Activate your premium subscription today
തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്. വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല
ഒന്നും രണ്ടുമല്ല, 6 മലയാള സിനിമകൾ ‘100 കോടി’ ക്ലബ്ബിൽ ഇടം നേടിയ വർഷമാണ് 2024. ജനുവരി ആദ്യം പുറത്തിറങ്ങിയ ഏബ്രഹാം ഓസ്ലർ മുതൽ ഡിസംബർ അവസാനം പുറത്തിറങ്ങിയ ബറോസ് വരെ നീളുന്ന വിജയ ചിത്രങ്ങളുടെ വലിയ നിരതന്നെ ഉണ്ടായി 2024ൽ. മലയാളത്തിൽ മാത്രമല്ല പാൻ ഇന്ത്യൻ തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ഭ്രമയുഗം, ഉള്ളൊഴുക്ക്, ആട്ടം തുടങ്ങി മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ള ഒട്ടേറെ ചിത്രങ്ങളാണ് 2024ൽ പിറന്നത്. താരമൂല്യം, ബിഗ് ബജറ്റ് മൂവി എന്നിങ്ങനെയുള്ള പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി ചെറുതും വലുതുമായ ചിത്രങ്ങൾ പല കാരണങ്ങൾ കൊണ്ട് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളത്തിൽ നിന്ന് ആദ്യമായി ഒരു ചിത്രം 200 കോടിക്ക് മുകളിൽ വരുമാനം സ്വന്തമാക്കുന്നതിനും ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ മോഹൻലാൽ എന്ന സൂപ്പർ താരം ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്നതിനും മാർക്കോയിലൂടെ ഒരു മലയാള സിനിമ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി കുതിക്കുന്നതിനുമെല്ലാം സാക്ഷ്യം വഹിച്ച വർഷംകൂടിയാണ് കടന്നുപോയത്. 2024ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്ന് മലയാള സിനിമയിലെ ഏതാനും താരങ്ങൾ തിരഞ്ഞെടുത്ത അവരുടെ പ്രിയ സിനിമകളുടെ വിശേഷങ്ങൾ വിശദമായി അറിയാം...
‘എന്നടാ പണ്ണി വച്ചിറ്ക്കേ’ എന്ന് ആദ്യം കേരളത്തോട് ചോദിച്ചത് തമിഴ്നാടാണ്; മഞ്ഞുമ്മൽ ബോയ്സ് കണ്ടിട്ട്. കുഴിയിലേക്ക് വീണ സുഭാഷിനെ കൂട്ടുകാർ ഉയർത്തിയെടുത്തപ്പോൾ ഒപ്പം പോന്നത് കോടികളായിരുന്നു. കേരളത്തിൽ അതിവേഗം നൂറു കോടിയടിക്കുന്ന സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. പ്രേമലുവും ആവേശവും മാർക്കോയുമെല്ലാം തങ്ങളാലാകും വിധം പല സംസ്ഥാനങ്ങളിൽനിന്നുള്ള പ്രേക്ഷകരെ മലയാള സിനിമയുടെ ആരാധകസംഘത്തിലേക്കു കൂട്ടി. കേരളത്തെ ഒരു ‘പാൻ ഇന്ത്യൻ’ ലെവലിലേക്ക് മലയാള സിനിമ ഉയർത്തിയ വർഷമാണ് കടന്നു പോകുന്നത്. വെള്ളിത്തിരയിൽ മാത്രമല്ല മികച്ച സിനിമകളൊരുക്കി ‘കേരള മോഡൽ’ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത്; ആ വെള്ളിവെളിച്ചത്തിനു പുറത്ത് സിനിമാലോകത്തെ സ്ത്രീ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ‘നമുക്കും വേണം ഒരു ഹേമ കമ്മിറ്റി’ എന്ന് ടോളിവുഡും കോളിവുഡും സാൻഡൽവുഡും ബോളിവുഡുമെല്ലാം പറഞ്ഞപ്പോൾ അതിനു വഴിതെളിച്ചതും കേരളംതന്നെ. ഈ വർഷം ഞങ്ങൾ മികവിന്റെ മയിൽപ്പീലിയാട്ടം നടത്തും എന്നു പ്രഖ്യാപിച്ചായിരുന്നു 2024ലെ ആദ്യ ഹിറ്റ് സിനിമ ‘ആട്ട’ത്തിന്റെ വരവു തന്നെ. തീയറ്ററിൽ മാത്രമല്ല, പ്രേക്ഷകമനസ്സിലും നിറഞ്ഞുനിന്നു ആട്ടം. മികച്ച ഫീച്ചർ ഫിലിമിനും എഡിറ്റിങ്ങിനും തിരക്കഥയ്ക്കുമുള്ള എഴുപതാം ദേശീയ അവാർഡ് വാങ്ങി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളും റീറിലീസുകൾ പയറ്റി പരാജയപ്പെട്ടെങ്കിലും വർഷങ്ങൾക്കിപ്പുറം ഡിജിറ്റൽ ഭംഗിയേറ്റി തീയറ്ററിലെത്തിച്ച ദേവദൂതൻ നേടിയ വിജയം മലയാള സിനിമയ്ക്കുതന്നെ അദ്ഭുതമായിരുന്നു. പൂമാനമേയും പൂവേ പൂവേ പാലപ്പൂവേയുമെല്ലാം തിരിച്ചെത്തിയപ്പോൾ അത് മലയാള സിനിമയിൽ പോയകാലത്തിന്റെ നറുമണം പടർത്തുന്ന നിമിഷങ്ങളായി. ഇത്തരത്തിൽ കേരളം മാത്രമല്ല ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത പലതും സംഭവിച്ചു മലയാള സിനിമയിൽ. വിജയിക്കാത്ത ചിത്രങ്ങളിലെ ഡയലോഗുകളും പാട്ടുകളും ഹിറ്റായി. വിജയിച്ച ചിത്രങ്ങൾത്തന്നെ പ്രേക്ഷകർ രസിച്ചു കണ്ടെങ്കിലും എന്നന്നേക്കുമായി ഓർത്തുവയ്ക്കാൻ ഒരു ഡയലോഗോ പാട്ടോ പോലും ബാക്കിവയ്ക്കാതെ തീയറ്റർ വിട്ട സംഭവങ്ങളുമുണ്ടായി. പരീക്ഷണങ്ങളും ഏറെയായിരുന്നു മലയാളത്തിൽ. നടിമാരില്ലാത്ത സിനിമകളിറങ്ങുന്നുവെന്നു പഴികേട്ട അതേ മലയാളത്തിൽ ഏറ്റവും ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ സിനിമകളും കയ്യടിനേടി. മലയാള സിനിമയിൽ 2024ലുണ്ടായ അത്തരം ചില മാറ്റങ്ങളെ തിരഞ്ഞെടുത്ത് ഗ്രാഫിക്സ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ...ആട്ടത്തിൽ തുടങ്ങി ബറോസിലെത്തി നിന്ന, ആവേശം വിതറുന്ന ആ കാഴ്ചകളിലൂടെ...
വിശ്വാസികള്‍ സിനിമയ്ക്കെതിരെ വാളെടുക്കുമ്പോഴെല്ലാം ‘നിര്‍മാല്യ’മെന്ന ചലച്ചിത്രത്തിന്റെ അവസാന രംഗത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ട്. ഈയിടെ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതിയും ഇക്കാര്യം ഓര്‍മിപ്പിച്ചു. അത്തരമൊരു ഘട്ടത്തിലാണ് ‘നിര്‍മാല്യ’ത്തിന് 50 വയസ്സു പൂര്‍ത്തിയാകുന്നത്. 1973ൽ പുറത്തിറങ്ങിയ ചിത്രമാണ്. പക്ഷേ ഇന്നും തിരശ്ശീരയിലെ കറുപ്പിലും വെളുപ്പിലും ജീവിക്കുന്ന വെളിച്ചപ്പാടിനും നാരായണിക്കും അമ്മിണിക്കും അപ്പുവിനും അനിയത്തിമാര്‍ക്കും ഉണ്ണിനമ്പൂതിരിക്കുമൊന്നും പ്രായമായിട്ടില്ല. അവര്‍ തിരശ്ശീലയില്‍ അനശ്വരര്‍. അഭിനേതാക്കളുടെ കൂട്ടത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ കുറച്ചു പേര് മാത്രം.
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന പാട്ട്. റിക്കോർഡ് കേട്ടു പഠിച്ചാണ് ഞാൻ അപ്പച്ചനു പഠിപ്പിച്ചു കൊടുത്തത്. പക്ഷേ അദ്ദേഹം ആ പാട്ടു പാടിയതു മലയാളത്തിലായിരുന്നു. ‘തെല്ലലിയാതോ ജഗദീശാ...’ എന്നു തുടങ്ങുന്ന മലയാള വരികൾ എഴുതിയതു ഹിന്ദി നന്നായറിയാമായിരുന്ന അഭയദേവ് സാർ. ‘ചാന്ദ് കെ ഢൂംഢെ പാഗൽ സൂരജ്’ എന്ന ചരണം ‘ചന്ദ്രനെ തേടി വാഴുന്നു സൂര്യൻ...’ എന്നായി. എനിക്ക് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനാകെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു റഫി സാബും അദ്ദേഹത്തിന്റെ പാട്ടുകളും. ആ സംഗീതത്തിൽ ഊറിച്ചേർന്നതായിരുന്നു എന്റെ കുട്ടിക്കാലം.
അതൊരു സാധാരണ മരണമല്ല. കൊലപാതകം തന്നെയാണ്. കൊല്ലപ്പെട്ടതൊരു യുവതിയാണ്. അമ്മയാണ്. നൃത്താധ്യാപികയാണ്. ഭർത്താവ് മുൻപും അവരെ ആക്രമിച്ചിട്ടുണ്ട്. പാട്ട് പാടിയതിന്. നൃത്തം ചെയ്തതിന്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയതിന്. സ്വാതന്ത്ര്യം ആഗ്രഹിച്ചതിന്. അനുസരിക്കാൻ തയാറല്ലെന്ന് വ്യക്തമായതോടെയാണ് വഴക്കിനൊടുവിൽ കൊലപ്പെടുത്തിയത്. അയാൾ സാധാരണക്കാരനല്ല. ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ്. നിയമത്തെ തന്റെ വഴിക്കു കൊണ്ടുവരാൻ നന്നായി അറിയാവുന്ന ആളാണ്. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് അയാൾ ഭാര്യയെ കൊന്നത്; മകളെ അനാഥയാക്കിക്കൊണ്ട്. എല്ലാ ആസൂത്രണവും വിജയകരമായി മുന്നേറിയെങ്കിലും അവരുടെ വീട്ടിൽ തന്നെ താമസിക്കുന്ന ടാർലൻ എന്ന വിരമിച്ച നൃത്താധ്യാപിക, കിടക്കയിൽ ഒരാൾ കിടക്കുന്നതു കണ്ടിരുന്നു. തിരക്കിയപ്പോൾ അതു തന്റെ സുഹൃത്താണെന്നാണ് അയാൾ അറിയിച്ചത്. എന്നാൽ, മരണം പുറത്തുവന്ന് രണ്ടു ദിവസമായതോടെയാണ് അത് സുഹൃത്തല്ല ഭാര്യയെ കൊന്നിട്ടതാണെന്ന് ടാർലന് തിരിച്ചറിവുണ്ടാകുന്നത്. വയോധികയാണെങ്കിലും രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും ടാർലൻ പോരാട്ടം തുടങ്ങുകയാണ്. കൊല്ലപ്പെട്ട
‘ബൈജു ബാവ്ര’യിലെ റിക്കോർഡിങ് കഴിഞ്ഞു രാത്രി വളരെ സന്തോഷവാനായാണു സംഗീതസംവിധായകൻ നൗഷാദ് വീട്ടിലെത്തിയത്. കവി ഷക്കീൽ ബദയുനിയുടെ വരികൾ, മുഹമ്മദ് റഫിയുടെ സ്വരം; അന്നു ശാന്തമായി ഉറങ്ങാൻ നൗഷാദ് സാബിന് അതു ധാരാളം. പക്ഷേ രാവിലെ വീടിന്റെ വാതിൽ തുറക്കുമ്പോൾ, അതാ പുറത്തു കാത്തിരിക്കുന്നു റഫി. ‘‘ഇന്നലെ റിക്കോർഡ് ചെയ്തതു തൃപ്തിയായില്ല. ഗാനത്തോടു നീതി ചെയ്തില്ല എന്നു തോന്നൽ. റീ ടേക്ക് എടുക്കണം’’, അതാണു റഫിയുടെ ആവശ്യം. താൻ തൃപ്തനാണെന്നും റീ ടേക്ക് ആവശ്യമില്ലെന്നും നൗഷാദ് പറഞ്ഞെങ്കിലും റഫി വഴങ്ങിയില്ല. ചെലവു മുഴുവൻ താൻ വഹിക്കാമെന്നു വരെ അദ്ദേഹം പറഞ്ഞു. ഒടുവിൽ, സംഗീത സംവിധായകൻ താനാണെന്നും തീരുമാനം തന്റേതാണെന്നും കടുപ്പിച്ചു പറയേണ്ടി വന്നു നൗഷാദിന്. മുഹമ്മദ് റഫി എന്ന മഹാഗായകന്റെ അർപ്പണത്തിന്റെ പ്രതിഫലമാണ് ഇന്നും, അദ്ദേഹം കടന്നു പോയി രണ്ടു പതിറ്റാണ്ടു കഴിഞ്ഞും, ആരാധകർ ആ പാട്ട് ഏറ്റുപാടുന്നത്: ‘ഓ ദുനിയാ കേ രഖ്വാലേ...’. പിന്നീടൊരിക്കൽ നൗഷാദ് പറഞ്ഞു: പല ഗായകരും സ്വരം തെറ്റിക്കുന്നതു കണ്ടിട്ടുണ്ട്. പക്ഷേ റഫിക്ക് അങ്ങനെ സംഭവിക്കാറില്ല. ലഹോർ റേഡിയോവിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ജീവൻലാൽ പാതയോരത്തെ ബാർബർ ഷോപ്പിൽ നിന്നു കേട്ട പാട്ടാണ് ഹിന്ദി സിനിമാ ലോകത്തിനു മുഹമ്മദ് റഫി എന്ന അനശ്വരഗായകനിലേക്കുള്ള വാതിൽ തുറന്നത്. പാട്ടു പാടിയ ആളോട് അദ്ദേഹം ചോദിച്ചു, ‘‘വരുന്നോ, റേഡിയോയിൽ പാടാൻ?’’ സമ്മതം മൂളാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല ആ യുവാവിന്. ‘ആരെങ്കിലും
കല്യാണം കഴിഞ്ഞതേയുള്ളൂ. പുതുമോടി മാറുന്നതിനു മുൻപ്, ഇരുണ്ട് നീർക്കെട്ടിയ കൺപോളകളും കല്ലിച്ച മുഖവുമായി മകളെ കാണേണ്ടി വന്ന അച്ഛനും അമ്മയും പൊലീസിൽ പരാതി നൽകുന്നു. ‘‘അയ്യോ, ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെന്നേയുള്ളൂ. ഞങ്ങളുടെ മോൻ പാവമാണേ’’ എന്ന പറച്ചിലുമായി ചെക്കന്റെ വീട്ടുകാർ കളം നിറയുന്നു. പിന്നെ വാർത്തകളായി, തലക്കെട്ടുകളായി, സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രളയമായി. ചെക്കന്റെ വീട്ടുകാർക്ക് പിന്തുണ നാലുപാടുനിന്നും വന്നു എന്നു പറയേണ്ടതില്ലല്ലോ. ഒപ്പം കുളിക്കാൻ വിളിച്ചപ്പോൾ വന്നില്ല, ഭക്ഷണം കഴിക്കുമ്പോൾ ആദ്യ ഉരുള ഭർത്താവിന് നൽകുന്നില്ല, ഭർത്താവിന്റെ സ്നേഹത്തിനു വഴങ്ങുന്നില്ല തുടങ്ങിയ ‘മഹാ അപരാധങ്ങൾ’ പെൺകുട്ടി ചെയ്തതിനെത്തുടർന്നാണ് അഭ്യസ്തവിദ്യനും വിദേശജോലിക്കാരനുമായ ഭർത്താവ് വിവാഹത്തിന്റെ ആദ്യ നാളുകളിൽ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചത്. സ്ത്രീധനം പോരാ എന്ന പരാതിയും യുവാവിന് ഉണ്ടായിരുന്നത്രേ. ഈ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ ട്വിസ്റ്റുണ്ടായി. പ്രശ്നങ്ങളത്രയും സ്വന്തം വീട്ടുകാർ കെട്ടിച്ചമച്ചതാണെന്നും ഞാനും ചേട്ടനുമായി യാതൊരു പ്രശ്നവും ഇല്ലെന്നും മാധ്യമങ്ങൾക്കുമുന്നിൽ പെൺകുട്ടി പറയുന്നു. യുവാവും യുവതിയും ചേർന്ന് മൊഴികൊടുത്തതോടെ ഹൈക്കോടതി കേസ് റദ്ദാക്കി ഇരുവരെയും ഒരുമിച്ചു ജീവിക്കാൻ വിട്ടു. ശേഷം ‘ആണുങ്ങളെല്ലാം പാവമാണ്. കണ്ടില്ലേ ഓരോ പാവം ചെറുക്കൻമാരെ കേസിൽ കുടുക്കുന്ന വിദ്യ’ എന്ന നിലയിൽ അഭിപ്രായരൂപീകരണം
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
മോസ്കോയിൽ അപ്പോൾ മഞ്ഞു പെയ്യുന്നുണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ, ശൈത്യത്തിൽ വീഴുന്ന മഞ്ഞിനേക്കാൾ മാർദവം ആ നായകന്റെ കവിളുകൾക്കുണ്ടായിരുന്നു. ഗ്രീഷ്മത്തിൽ വിരിയുന്ന പൂക്കളേക്കാൾ നീലിമ ആ കണ്ണുകൾക്കുണ്ടായിരുന്നു. അയാൾ ആരാധകരുടെ പരിലാളനമേറ്റ പരിമളമായിരുന്നു. മോസ്കോ ചലച്ചിത്രമേളയുടെ ആ ഹാളിലേക്കു കടന്നുവന്ന, മുപ്പതു തികയാത്ത ആ താരനായകന്റെ മാതാപിതാക്കൾ കണ്ടത് അയാളെ പിച്ചിപ്പറിക്കുന്ന റഷ്യൻ സുന്ദരികളെയായിരുന്നു. അവർക്കിടയിൽനിന്നു മകനെ കൊണ്ടുപോകുമ്പോൾ ആ അമ്മ മകന്റെ കവിളുകൾ തുടച്ചുകൊടുത്തു. ആ കൈലേസിൽ സുന്ദരികളുടെ ലിപ് സ്റ്റിക്കിന്റെ പാടുകൾ വീണിരുന്നു! അതായിരുന്നു രാജ് കപൂർ. ആസ്വാദകർ ‘രാജ’പദവി കൊടുത്ത ഇന്ത്യൻ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’. നാൽപതു കൊല്ലം ഹിന്ദിയുടെ ഹൃദയത്തുടിപ്പായ നടൻ, സംവിധായകൻ, നിർമാതാവ്. ഈ ഡിസംബർ 14ന് നൂറാം വയസ്സിന്റെ നിറവുള്ള ഓർമക്കിരീടമണിയുന്ന താരചക്രവർത്തി. നീലക്കണ്ണുകളും നുണക്കുഴിക്കവിളുകളുമായി ജനിച്ച ആ കുട്ടിക്ക് അച്ഛൻ പൃഥ്വിരാജ് കപൂർ, നേരത്തേ പേരിട്ടു തലയിണക്കീഴിൽ വച്ചിരുന്നു. അതു മകനായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതയാൾ ഭാര്യ രാംസരണി ദേവിയോടും പറഞ്ഞു. ബന്ധുക്കളിൽ പലരും
Results 1-10 of 157