Activate your premium subscription today
പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിന്റെ പത്രസമ്മേളനത്തിൽ നടൻ സിദ്ദീഖിനെ ട്രോൾ ചെയ്ത ധ്യാൻ ശ്രീനിവാസന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സിദ്ദീഖ്. ഓരോ സീനും എടുക്കുന്നതിന് മുന്‍പ് സിദ്ദീഖും ദിലീപും സിനിമയിൽ ചേർക്കേണ്ട തമാശകളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും ആക്ഷന്‍ പറയുന്നതിന് മുന്‍പ് സംവിധായകന് ബിന്റോ സ്റ്റീഫന്‍ ആ നിര്‍ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞിരുന്നുവെന്നുമാണ് ധ്യാൻ പറഞ്ഞത്. ധ്യാൻ പൊട്ടിചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും സിദ്ദീഖിന്റെ ഉത്തരം ഗൗരവത്തിലായിരുന്നു. ഒരു കഥാപാത്രത്തെ കിട്ടിക്കഴിഞ്ഞാല്‍ ആ കഥാപാത്രം ഏറ്റവും നന്നാവണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് കൂടുതൽ നന്നാവാനായി സഹതാരങ്ങളോടൊപ്പം ചർച്ച ചെയ്യാറുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന് സിദിഖ് കുറ്റക്കാരനെന്നു പൊലീസ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെയെന്നു കുറ്റപത്രത്തിൽ പറയുന്നതായാണു സൂചന.
‘കാതോട് കാതോരം’ സിനിമയിൽ ഒരു വേഷം കിട്ടാത്തതിന്റെ ദുഃഖം ഇപ്പോൾ തീർന്നെന്ന് നടൻ സിദ്ദിഖ്. താൻ അഭിനയിച്ച ആദ്യ സിനിമയിൽ അസ്സോഷ്യേറ്റ് ആയിരുന്ന കമൽ അടുത്തതായി സഹകരിക്കുന്ന ഭരതന്റെ സിനിമയിൽ ഒരു വേഷം സംഘടിപ്പിച്ചു തരാൻ നോക്കാം എന്നു പറഞ്ഞിരുന്നു. പക്ഷേ ആ സിനിമയിൽ റോൾ ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കു ശേഷം
എംടിയുടെ ഭൗതിക ശരീരം കാണാനെത്തിയ നടന് സിദ്ദിഖിന് പിന്നാലെ നടന്ന് സെല്‍ഫി ചോദിച്ചയാളെ തിരുത്തി താരം. സിദ്ദിഖ് തിടുക്കത്തില്‍ നടന്നു പോകുന്നതിനിടെ, പിന്നാലെ കൂടിയ യുവാവ് മൊബൈല്‍ ക്യാമറ ഓണാക്കി സെല്‍ഫിക്ക് പോസ് ചെയ്യാന്‍ പറയുമ്പോഴാണ് സിദ്ദിഖ് അയാളെ തിരുത്തിയത്. ഉചിതമല്ലാത്ത സന്ദര്‍ഭത്തില്‍, സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് സിദ്ദിഖ് എന്താണ് പറഞ്ഞതെന്ന് വിഡിയോയില്‍ വ്യക്തമല്ലെങ്കിലും, താരത്തിന്റെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ തങ്ങളെ അറിയാക്കാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം∙ ബലാൽസംഗക്കേസിൽ പൊലീസിനു മുന്നിൽ ഹാജരായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്തു; കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നതടക്കമുള്ള ഉപാധികളോടെ പിന്നീട് ജാമ്യത്തിൽ വിട്ടു. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ള സിദ്ദിഖ് ഇന്നലെ ഉച്ചയോടെയാണ് മകനൊപ്പം കന്റോൺമെന്റ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നുമുള്ള വ്യവസ്ഥകളോടെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കോടതിയുടെ നടപടി.
കൊച്ചി ∙ ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി. ഇതിനു പുറമെ, കർശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ്, യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സിദ്ദീഖ് വിചാരണ കോടതിയിൽ സമർപ്പിക്കണം.
ന്യൂഡൽഹി ∙ ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Results 1-10 of 149