Activate your premium subscription today
ഗ്രാമി വേദിയിൽ ജീവിതപങ്കാളി ബിയാൻക സെൻസോറി നഗ്നതാ പ്രദർശനം നടത്തിയതിൽ വിശദീകരണവുമായി റാപ്പർ കാന്യേ വെസ്റ്റ്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും അത് ആർട്ട് ആണെന്നും ഗായകൻ അവകാശപ്പെട്ടു. ഗ്രാമിക്കു പിന്നാലെ വിവാദങ്ങൾ വേട്ടയാടിയപ്പോൾ ഒരു മാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമി
പ്രശസ്ത അമേരിക്കൻ ഗായികയായ ബിയോണ്‍സിക്ക് പുരസ്കാരങ്ങൾ വാരിക്കൂട്ടുന്നതും റെക്കോർഡുകൾ സൃഷ്ടിക്കുന്നതും പുതുമയുളള കാര്യമല്ല. മികച്ച കണ്ട്രി ആല്‍ബത്തിനുള്ള പുരസ്കാരം നേടി ഇത്തവണ ഗ്രാമിയിൽ പുതുചരിത്രം രചിച്ചിരിക്കുകയാണ് ബിയോൺസി. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിലൂടെയാണ് പുരസ്കാര നേട്ടം. ഈ വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ കറുത്ത വംശജ കൂടിയാണ് ബിയോണ്‍സി.
ലോക സംഗീതഞ്ജരുടെ ആഘോഷ വേദിയായ ഗ്രാമിയിൽ തിളങ്ങി ഇന്ത്യൻ വംശജ ചന്ദ്രിക ടാണ്ടൻ. ചെന്നൈയിൽ വളർന്ന ചന്ദ്രിക ടാണ്ടൻ ദക്ഷിണാഫ്രിക്കൻ ഫ്ലൂട്ടിസ്റ്റ് വൗട്ടർ കെല്ലർമാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയ്ക്കും ഒപ്പ ംനിർമിച്ച 'ത്രിവേണി' എന്ന ആൽബത്തിനാണ് 67ാമത് ഗ്രാമി പുരസ്കാരം ലഭിച്ചത്. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓർ ചാന്റ് ആൽബം വിഭാഗത്തിലാണ് 'ത്രിവേണി' പുരസ്കാരം കരസ്ഥമാക്കിയത്.
ഗ്രാമി വേദിയിൽ ന്യായമായ പ്രതിഫലത്തിനായി വാദിച്ച് ഗായിക ചാപ്പൽ റോൺ. ബെസ്റ്റ് ന്യൂ ആർടിസ്റ്റിനുള്ള പുരസ്കാരം നേടിയ താരം ഹൃദയസ്പർശിയായ വാക്കുകളിലൂടെ കാണികളുടെ കയ്യടി നേടി. വളർന്നു വരുന്ന കലാകാരന്മാർക്ക് ന്യായമായ പ്രതിഫലവും ആരോഗ്യസുരക്ഷയും ഉറപ്പാക്കാൻ മ്യൂസിക് കമ്പനികൾ തയാറാകണമെന്ന ചാപ്പലിന്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് കാണികൾ സ്വീകരിച്ചത്.
ഗ്രാമി പുരസ്കാരവേദിയിൽ വികാരഭരിതയായി ഷക്കീറ. മക്കൾക്കും രാജ്യത്തെ കുടിയേറ്റക്കാർക്കും സ്ത്രീകൾക്കുമായി പുരസ്കാരം സമർപ്പിച്ച താരം ഗ്രാമി വേദിയിൽ തന്റെ പിന്തുണ കൂടി കുടിയേറ്റക്കാർക്ക് പ്രഖ്യാപിച്ചു. നാലാം തവണയാണ് ഷക്കീറ ഗ്രാമി നേടുന്നത്. 48–ാം ജന്മദിനത്തിലാണ് ഗായികയുടെ ഈ പുരസ്കാരനേട്ടം. ജെന്നിഫർ ലോപ്പസിൽ നിന്ന് ഷക്കീറ പുരസ്കാരം ഏറ്റുവാങ്ങി.
ചെയ്ക്കോവ്സ്ക്കിയുടെ സംഗീതം വയലിനിൽ വായിച്ചാണ് മനോജ് ജോർജ് അന്ന് ഒന്നാം സ്ഥാനം നേടിയത്. 35 വർഷം മുൻപായിരുന്നു അത്. വേദി: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ സ്ട്രിങ് ഇൻസ്ട്രുമെന്റ് മത്സരം. മത്സരശേഷം വിധികർത്താവ് മനോജിനോട് ചോദിച്ചു, ആ സംഗീതം പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ പ്യോട്ടർ ഇല്ലിച്ച്
2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി.
ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി സംഗീത സംവിധായകൻ റിക്കി കെജിന്റെ പുരസ്കാര നേട്ടം. ബെംഗളൂരുവിൽ നിന്നുള്ള സംഗീതസംവിധായകനായ റിക്കിയുടെ ‘ഡിവൈൻ ടൈഡ്സ്’ എന്ന ആൽബത്തിനു മികച്ച ഇമർസിവ് സംഗീതത്തിനുള്ള പുരസ്കരമാണു ലഭിച്ചത്. ഗ്രാമി വേദിയിൽ ഇത് മൂന്നാം തവണയാണ് റിക്കി കെജ് ഇന്ത്യയുടെ
ലോകസംഗീതവേദിയിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ഗ്രാമി പ്രഖ്യാപിക്കുന്നു. ലൊസാഞ്ചലസിലാണ് 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്. ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ രണ്ട് ഗ്രാമി നേട്ടത്തിലൂടെ പുരസ്കാര വേദിയിൽ കീഴടക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോണ്‍സി. മികച്ച ഡാൻസ് ഇലക്ട്രോണിക്
65ാമത് ഗ്രാമി നാമനിർദേശ പട്ടിക പുറത്തുവന്നതോടെ പുരസ്കാര പ്രഖ്യാപന ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ഇത്തവണ 9 നാമനിർദേശങ്ങളാണ് പോപ് താരം ബിയോൺസി സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ മറ്റെല്ലാ മത്സരാർഥികളെയും പിന്തളി ബിയോൺസി മുൻപന്തിയിലെത്തി. റാപ്പർ കെൻഡ്രിക്ക് ലാമർ എട്ട്
Results 1-10 of 19