Activate your premium subscription today
കാറ്റിനേയും ചന്ദ്രനേയുമൊക്കെ ശപിക്കുകയോ! പാട്ടെഴുത്തിൽ പറഞ്ഞു കേട്ടിട്ടില്ലാത്ത നാട്ടുനടപ്പിൽ നിന്നു ഒന്നു വഴിമാറി നടക്കാൻ ആർക്കാവും ഇത്ര ധൈര്യം?. എഴുതിത്തെളിഞ്ഞവർ പോലും അത്രകണ്ട് കാട്ടാത്ത ധൈര്യം നാട്ടുവഴക്കങ്ങളോട് മല്ലടിക്കാൻ മടിയേതുമില്ലാതിരുന്ന കവി കാട്ടി. കാരണം, കാലം കടപ്പെട്ട ആ കവിയുടെ പേര് വയലാർ എന്നായിരുന്നു. കരുത്തല്ല, കീഴടങ്ങാൻ കൂട്ടാക്കാത്ത ചെറുക്കലാണ് പോരാളിക്കു വേണ്ടതെന്നുറപ്പിച്ചവരുടെ സ്ഥലനാമം തലക്കുറിയാക്കിയ കവിക്ക് പാരമ്പര്യത്തെ ഒന്ന് വിട്ടുപിടിക്കാൻ തോന്നിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളു. തന്റെ മാത്രം പ്രിയപ്പെട്ടവളോട് കിന്നരിക്കാനെത്തിയ കള്ളക്കൂട്ടങ്ങളെ വയലാറിലെ കാമുകനുണ്ടോ വെറുതെ വിടാനാവുന്നു. അഞ്ച് ദശാബ്ദങ്ങൾക്കിപ്പുറവും കവി കുറിച്ചിട്ട കാമുക ഭാവങ്ങൾക്ക് കാലത്തിനു വരുത്താൻ ഭേദമെവിടെ.
യക്ഷ-കിന്നര-ഗന്ധർവന്മാരെ പോലെ ദേവഗായകരാണു പുരാണങ്ങളിലെ വിദ്യാധരന്മാർ. മറ്റുള്ളവരെ ആകർഷിക്കാനും മനസ്സുവായിച്ചെടുക്കാനും സംഗീതത്തിലൂടെ സന്തോഷിപ്പിക്കാനും സിദ്ധിയുള്ളവർ. തൃശൂരിലെ ആറാട്ടുപുഴ ദേശത്ത് 1945 മാർച്ച് 6ന് പറതൂക്കംപറമ്പിൽ ശങ്കരനും തങ്കമ്മയ്ക്കും ഒരു ഉണ്ണിപിറന്നപ്പോൾ ഈ കഥയറിയാതെ അച്ഛൻ ഇട്ട പേരും അതായിരുന്നു-വിദ്യാധരൻ. പക്ഷേ, സംഗീതം ആ പേരിനെ യാഥാർഥ്യമാക്കി. കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.കെ. അർജുനൻ, ജി.ദേവരാജൻ, എം.എസ്.വിശ്വനാഥൻ തുടങ്ങിയ സംഗീത മഹാരഥന്മാർക്കൊപ്പം തനിവഴി വെട്ടിയ പിന്മുറക്കാരനായി അവൻ വളർന്നു. ഏഴു മക്കളിലെ മുതിർന്നയാളായിരുന്നു വിദ്യാധരൻ. താഴെ നാലാണും രണ്ടു പെണ്ണും. അച്ഛന്റെ രണ്ടനുജൻമാരും ഭാര്യമാരും കുട്ടികളുമൊക്കെയായി 22 പേരടങ്ങുന്ന കൂട്ടുകുടുംബം. തുന്നൽപ്പണിയിൽനിന്ന് അച്ഛൻ ശങ്കരനു കിട്ടുന്ന തുച്ഛമായ കൂലിയായിരുന്നു വീട്ടിലെ ഏകവരുമാനം. പഠിക്കുന്ന കാലം മുതൽ ഉള്ളിൽ സംഗീതവാസനയുണ്ട്. അച്ഛനിൽനിന്നു കിട്ടിയതാണ്. കുടുംബത്തിലെ കാരണവരായിരുന്ന കൊച്ചക്കനാശാൻ ആണ് സംഗീതത്തിന്റെ ബാലപാഠം പകർന്നത്. ചവിട്ടാർമോണിയത്തിൽ ആശാൻ പഠിപ്പിച്ചതു വള്ളിപുള്ളി തെറ്റാതെ പഠിച്ചു. പഠിച്ച സംഗീതപാഠങ്ങൾ മറ്റു കുട്ടികൾക്കു പകർന്നു കൊടുക്കാൻ ആശാൻ ഏൽപ്പിച്ചതോടെ കുഞ്ഞു വിദ്യാധരനെ കാലം വിദ്യാധരൻ മാഷാക്കി ഉയർത്തുകയായിരുന്നു. ഉത്സവങ്ങൾ, പാർട്ടി പരിപാടികൾ, കാർണിവലുകൾ, സൈക്കിൾ യജ്ഞങ്ങൾ എന്നിവയിലൊക്കെ അന്നു പാടും, ഹാർമോണിയം വായിക്കും. ട്രൗസറിട്ട ബാലതാരം വേദികളിലും കാണികളിലും അദ്ഭുതം തീർത്തു.
"പോരാ, കെട്ടങ്ങോട്ട് വീഴുന്നില്ലല്ലോ ദാസേ." - ദേവരാജൻ മാഷിന്റെ ശബ്ദം അല്പം കനത്തുവോ? വാക്കുകളിലെ നീരസം മുഖഭാവത്തിലും പ്രകടമാണ്. പാട്ട് പഠിപ്പിക്കെ രണ്ടാം തവണയാണ് മാഷിന് ഇത് പറയേണ്ടി വന്നത്. ഒന്നുകൂടി മാഷിൽ ഇഷ്ടക്കേട് ഉണ്ടാവരുതെന്നുറപ്പിച്ചാണ് യേശുദാസ് അടുത്തവട്ടം പല്ലവി ആവർത്തിച്ചുനോക്കിയത് - "നിൻ
മദ്രാസിൽ ജോലി കിട്ടിയപ്പോൾ താമസിച്ച ലോഡ്ജിൽ നിന്നായിരുന്നു പി. ജയചന്ദ്രന്റെ പാട്ടിന്റെ കൂട്ടുകെട്ടുകൾ രൂപപ്പെടുന്നത്. പിൽക്കാലത്ത് സംഗീതസംവിധായകൻ രവീന്ദ്രൻ എന്നു പേരെടുത്ത കുളത്തൂപ്പുഴ രവി ആയിരുന്നു അവരിൽ ഒരാൾ. മറ്റൊരാൾ തൃശൂർ സ്വദേശിയായ പി.കെ. കേശവൻ നമ്പൂതിരി. മദ്രാസിൽ ബാലമുരളീകൃഷ്ണയുടെ ശിഷ്യനായി കർണാടകസംഗീതം പഠിക്കാനെത്തിയതായിരുന്നു നമ്പൂതിരി. പിൽക്കാലത്ത് ജയചന്ദ്രൻ പാടിയ ‘പുഷ്പാഞ്ജലി’ പോലെയുള്ള പ്രസിദ്ധ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് അദ്ദേഹമായിരുന്നു. ലോഡ്ജിൽനിന്നു രൂപപ്പെട്ട മറ്റൊരു ചങ്ങാത്തം ചന്ദ്രമോഹനായിരുന്നു. പ്രസിദ്ധ പിന്നണി ഗായകൻ ഉദയഭാനുവിന്റെ സഹോദരൻ.. എല്ലാവരും ചേർന്ന് പാട്ടുകളെപ്പറ്റി ചർച്ചചെയ്തും പാടിയും ആഘോഷിച്ച രാവുകളായിരുന്നു അത്. നിർബന്ധമാണെങ്കിൽ നിങ്ങൾ നായകനെ മാറ്റിക്കോളൂ പാട്ടു ഞാൻ മാറ്റില്ല എന്ന് ജയചന്ദ്രനു വേണ്ടി വാദിച്ചിട്ടുണ്ട് ദേവരാജൻ മാസ്റ്റർ. ‘എന്നാൽ പൊയ്ക്കൊള്ളൂ’ എന്ന് കനത്ത സ്വരത്തിൽ ജയചന്ദ്രനോട് പറഞ്ഞ ദക്ഷിണാമൂർത്തി പിന്നീട് അദ്ദേഹത്തെക്കൊണ്ട് അദ്ഭുതഗാനങ്ങള് സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്,
"യേശുദാസിനു വച്ചിട്ടുള്ള ഒരു പാട്ടിന് ട്രാക്ക് പാടിയിട്ട് പോകാമോ?" ഒരു ഫലിതഗാനം പാടാനെത്തിയ ചെറുപ്പക്കാരനോട് സ്വതവേയുള്ള ഗൗരവത്തിന്റെ മേമ്പൊടിയിൽ ദേവരാജൻ മാസ്റ്ററിന്റെ ചോദ്യമുയർന്നു. "ഓ, പാടാമല്ലോ.'' - അവസരങ്ങളെ തേടി ഇങ്ങ് ഹൈദരാബാദ് വരെ വന്നിരിക്കുന്ന ആ ചെറുപ്പക്കാരന് തികഞ്ഞ വിനയത്തിൽ മറുപടി പറയാൻ
തിരുവനന്തപുരം∙ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണു ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ‘കുരുത്തക്കേടുകളുടെ പേരിൽ പലവട്ടം പിടിച്ചു പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ചു തിരികെ വിളിക്കാനും തയാറായി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല’ – മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട്ടു നടത്തുന്ന ‘ഹോർത്തൂസ് സാഹിത്യ സാംസ്കാരികോത്സവ’ത്തിനു മുന്നോടിയായി ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച ‘ഹോർത്തൂസ് വായന’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. കുരുത്തക്കേടുകളുടെ പേരിൽ പല വട്ടം പുറത്താക്കിയിട്ടുണ്ട്. പക്ഷേ ക്ഷമിച്ച് തിരിച്ചുവിളിച്ചു ശിഷ്യനാക്കി. മാസ്റ്റർ അതിനു തയാറായിരുന്നില്ലെങ്കിൽ ഇന്നു കാണുന്ന ജയചന്ദ്രൻ ഉണ്ടാകുമായിരുന്നില്ല–
പ്രായം നൂറിനോടടുത്തു. ഓര്‍മകള്‍ പലതും പാട്ടിനുപോയെങ്കിലും ആ നല്ലകാലത്തെ പാട്ടോര്‍മകള്‍ ഇടയ്ക്കൊക്കെ ശ്രുതി മീട്ടും. രാഗങ്ങള്‍ മറന്നു, താളവും ലയവും ഇടയ്ക്കെപ്പോഴോ കൂട്ടുവെട്ടി. കാതും പിണങ്ങി നിന്നതോടെ പാട്ടു കേള്‍ക്കുന്നതു തന്നെ കുറഞ്ഞു. പതിയെ പതിയെ ശബ്ദത്തിന്റെ മധുരിമ ഇടര്‍ച്ചയ്ക്കു വഴിമാറി.
മലയാള കവിതയുടെ ഗതിവിഗതികളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒഎൻവി കുറുപ്പിന്റെ ജന്മവാർഷികമാണിന്ന്. ഒഎൻവി എന്ന മൂന്നക്ഷരം മലയാളികൾക്ക് കവിതയുടെ പര്യയമാണ്. കൊല്ലം ജില്ലയിലെ ചവറയിൽ ഒ.എൻ.കൃഷ്ണകുറുപ്പിന്റെയും കെ.ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 മേയ് 27നാണ് ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന
കോഴിക്കോട്ടെ സംഗീതത്തെയും സംഗീത കൂട്ടായ്മകളെയും ഇഴയടിപ്പിച്ചു നിർത്തിയ സലാംക്കയുടെ ജീവിതം പാട്ടിനൊപ്പം ഒഴുകാൻ തുടങ്ങിയിട്ട് വർഷം 50. കല്യാണ വീടുകളിലെ തട്ടിൻ പുറത്തു നിന്ന് തുടങ്ങിയ പാട്ട് ജീവിതം കടൽ കടന്ന് മറ്റ് പല രാജ്യങ്ങളിലേക്കും ഒഴുകി. എം.എസ്.ബാബുരാജ്, ദേവരാജൻ മാസ്റ്റർ, ഉമ്പായി, വിദ്യാധരൻ
Results 1-10 of 36