Activate your premium subscription today
‘ശ്രീ കോവിൽ നട തുറന്നു, പൊന്നമ്പലത്തിൻ ശ്രീകോവിൽ നട തുറന്നു’ സ്വാമി അയ്യപ്പന്റെ അച്ഛന്റെ മണ്ണിൽ മനോജും മഞ്ജുനാഥും എല്ലാം മറന്നു പാടുന്നു. ചുറ്റും ശരണം വിളികൾ ഉയരുമ്പോൾ ഭക്തിലഹരിയിൽ എല്ലാം മറന്ന് കേട്ടു നിന്ന ഭക്തസഹസ്രങ്ങളുടെ അകക്കണ്ണിലേക്ക് ജയവിജയന്മാരുടെ ഓർമകൾ ഓടിയെത്തി. ആ രംഗത്തിനു സാക്ഷിയാകാൻ വയലാറിന്റെ മകൻ ശരത് ചന്ദ്ര വർമ. മലയാളികള്‍ നെഞ്ചേറ്റിയ ശരണകീർത്തനം ആലപിക്കവേ മനോജും മഞ്ജുനാഥും പൊട്ടിപ്പൊട്ടിക്കരഞ്ഞു. പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിലാണ് സംഗീതലോകത്തിന് അപൂർവമായ നിമിഷം പിറന്നത്. സംഗീതജ്ഞരായ ജയവിജയന്മാരിൽ ജയന്റെ മകനായ മനോജ് കെ. ജയനും വിജയന്റെ മകൻ മഞ്ജുനാഥ് വിജയ്യുമാണ് ഒരുമിച്ചു പാടിയത്. ഇരുവരും കേരളത്തിൽ ഒരു വേദിയിൽ ആദ്യമായി ഒരുമിച്ചു പാടുന്ന നിമിഷം. പാടിയതാകട്ടെ ജയവിജയന്മാർ പാടി കോടിപ്പുണ്യമാക്കി മാറ്റിയ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനങ്ങളിലൊന്നായ ‘ശ്രീകോവിൽ നട തുറന്നു’വും. പന്തളം ധർമശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന തത്വമസി അവാർഡ് സ്വീകരിക്കുന്നതിനിടയിലായിരുന്നു വികാര നിർഭര രംഗങ്ങൾ.
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ കിന്നരനാദമായിരുന്നു ജയചന്ദ്രന്. തലമുറകളിലേക്ക് പടര്‍ന്ന ശബ്ദം. പ്രണയവും വിരഹവും മലയാളി അറിഞ്ഞത് ജയചന്ദ്രന്റെ പാട്ടുകളിലൂടെ. ഭക്തിയും മുക്തിയും അനുഭവിച്ചതും ഈ നാദത്തിലൂടെ. ഇന്നലെകളിലേക്ക് സ്മൃതി തന് ചിറകിലേറി അവര്‍ സഞ്ചരിച്ചതും ജയചന്ദ്രന് എന്ന വെങ്കലശാരീരത്തിലൂടെയാണ്. സ്കൂള്‍-കോളജ് പഠനകാലത്തു തന്നെ കലയില്‍ സജീവമായിരുന്നു അദ്ദേഹം. മൃദംഗവാദനത്തിലും ലളിതഗാനാലാപനത്തിലും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ മൃദംഗത്തിന് ഒന്നാം സ്ഥാനം നേടിയ ജയചന്ദ്രനെ ഒരു അപൂര്‍വ സൗഹൃദം കാത്തിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാമതെത്തിയ യേശുദാസ് ആയിരുന്നു അത്. അന്ന് കണ്ട് പരിചയപ്പെട്ട് പിരിഞ്ഞു അവര്‍. ബിരുദപഠനത്തിനുശേഷം ജോലി തേടിയാണ് ജയചന്ദ്രന് മദ്രാസിലേക്ക് പോയത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് അവിടെയായിരുന്നു ജോലി. മെഡിക്കല്‍ റപ്രസന്റേറ്റിവ് ആയി ജോലി ലഭിച്ചെങ്കിലും ജയചന്ദ്രന് കലയുടെ വലയില്‍ വീണിരുന്നു. സ്കൂള്‍ കാലത്ത് പാട്ടുകാരനായി പരിചയപ്പെട്ട യേശുദാസ് പ്രശസ്ത ഗായകനായി ഈ സമയം മദ്രാസില്‍ ഉണ്ട്. മാത്രമല്ല ജ്യേഷ്ഠന്റെ അടുത്ത കൂട്ടുകാരനുമാണ്. വാടകമുറിയിലെ വൈകുന്നേരങ്ങളില്‍ യേശുദാസ് പാടുന്ന മുഹമ്മദ് റഫി ഗാനങ്ങളിലൂടെ അരങ്ങില്‍ ജയചന്ദ്രനും പാടിത്തുടങ്ങി. അന്നു തുടങ്ങിയ ആത്മസൗഹൃദമാണ് അവര്‍ തമ്മില്‍. തന്നെ പിന്നിലിരുത്തി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന യേശുദാസിന്റെ ഓര്‍മകളൊക്കെ ജയചന്ദ്രന് പങ്കുവയ്ക്കുമായിരുന്നു. മദ്രാസിലെ ഗാനമേളകളില്‍ പാടിത്തുടങ്ങിയ ജയചന്ദ്രന് സിനിമാഗാനങ്ങളിലേക്ക് വഴിയൊരുക്കിയതും ഒരുവേള യേശുദാസ് തന്നെ. യേശുദാസ് ഉള്‍പ്പെടെ ഗായകര്‍ പങ്കെടുക്കുന്ന ഒരു ഗാനമേള മദ്രാസില്‍ സംഘടിപ്പിക്കുന്നു. പക്ഷേ, പരിപാടി ദിവസം യേശുദാസിന് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ സിനിമയിലെ ‘ചൊട്ട മുതല്‍ ചുടല വരെ’
രോഗം ശരീരകോശങ്ങളെ കാര്‍ന്നു തിന്നുമ്പോഴും മലയാളത്തിന്റെ ഭാവഗായകന് ഉലയാത്ത ആത്മവിശ്വാസത്തോടെ ആവര്‍ത്തിച്ച് പറഞ്ഞു: ‘‘ഞാന്‍ ഇനിയും വരും. ഇനിയും പാടും. പഴയ ജയചന്ദ്രനായിത്തന്നെ...’’ നിറഞ്ഞ പുഞ്ചിരിയില്‍ പൊതിഞ്ഞ ആ വാക്കുകള്‍ ഇനിയില്ല. മാഞ്ഞുപോയ ആ ചിരി മായാതെ നില്ക്കുന്നു മനസ്സില്‍... വിവിധ ഭാഷകളിലായി പതിനാറായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ച ജയചന്ദ്രന് നഖക്ഷതങ്ങള്‍, പരിണയം ഉള്‍പ്പെടെ ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. യേശുദാസ് കത്തിനില്‍ക്കുന്ന കാലത്ത് അദ്ദേഹത്തെ അതിജീവിക്കാന്‍ സമകാലികരും പൂര്‍വസൂരികളും പിന്‍ഗാമികളുമായ ഒരു ഗായകര്‍ക്കും കഴിഞ്ഞില്ല. ആ സുവര്‍ണശബ്ദം അത്രമേല്‍ ശക്തമായിരുന്നു. ഗിരിശൃംഗത്തോളം ഉയരങ്ങളില്‍ നില്ക്കുന്ന ദാസിന്റെ സമശീര്‍ഷനായി പതിറ്റാണ്ടുകളോളം നില്ക്കാന് എണ്ണത്തില്‍ കുറഞ്ഞ പാട്ടുകളിലൂടെ ജയചന്ദ്രന് സാധിച്ചതെങ്ങിനെ എന്ന ചോദ്യത്തിനും ശ്രോതാക്കളുടെ മുന്നില്‍ വ്യക്തമായ ഉത്തരമുണ്ട്. യേശുദാസ് ശബ്ദഗാംഭീര്യം കൊണ്ട് മുന്നേറിയപ്പോള്‍ ജയചന്ദ്രന് ആലാപനത്തിലെ ഭാവാത്മകത കൊണ്ട് തന്റെ കയ്യൊപ്പ് ചാര്‍ത്തി. കഥാസന്ദര്‍ഭവും കഥാപാത്രങ്ങളുടെ വൈകാരികതയെയും പ്രോജ്ജ്വലിപ്പിക്കാന്‍ പര്യാപ്തമാം വിധം അവരുടെ ഉളളറിഞ്ഞ് ഭാവമധുരമായി അദ്ദേഹം പാടി. ഹൃദയദ്രവീകരണശേഷിയുളള പാട്ടുകളായിരുന്നു ജയചന്ദ്രന്റേത്.
‘ഹൃദയം നുറുങ്ങുകയാണെനിക്ക്’ എൽ.സുബ്രഹ്മണ്യത്തിന്റെ വാക്കുകളാണ്. അരനൂറ്റാണ്ടോളം ഒപ്പം നടന്ന ഒരാൾ ഇതാ ശൂന്യത സൃഷ്ടിച്ചു മടങ്ങുന്നു. ഈ മാസം 22നു ചെന്നൈയിൽ എന്നോടൊപ്പം ലക്ഷ്മിനാരായണ സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്താമെന്നു സമ്മതിച്ചിരുന്നു, എന്റെ പ്രിയപ്പെട്ട സാക്കിർ ഹുസൈൻ. അദ്ദേഹത്തിനു ലക്ഷ്മിനാരായണ രാജ്യാന്തര സംഗീത പുരസ്കാരം സമർപ്പിക്കണമെന്നും ഞങ്ങൾ കരുതിയിരുന്നു. എത്രയോ വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആ സമാഗമം കാത്തിരിക്കുകയായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ, നവംബറിൽ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനായെന്ന വാർത്തയെത്തി. അതോടെ ഡിസംബറിലെ വരവു നടക്കില്ലെന്നുറപ്പായി. ഇതാ ഇപ്പോൾ കേൾക്കാനാഗ്രഹിക്കാത്ത വാർത്തയുമെത്തുന്നു. സാക്കിർ ഹുസൈൻ വെറുമൊരു സംഗീതജ്ഞനായിരുന്നില്ല. ബഹുമുഖപ്രതിഭ, സ്നേഹസമ്പന്നൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരിക്കുമ്പോൾതന്നെ കർണാടക സംഗീതത്തെയും പാശ്ചാത്യ സംഗീതത്തെയുമെല്ലാം ഒരേപോലെ ആശ്ലേഷിച്ചയാൾ. തബലവാദകരിൽ അദ്ദേഹം ചെലുത്തിയ സ്വാധീനം എന്നും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ആ ഹെയർ സ്റ്റൈലും അംഗവിക്ഷേപങ്ങളും തലയാട്ടലുമെല്ലാം അതേപടി അനുകരിക്കുന്ന നൂറുകണക്കിനു പേരുണ്ടു ലോകത്ത്. ഒരു കലാകാരന് അതിലും വലിയ എന്തു സ്വീകാര്യതയാണു ലഭിക്കേണ്ടത്?
താളപ്പിഴകളുടെ തുടര്‍ച്ചയാണ് മനുഷ്യജീവിതം. ലോകചരിത്രവും അങ്ങനെതന്നെ. യുദ്ധങ്ങള്‍, വെട്ടിപ്പിടിക്കലുകള്‍, കൂട്ടക്കുരുതികള്‍, അധികാരപ്രമത്തരുടെ ദുരമൂത്ത തേരോട്ടങ്ങള്‍. എല്ലാ താളങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ടുള്ള അലര്‍ച്ചകള്‍, അട്ടഹാസങ്ങള്‍. ഇതിനിടയില്‍ കടുകിട താളം തെറ്റാതെ, സൗമ്യനായി, ശാന്തനായി, നന്മയുടെ നാളം വിടര്‍ത്തുന്ന ചിരിയോടെ, എപ്പോഴും നൃത്തം വയ്ക്കുന്ന മുടിയിഴകളോടെ ഒരാള്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്കു കൂട്ടുനിന്നു. ഉസ്താദ് സാക്കിര്‍ ഹുസൈന് ഖുറേഷി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ജീവിതത്തിന്റെ താളംതെറ്റുന്നതായുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നപ്പോള്‍ അതു തിരികെപ്പിടിക്കാനായി പത്തു വിരലുകള്‍ ചലിപ്പിച്ച തബലവാദകന്‍. ലോകത്തെ താളവാദ്യക്കാരെല്ലാം ഒരേ കുടുംബമാണെന്നു വിശ്വസിച്ച സംഗീതജ്ഞന്. അവരെല്ലാം ഒരേ ചിന്താഗതിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. എന്താണാ സാദൃശ്യം. ഒരിക്കല്‍ സാക്കിര്‍ ഹുസൈനോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. എല്ലാവരും തന്റെ വാദ്യത്തില്‍ പൂര്‍ണതയ്ക്കായി നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഒരിക്കലും അതു കൈവരിക്കുന്നില്ല. ആരും അതിനായുള്ള ശ്രമം ഉപേക്ഷിക്കുന്നുമില്ല. ഈ പരിശ്രമവും യാത്രയുമാണ് പ്രധാനം. ലക്ഷ്യം കൈവരിച്ചുള്ള വിശ്രമമല്ല.
തബല വായിക്കുന്ന ഒരാള്‍ സാധാരണഗതിയില്‍ അതിപ്രശസ്തനാകുക എന്നത് അത്ര എളുപ്പമല്ല. കാരണം ഒരു സംഗീതപരിപാടിയിലെ അനേകം വാദ്യോപകരണങ്ങളില്‍ ഒന്ന് മാത്രമല്ല തബല. അതിന് തനത് അസ്തിത്വം സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ സാക്കിര്‍ ഹുസൈന് എന്ന സംഗീത അവതാരം വേണ്ടി വന്നു. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതു കൊണ്ട് ലോകശ്രദ്ധ നേടിയ തബല വിദ്വാനാണ് സാക്കിര്‍ ഹുസൈന്. ഭാരതീയ സംസ്കൃതിയുമായി ബന്ധപ്പെട്ട തബല എന്ന വാദ്യോപകരണത്തെ ലോക തലത്തില്‍ എത്തിച്ച മാന്ത്രികന് എന്ന് തന്നെ അദ്ദേഹം വ്യാപകമായി വിശേഷിപ്പിക്കപ്പെട്ടു. അഭിനയത്തില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍ പോലെയാണ് തബലയില്‍ ഹുസൈന്. ജലം പോലെ ഒഴിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേക്ക് മാറാന്‍ അദ്ദേഹത്തിന് കഴിയും. ഫ്യൂഷനായാലും കര്‍ണാട്ടിക്ക് മ്യൂസിക്കായാലും
തബലയിൽ അല്ലാരാഖാ, മകൻ സാക്കിർ ഹുസൈൻ, സാരംഗിയിൽ ബിസ്മില്ലാ ഖാൻ, സന്തൂറിൽ ശിവ്കുമാർ ശർമ, സരോദിൽ അംജദ് അലി ഖാൻ, പുല്ലാങ്കുഴലിൽ ഹരിപ്രസാദ് ചൗരസ്യ, മൃദംഗത്തിൽ ഉമയാൾപുരം ശിവരാമൻ, ചെണ്ടയിൽ മട്ടന്നൂർ ശങ്കരൻകുട്ടി, ഘടത്തിൽ വിക്കു വിനായകറാം, ഡ്രംസിൽ ശിവമണി... ഇന്ത്യയെന്ന ഭൂപടത്തിനപ്പുറം നമ്മുടെ നാദലയങ്ങൾ ഉയർന്നുകേൾപിച്ച ഈ സംഘത്തിൽനിന്ന് പെട്ടെന്നൊരു രാത്രി സാക്കിർ ഭായ് ഇറങ്ങിപ്പോകുമ്പോൾ ഒരു താളവട്ടംതന്നെ നിശ്ചലമാകുന്നു. സാക്കിറിനെയും മറ്റൊരു മകൻ ഫസൽ ഖുറേഷിയെയും ഒപ്പമിരുത്തി അല്ലാരാഖാ തബലയെ കൂട്ടിയിണക്കുന്നതിന്റെ നാദഭംഗി അതുല്യമായിരുന്നു. പിതാവിൽനിന്നു പാരമ്പര്യതാളത്തിനപ്പുറത്തേക്കും സഹോദരനിൽനിന്ന് അതിന്റെ പിൻവഴിക്കപ്പുറത്തേക്കും സഞ്ചരിച്ച സാക്കിർ അതിവേഗം സ്വയം താളഗോപുരമായത് സംഗീതാസ്വാദകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കണ്ടനുഭവിച്ച അതുല്യാനുഭവമാണ്. പഖാവജിനെ മുറിച്ചുവച്ചതുപോലുള്ള തബലയിൽ, ഇരുതലയുടെ സാധ്യതയോ പരിമിതിയോ ബാധിക്കാത്തവിധം സാക്കിർ സാധിച്ചെടുത്ത താളപ്പെരുക്കം കാതുകളിൽ മാത്രമല്ല കണ്ണുകളിലും നിലയ്ക്കാത്ത നാദാനന്ദമാണ്. കയ്യിൽ തെളിയുന്നത് ആ കണ്ണുകളിൽ നമുക്കു വായിക്കാമായിരുന്നു. തന്റെ വിരലറ്റത്തുനിന്ന് ആസ്വാദകർ ഓരോരുത്തരുടെയും കൺകോണുകളിലേക്കാണു സാക്കിർ വിരലോടിച്ചത്. തബലയിൽ മുറുകുന്നതൊക്കെയും, ഒരു കൊച്ചുകുഞ്ഞിന്റെ കൗതുകംപോലെ അദ്ദേഹത്തിന്റെ മിഴികളിൽ വിസ്മയമായി നിറഞ്ഞിരുന്നു.
Wait a minute! എന്നു പറഞ്ഞ മലയാളിപ്പയ്യനു മുന്നിൽ ലോകം ചെലവിട്ടത് ഒരു നിമിഷം മാത്രമായിരുന്നില്ല. യുട്യൂബിൽ 170 ലക്ഷം കാഴ്ചക്കാരും, സ്പോട്ടിഫൈയിൽ 40 കോടി കേൾവിക്കാരും ആ ‘പാടിപ്പറഞ്ഞ’ വാക്കുകൾക്കു മുന്നിൽ സമയം കുരുക്കിയിട്ടു. റാപ് രംഗത്തെ പുത്തൻ താരോദയമായി ലോകസംഗീത പ്ലാറ്റ്ഫോമുകളിലെ ‘ഹിറ്റ്’ ചാർട്ടുകളിൽ 2024ൽ കൊടുങ്കാറ്റു വിതച്ച, സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ 2024ൽ ഏറ്റവും കൂടുതൽ ‘ഡബിൾ ടാപ്’ നേടിയ ‘ഹനുമാൻകൈൻഡ്’ എന്ന ആഗോളതാരത്തെ ചൂണ്ടിക്കാട്ടി ‘അടുത്തവീട്ടിലെ പയ്യൻ’ എന്ന് അഹങ്കരിക്കാം മലപ്പുറത്തിന്, ലോകമെങ്ങുമുള്ള മലയാളികൾക്കും! അമ്പരപ്പിക്കുന്ന ലോകശ്രദ്ധ നേടി ആറു മാസം പിന്നിടുമ്പോൾ, തിരക്കുകൾക്കിടെ മുംൈബയിലിരുന്ന് മലയാളികളോട് മനസ്സു തുറക്കുകയാണ് ഹനുമാൻകൈൻഡ് എന്ന സൂരജ് ചെറുകാട്; മരണക്കിണറിലെ വൈറൽ ആൽബം ‘ബിഗ് ഡാഗ്സി’നെക്കുറിച്ച്, സ്വപ്നസമാനമായ 2024നെക്കുറിച്ച്, ‘റൈഫിൾ ക്ലബ്’ എന്ന സിനിമാ അരങ്ങേറ്റത്തെക്കുറിച്ച്, നാടിനെക്കുറിച്ച്! ഒഴുക്കോടെയുള്ള നല്ല മലയാളത്തിൽ, ഇടയ്ക്കിടെ കയറിവരുന്ന അമേരിക്കൻ ചുവയുള്ള ഇംഗ്ലിഷ് വാക്കുകളിൽ സൂരജിന്റെ വിശേഷങ്ങളിലേക്ക്
Results 1-10 of 65