Activate your premium subscription today
സോൾട്ട് ആൻഡ് പെപ്പർ എന്ന ചെറു സിനിമ കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിലുണ്ടാക്കിയ ചലനം ചെറുതായിരുന്നില്ല. അതിനു ശേഷം ആഷിഖ് അബു ചെയ്ത സിനിമകളെല്ലാം ഏതെങ്കിലും തരത്തിൽ പരീക്ഷണസ്വഭാവം പുലർത്തുന്നവയായിരുന്നു. ആ സിനിമകൾക്കൊപ്പം, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ആഷിഖ് എടുത്ത നിലപാടുകളും പലപ്പോഴും വലിയ ചർച്ചയായി. ആ നിലപാടുപ്രഖ്യാപനങ്ങളെ എതിർത്തും അനുകൂലിച്ചും വാദങ്ങളുണ്ടായി. ‘‘നിർണായക രാഷ്ട്രീയ ഘട്ടങ്ങളിൽ നിലപാടെടുക്കേണ്ടി വന്നപ്പോൾ, അതു തുറന്നു പറയാൻ കഴിഞ്ഞതിൽ എനിക്കു സംതൃപ്തിയുണ്ട്. ഇല്ലെങ്കിൽ വലിയ കുറ്റബോധമുണ്ടായേനെ. അത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമുക്കു പറയാൻ പറ്റില്ല. അപ്പോൾ എതിർപ്പു സ്വാഭാവികമാണ്. അതിൽ എനിക്കു പരാതിയുമില്ല.’’ എന്നാണ് അത്തരം വിവാദങ്ങൾക്ക് ആഷിഖിന്റെ മറുപടി. തന്റെ സിനിമകളെപ്പറ്റിയും രാഷ്ട്രീയ ബോധ്യങ്ങളെപ്പറ്റിയും സംസാരിക്കുകയാണ് ആഷിഖ് അബു ഈ സംഭാഷണത്തിൽ. ഓരോ സിനിമ കഴിയുന്തോറും ഈ മീഡിയത്തോടുള്ള കൗതുകം കൂടിവരുന്നതായാണ് തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നു പറയുന്നു ആഷിഖ്. ഫിലിംമേക്കർ എന്ന നിലയിൽ, ഓരോ സിനിമയും കൂടുതൽ ആസ്വദിച്ചു ചെയ്യാൻ കഴിയുന്നുണ്ട്. സിനിമയൊരു കലക്ടീവ് ആർട്ടാണ്. അത് എന്നെ മാത്രമായി കാണിച്ചു തരില്ല. സംവിധായകൻ എന്ന നിലയിൽ ഞാനും അതിൽ കാണുമെങ്കിലും ഒരു സമ്പൂർണ കല എന്ന നിലയിൽ ഒരുപാട് ആളുകളുടേതാണ് സിനിമ; സംവിധായകന്റെ കല എന്നു പറയുമ്പോഴും. ഓരോ സിനിമയും നമ്മുടെ വ്യക്തിത്വത്തെ, രാഷ്ട്രീയ നിലപാടുകളെയൊക്കെ പ്രതിഫലിപ്പിക്കും. മനപ്പൂർവമല്ലെങ്കിൽ പോലും അതുണ്ടാവും. പ്രേക്ഷകർക്ക് അങ്ങനെ നമ്മളെ തിരിച്ചറിയാനുമാവും. എന്റെ പല സിനിമകളിലും എന്റെ അംശങ്ങളുണ്ടാവും. എന്റെ വിലയിരുത്തൽ എത്രത്തോളം ശരിയാണെന്നറിയില്ല, എന്നാലും എന്നെ പൂർണമായും അടയാളപ്പെടുത്തുന്ന ഒരു സിനിമ എന്നതുണ്ടാവില്ലെന്നു തോന്നുന്നു– ആഷിഖ് തുടരുന്നു.
സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പാർവതി തിരുവോത്ത്. ഒന്നിനു പിറകെ ഒന്നായി ഹിറ്റുകൾ കൊടുത്തിട്ടും എനിക്ക് വളരെ കുറച്ചു സിനിമകളെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ചിലർക്കൊപ്പം കാസ്റ്റ് ചെയ്യപ്പെടാറേ ഇല്ല. അങ്ങനെ മനഃപൂർവം ഒഴിവാക്കുന്നവർക്കൊപ്പം ജോലി ചെയ്യാൻ താനും ഇഷ്ടപ്പെടുന്നില്ല.
ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യർ, വിധു വിൻസെന്റ് തുടങ്ങിയവർ ഇപ്പോൾ സംഘടനയിൽ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തിനു മറുപടിയുമായി പാർവതി തിരുവോത്ത്. മറ്റുള്ളവരുടെ സത്യം അറിയാൻ എന്നോടു ചോദ്യം ഉന്നയിക്കുന്നത് ശരിയല്ല. എനിക്ക് എന്റെ സത്യങ്ങളെ പറയാൻ കഴിയൂ. അവരോടുള്ള ചോദ്യങ്ങൾ
കൊച്ചി ∙ വിമൻ ഇൻ സിനിമ കലക്ടീവി(ഡബ്ല്യുസിസി)നെതിരെ രൂക്ഷ വിമർശനവുമായി സിനിമ സാങ്കേതിക പ്രവർത്തക സംഘടനകളുടെ അഫിലിയേറ്റഡ് ഫെഡറേഷനായ ഫെഫ്ക. സംഘടനയെ തകര്ക്കാൻ ഡബ്ല്യുസിസി ഗൂഢാലോചന നടത്തുന്നുവെന്ന് ഫെഫ്ക ഭാരവാഹികൾ ആരോപിച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ലക്ഷ്യം വച്ചുള്ള ആക്രമണം ഫെഫ്കയെ കൂടി ലക്ഷ്യമിട്ടാണെന്നും സംഘടനാ പ്രസിഡന്റ് സിബി മലയിലും മറ്റു ഭാരവാഹികളും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
'ടോക്സിക്' സിനിമയിലെ സ്ത്രീവിരുദ്ധതയിൽ പ്രതികരണവുമായി വിമൻ ഇന് സിനിമ കളക്ടീവ് (ഡബ്ല്യുസിസി). 'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിലുയർന്ന ചോദ്യത്തിന് മറുപടി നൽകിയത് ഡബ്ല്യുസിസി അംഗമായ മിറിയം ജോസഫ് ആണ്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് സംഘടനയ്ക്കുളളിൽ പറയുമെന്നും
പൊതുവേദിയിൽ വാക്പോരുമായി പാർവതി തിരുവോത്തും ഭാഗ്യലക്ഷ്മിയും. ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ വാക്തർക്കം ഉണ്ടായത്. ഭാഗ്യലക്ഷ്മി പലപ്പോഴായി ഡബ്ല്യുസിസിക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ ഇതാദ്യമായാണ് നേർക്കുനേർ ചർച്ചയാകുന്നത്. അത്യന്തം നാടകീയമായിരുന്നു ഇരുവരുടെയും ചോദ്യങ്ങളും
ഡബ്ല്യുസിസി സിനിമാമേഖലയിൽ മാറ്റത്തിന് തുടക്കം കുറിച്ചുവെന്ന് നടി പത്മപ്രിയ. ഡബ്ല്യുസിസിയും ഹേമ കമ്മറ്റി റിപ്പോർട്ടും പുറത്തുവന്നതിനു ശേഷം ആളുകൾ അവരവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായി എന്ന് പത്മപ്രിയ പറയുന്നു. ലൈംഗികാക്രമണം മാത്രമല്ല സ്ത്രീകളുടെ പ്രശ്നം, നല്ല ഭക്ഷണം നല്ല ശുചിമുറികൾ സിനിമയിൽ
കൊച്ചി∙ കോടതിയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാൻ സഹജമായ ശേഷി കോടതിക്കു തന്നെ ഉണ്ടെന്നും പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും ഹൈക്കോടതി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനിടെയാണു പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ടു കോടതിയുടെ അന്തസും വിശ്വാസ്യതയും സംരക്ഷിക്കാൻ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പരാതി നൽകിയവർ നേരിടുന്ന ആക്ഷേപങ്ങൾ അറിയിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി. പ്രത്യേകാന്വേഷണ സംഘത്തിനാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരുടെ പ്രത്യേക ബെഞ്ച് നിര്ദേശം നൽകിയത്. കേസുമായി ബന്ധപ്പെട്ട അന്വേഷണ
കൊച്ചി∙ സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ലുസിസി) ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന്
Results 1-10 of 79