Activate your premium subscription today
കൊച്ചി ∙ ‘‘പൊലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ല. കുറഞ്ഞ അളവേയുള്ളൂ, ഊരിപ്പോരാം എന്നൊന്നും കരുതുകയും വേണ്ട, ചെയ്യേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം, നിങ്ങൾ സഹകരിച്ചാൽ മതി’’- മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സിനിമാസംഘടനാ ഭാരവാഹികൾക്കു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പാണിത്.
മലയാള സിനിമയെ ലഹരിയിൽ മുക്കുന്ന യുവനടന്മാരുടെ ഉറക്കംകെടുത്തി ഇൻഫോമർമാർ. ലഹരിയിൽ ചുവടുറപ്പിച്ചു സിനിമയിൽ വിലസുന്ന വൻമരങ്ങളെപ്പോലും ഉലയ്ക്കാൻ ശക്തിയുള്ള മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നാണ് വ്യക്തമായ സൂചന. സ്ഥിരം ലഹരിക്കാരുടെ ആരെയും കൂസാതെയുള്ള പരസ്യ ഉപയോഗത്തിനാണു പിടിവീണിരിക്കുന്നത്. സെറ്റിലോ ഹോട്ടലിലോ കാരവനിലോ ആകട്ടെ, ലഹരിമരുന്ന് എത്തിയാൽ മിനിറ്റുകൾക്കുള്ളിൽ കൃത്യമായ വിവരങ്ങൾ രഹസ്യമായി പങ്കുവയ്ക്കാൻ തയാറുള്ള ഒരുസംഘം സിനിമാപ്രവർത്തകർ പൊലീസിനും എക്സൈസിനും നിർണായകവിവരങ്ങൾ നൽകിയതോടെയാണ് സിനിമാ–സംഗീത മേഖലയിൽ വമ്പൻ അറസ്റ്റുകൾ നടന്നത്. മലയാള സിനിമയുടെ ‘ലഹരിബന്ധങ്ങൾ’ അന്വേഷണ ഏജൻസികൾക്ക് എന്നും ബാലികേറാമലയായിരുന്നു, ഈയിടെവരെ. കൃത്യമായ വിവരങ്ങൾ കിട്ടുന്നില്ല എന്നതായിരുന്നു പ്രധാനപ്രശ്നം. താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും ലഹരി ഉപയോഗം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു പഞ്ഞമില്ലെങ്കിലും തെളിവുകളുണ്ടായിരുന്നില്ല. ചെറിയ കേസുകളിൽ ആരെങ്കിലും കുടുങ്ങിയാലോ, സംഭവം പുറത്തറിയും മുൻപ് ഉന്നത ഇടപെടലുകളുണ്ടാവുകയും അവർ ഊരിപ്പോവുകയും ചെയ്യും. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ
ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകരടക്കമുള്ളവർ ഫ്ലാറ്റിലേക്ക് വരുന്നതും പോകുന്നതും എക്സൈസ് നിരീക്ഷിച്ചു തുടങ്ങിയത് മാർച്ച് തുടക്കം മുതൽ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മാസത്തിൽ റെയ്ഡിന് എക്സൈസ് സംഘം എത്തിയെങ്കിലും ചില അപ്രതീക്ഷിത സംഭവങ്ങളെ തുടർന്ന് വെറുംകൈയോടെ മടങ്ങേണ്ടി വന്നിരുന്നു.
സംവിധായകൻ കൃഷ്ണൻനായരും പ്രേംനസീറും പഴയൊരു ചിത്രത്തിന്റെ ഉച്ചബ്രേക്കിൽ നിലത്തു പായവിരിച്ച് കിടക്കുന്ന ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തെക്കുറിച്ചു പലരും പറയാറുണ്ട്. പണ്ടൊക്കെ സിനിമയുടെ ബ്രേക്ക് എന്നാൽ അതൊരു തണലോരത്ത് എല്ലാവരും കസേരയിട്ട് ഭക്ഷണം കഴിച്ചിരിക്കുന്നതായിരുന്നു. കാലം മാറിയപ്പോൾ ആർട്ടിസ്റ്റുകളോടു നിലത്തു പായവിരിച്ചു കിടക്കാൻ പറയാനാകില്ല. മൊബൈൽ വന്നതോടെ സ്വകാര്യതപോയി. നടിമാർക്കും മറ്റും കൂടുതൽ സുരക്ഷിതമായ ഇടങ്ങൾ വേണം. അതിലൊന്നും സംശയമില്ല. ഇന്നൊരു സിനിമയുടെ സെറ്റിൽ പോയാൽ അതൊരു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണെന്നു തോന്നും. നിറയെ കാരവനുകൾ. ഈയിടെ കാരവൻ ഉടമകളുടെ യോഗം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളിച്ചുകൂട്ടി. ഷൂട്ടിങ് കഴിഞ്ഞാൽ ചിലരുടെ കാരവനിൽ കയറാൻ വയ്യാത്തവിധം പുകയാണെന്നാണ് ഉടമകൾ പറഞ്ഞത്. ഷൂട്ട് കഴിഞ്ഞാലും
തിരുവനന്തപുരം ∙ ലഹരിവിരുദ്ധ പോരാട്ടം സിനിമാ സെറ്റുകളിലേക്കും അഭിനേതാക്കളുടെ കാരവനുകളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ്. സിനിമാസെറ്റുകളിൽ ലഹരിയുടെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണു പൊലീസ് പിടിമുറുക്കുന്നത്. സിനിമാസംഘടനകളുടെ സഹായത്തോടെ സെറ്റുകളിൽ കർശന നിരീക്ഷണം നടത്തും.
കൊച്ചി ∙ രാവിലെ 10.30നു നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണു ഷൈൻ ടോം ചാക്കോയ്ക്കു നോട്ടിസ് നൽകിയതെങ്കിലും മൂന്നരയോടെയേ ഹാജരാകൂ എന്നായിരുന്നു ആദ്യവിവരം. ബുധനാഴ്ച ഹോട്ടൽ മുറിയിൽ പരിശോധനയ്ക്കെത്തിയ പൊലീസിനെ വെട്ടിച്ചു ജനലിലൂടെ ചാടി രക്ഷപ്പെട്ട നടൻ സ്റ്റേഷനിൽ എത്തുമ്പോഴും ഒരു നാടകം
കൊച്ചി∙ സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഷൈൻ ടോം ചാക്കോ. ലഹരിക്കേസിൽ അറസ്റ്റിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ പരാതിയെക്കുറിച്ച് ഷൈൻ പ്രതികരിച്ചത്. ‘വിൻ സിക്ക് തന്നോടുള്ള ഈഗോയുടെ പുറത്ത് വന്ന പരാതിയാണിത്.
കൊച്ചി ∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം. ഉടൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു ഷൈനിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാം.
കൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്.
ചെന്നൈ ∙ എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ (71) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെ അവിടെവച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും
Results 1-10 of 262