Activate your premium subscription today
‘നീ എവിടെ പരിപാടി അവതരിപ്പിച്ചാലും പ്രശ്നമാണല്ലോ’ എന്ന പ്രശസ്തമായ സിനിമാ വാചകം ഓർമിപ്പിക്കുന്ന കൂട്ടുകാരില്ലേ? അങ്ങനെയൊരു പെൺകുട്ടിയെ വിശേഷിപ്പിച്ച് എഴുതപ്പെട്ട പാട്ട് തുടങ്ങുന്നത് ‘അശുഭമംഗളകാരി’ എന്നാണ്. അത്രയേറെ രസകരമായി, ഒറ്റ വാക്കില്‍ അല്ലാതെങ്ങനെയാണ് ആ പെൺകുട്ടിയെ വിശേഷിപ്പിക്കുക. ‘അഞ്ചു രൂപാ മഞ്ച് പോലെ’ എന്ന് വിശേഷണം നൽകുന്ന, മിനി കൂപ്പറിനെ ‘മിനി മഹാറാണി’ എന്ന് വിശേഷിപ്പിക്കുന്ന, ഒരാളുടെ മൂന്നു പ്രണയികളെ ‘നീമ്പു, നാരങ്ങാ, ലെമൺ’ എന്ന് പാട്ടാക്കി മാറ്റുന്ന ഒരാളുടെതന്നെയാണ് അശുഭമംഗളകാരി എന്ന വരികളും. സുഹൈൽ കോയ എന്ന പാട്ടെഴുത്തുകാരന്റെ. പുതുതലമുറയുടെ ‘പൾസ്’ തിരിച്ചറിഞ്ഞ പാട്ടുകാരനെന്നാണ് വലിയൊരു വിഭാഗവും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പാട്ടുകൾ ഏറ്റെടുക്കുന്നവരിൽ ഭൂരിഭാഗവും അവര്‍തന്നെ. വരികൾ പോലും പലർക്കും ഹൃദിസ്ഥം. കടുകട്ടിയൊട്ടുമില്ലാത്തതാണ് സുഹൈലിന്റെ വരികളും. എന്നുകരുതി എല്ലാ പാട്ടുകളിലും അങ്ങനെയല്ല. ‘ഇയാൾ എവിടെനിന്ന് ഈ വരികളൊക്കെ ഒപ്പിക്കുന്നു’ എന്നു സംശയിക്കുന്ന തരം പാട്ടുകളും സുഹൈലിൽനിന്നു വന്നിട്ടുണ്ട്. സിനിമയിലെ രംഗങ്ങളുമായി എങ്ങനെയാണ് ഈ വരികൾ ഇത്രയേറെ ഇഴുകിച്ചേരുന്നതെന്ന് അമ്പരക്കുന്നവരുമുണ്ട്.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾക്കായി പാട്ടൊരുക്കി മനോരമ ഓൺലൈൻ. സംഖ്യകൾ എണ്ണിപ്പഠിക്കുന്ന കുട്ടികൾക്കു കേട്ടുപഠിക്കാവുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ഗാനം പൂർണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയത്. അവതരണത്തിലെ കൗതുകം കൊണ്ട് പാട്ട് ഇതിനകം നിരവധി
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘മുകിൽ’ സംഗീത ആൽബത്തിലെ ‘മഴവിൽ തേരേറി...’ എന്ന ഗാനം. കാത്തിരിപ്പിന്റെ വേദനയും ഓർമകളുടെ മധുരവും പേറുന്ന ഗാനം ബിജിബാൽ ആണ് ആലപിച്ചിരിക്കുന്നത്. സാബു ജോസഫിന്റെ വരികൾക്ക് മധു പോൾ ഈണമൊരുക്കി. ‘മഴവിൽ തേരേറി മുകിലായ് ഞാൻ മുകിലിൻ അഴകേകി മഴയായ് നീ മഴയേറ്റു നനയുന്ന കൂടായി ഞാൻ
‘‘കരയല്ലെ നെഞ്ചെ കരയല്ലെ... ഇന്നു വീണ മുറിവ് നാളെ അറിവല്ലെ...’’ പുലിപ്പല്ല് കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ‘തെരുവിന്റെ മകൻ’ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറക്കി റാപ്പർ വേടൻ. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്. ടീസറിനു താഴെ നിരവധി
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘പരിസ്ഥിതി ഗാനം’. മനുഷ്യർ പ്രകൃതിയിൽ ഏൽപിക്കുന്ന ആഘാതങ്ങളും തൽഫലമായി ഉണ്ടാകുന്ന ദുരന്തങ്ങളുമെല്ലാം പാട്ടിൽ പരാമർശിക്കപ്പെടുന്നു. പ്രകൃതിക്ഷോഭത്തിൽ സകലതും നഷ്ടമായ മനുഷ്യരുടെ നിസ്സഹായാവസ്ഥയും പാട്ടിൽ വിവരിക്കുന്നുണ്ട്. മോഹൻ ഉദിനൂർ ആണ് പാട്ടിനു വരികൾ കുറിച്ചത്.
വിവാദങ്ങൾക്കിടെ പുത്തൻ പാട്ട് പുറത്തിറക്കി റാപ്പർ വേടൻ. ‘മോണലോവ’ എന്നാണ് പാട്ടിന്റെ പേര്. നേരത്തേ തന്നെ ഈ പാട്ട് വേടന് പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന് മോണലോവയെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്.
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിലെ ‘ജെപ്പ് സോങ്’ പുറത്ത്. സുഹൈൽ കോയ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം ഇലക്ട്രോണിക് കിളി ആലപിച്ചു. ദീപക് പറമ്പോൽ, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ എന്നിവരാണു ഗാനരംഗത്തിൽ
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘ഹൃദയപല്ലവി’ സംഗീത വിഡിയോ. സന്ധ്യ ഹരിപ്രസാദ് ആണ് പാട്ടിനു വരികൾ കുറിച്ചത്. ആർ.ഹരിപ്രസാദ് ഈണമൊരുക്കിയ പാട്ട് റിമി ടോമിയും റോഷൻ ഋഷിലും ചേർന്നാലപിച്ചു. പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ‘മേഘരാഗദൂതുമായി വന്നു ഇന്ദ്രനീലരാവിലേതു
പോയകാലത്തിലെ സുന്ദര പ്രണയത്തിന്റെ കൊതിപ്പിക്കും ഓർമകളിലേക്കു കൈപിടിച്ചു കൊണ്ടുപോവുകയാണ് 'ഓർമച്ചാറ്റൽ' എന്ന പുത്തൻ ഗാനം. പ്രവാസിയും കവിയുമായ ഹാരിസ് യൂനുസ് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. കേരളത്തനിമയുള്ള വരികൾക്ക് ബിജിബാല്‍ ഈണം പകർന്നാലപിച്ചു. ‘ചിത്രമൊന്നു വരച്ചു ഭംഗിയിലെത്ര സുന്ദരമോർമകള്
സ്വതന്ത്രസംഗീത വിഡിയോകളിലൂടെ ശ്രദ്ധേയനായ ഗായകൻ അജ്മൽ ചാലിയം ആലപിച്ച ‘നിറ മിഴികൾ’ എന്ന ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ഫൈസൽ പൊന്നാനി ആണ് പാട്ടിനു വരികൾ കുറിച്ചത്. അജ്മൽ ഈണം പകർന്ന് ആലപിച്ചു. പാട്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു കോടിക്കടുത്ത് പ്രേക്ഷകരാണ് ഇതിനകം പാട്ട് ആസ്വദിച്ചത്. ‘അഴലിനരികെ
Results 1-10 of 1938