Activate your premium subscription today
വിഴുപ്പലക്കാതെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് സാന്ദ്ര തോമസ്. മലയാള സിനിമയുടെ ഉയർന്ന ബജറ്റിനെ കുറിച്ച് നിർമാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോൾ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയിൽ ആണ്. വിലക്കുകൊണ്ടോ ബഹിഷ്കരണം കൊണ്ടോ അച്ചടക്കനടപടി കൊണ്ടോ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു പരിധിക്കപ്പുറം ഇടപെടാൻ സംഘടനകൾക്കു ആവില്ലെന്നും ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെയാണെന്നും സാന്ദ്ര പറഞ്ഞു.
നിർമാതാവ് സാന്ദ്ര തോമസിനെതിരെ സംവിധായകൻ സിബി മലയിൽ പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സാന്ദ്രാ തോമസ് രംഗത്ത്. മലയാളത്തിൽ ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ ചെയ്ത സിബി സാറിനെപ്പോലെ അതികായനായ ഒരു സംവിധായകൻ ഇങ്ങനെ വന്നിരുന്നു പച്ചക്കള്ളം പറയാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ല എന്ന്
നിർമാതാവ് സാന്ദ്ര തോമസിന് പരാതി ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് ഫെഫ്ക അല്ലെന്ന് സംവിധായകൻ സിബി മലയിൽ. ബി ഉണ്ണിക്കൃഷ്ണനെതിരെ ഉണ്ടായ കേസ് അദ്ദേഹം വ്യക്തിപരമായി നേരിടുമെന്നും ബി. ഉണ്ണികൃഷ്ണൻ പങ്കെടുക്കാത്ത നിർമാതാക്കളുടെ സംഘടനാചർച്ചയിൽ നടന്ന പ്രശ്നത്തിൽ ഉണ്ണിക്കൃഷ്ണനെതിരെ പരാതി പറഞ്ഞു എന്നുള്ളതുകൊണ്ട്
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും നിർമാതാവ് ആന്റോ ജോസഫിനുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് 351(2) വകുപ്പു പ്രകാരമാണ് കേസ്. പൊതുമധ്യത്തിൽ അപമാനിച്ചു എന്നാണ് സാന്ദ്രയുടെ ആരോപണം.
കൊച്ചി∙ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. സാന്ദ്ര തോമസിന്റെ അംഗത്വം റദ്ദാക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്രയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗമായി തുടരാം. സാന്ദ്ര തോമസ് നല്കിയ ഉപഹര്‍ജിയിലാണ് സബ് കോടതിയുടെ ഉത്തരവ്. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര എറണാകുളം സബ്കോടതിയെ സമീപിച്ചത്.
കൊച്ചി∙ ലൈംഗികാധിക്ഷേപം നടത്തിയെന്ന നിർമാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ പ്രത്യേക അന്വേഷക സംഘം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മൊഴിയെടുത്തു. കൊച്ചിയിൽ എസ്ഐടി കേന്ദ്രത്തിലായിരുന്നു മൊഴിയെടുപ്പ്. സാന്ദ്രയുടെ പരാതിയിൽ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കൊച്ചി ∙ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയ്ക്കെതിരെ നടപടിയെന്നും കാരണം കാണിക്കൽ നോട്ടിസിനു നൽകിയ വിശദീകരണം സത്യവിരുദ്ധവും തൃപ്തികരമല്ലെന്നും സെക്രട്ടറി ബി.രാഗേഷ് വ്യക്തമാക്കി. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ കേസ് വ്യാജമാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.
നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ്. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും എത്ര മൂടി വച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ‘‘തീർച്ചയായും ഗൂഢാലോചനയുടെ
നിർമാതാക്കളുടെ സംഘടനയിൽ നിന്നും നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സംഘടനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ
മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടന നിശിതമായി വിമർശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ തുറന്ന കത്ത്. സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയിൽ പവര്‍ ഗ്രൂപ്പ് ശക്തമാണെന്നും സാന്ദ്ര ആരോപിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫിയോക്കിന് വേണ്ടി നിലനില്ക്കുന്നു എന്നും പ്രശ്നം
Results 1-10 of 70