് സഹപത്രാധിപരായിരുന്ന ശത്രുഘ്നനെ കണ്ടു. എഡിറ്ററെ കണ്ടോളൂ എന്നു ശത്രുഘ്നൻ പറഞ്ഞു. അകത്തുകയറിയപ്പോൾ ബീഡി ചുണ്ടത്തുവച്ച് ഏറ്റവും പ്രശസ്തനായ സാഹിത്യകാരൻ മുന്നിൽ. കാര്യം പറഞ്ഞപ്പോൾ അനിഷ്ടം മറച്ചുവയ്ക്കാതെ എംടി പറഞ്ഞു – ‘‘ഞാൻ കഴിഞ്ഞവർഷം ഒന്നും വായിച്ചില്ല’’. അപക്വതയോടെ ചോദിച്ചു- ‘‘എന്നാൽ അങ്ങനെ കൊടുക്കാമോ?’’ പത്രപ്രവർത്തനം തുടങ്ങുന്നയാളിന്റെ ചോദ്യത്തിലെ അപകടം തിരിച്ചറിഞ്ഞപോലെ തിടുക്കപ്പെട്ട് എംടി പറഞ്ഞു-
Results 1-10 of 227