Activate your premium subscription today
ഏറെ നാളുകൾക്ക് ശേഷം ഭാര്യ പ്രഭയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗാനഗന്ധർവൻ യേശുദാസ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസ് ചികിത്സയിലാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഗായകൻ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്.
ചില പാട്ടുകൾ കേൾക്കുമ്പോൾ വർഷങ്ങളേറെ മുൻപത്തെ ഏതേതോ ഓർമയിലേക്ക് മനസ്സു തിരികെപ്പറക്കുന്നതുപോലെ തോന്നാറില്ലേ?. ഏതോ ഒരിഷ്ടകാലത്തു കേട്ട പാട്ടുകൾ കുറെക്കാലം കഴിഞ്ഞ് വീണ്ടും കേൾക്കുമ്പോൾ എന്തിനെന്നറിയാതെ മനസ്സ് വീണ്ടും ആ ഇഷ്ടത്തിന്റെ കുളിരുതേടാറില്ലേ?. ഏതോ നോവുകാലത്ത് ഗദ്ഗദമടക്കി കേട്ട പാട്ടുകൾ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ കണ്ണീരുവറ്റിയ മുറിപ്പാടുകളിൽ വീണ്ടും ചോര കിനിയാറില്ലേ. പാട്ടിനു മാത്രമാകുന്നൊരു മാജിക് ആയിരിക്കാം അത്. ആദ്യം കേട്ട ഓർമയിലേക്കും അക്കാലത്തെ ഇഷ്ടങ്ങളിലേക്കും നഷ്ടങ്ങളിലേക്കും നൊമ്പരങ്ങളിലേക്കും പ്രണയത്തിലേക്കും പിൻനടത്തുന്ന പാട്ടുമാജിക്.
കൺമുന്നിലുണ്ടായിട്ടും തിരിച്ചറിയാൻ വൈകിപ്പോയ അമൂല്യ നിധിയാണ് വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതയെന്തെന്നു പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടക്കുന്ന കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ കണ്ടു. ഇന്ത്യയിൽ ഒരു തുറമുഖത്തും അടുപ്പിക്കാനാകാത്ത കൂറ്റൻ ചരക്കുകപ്പലുകൾ ഇതിനകം ഇവിടെ വന്നുപോയി. ഇനിയും അതുപോലെ എത്രയോ വരാനിരിക്കുന്നു. വിഴിഞ്ഞം സൃഷ്ടിക്കുന്ന വിപ്ലവം നാം കാണാനിരിക്കുന്നതേയുള്ളൂ.
സംഗീതത്തിന്റെ ദേവസഭാതലത്തില്‍ ഹൃദയാനന്ദമേകിയ ഗാനം. ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ രാഗമാലികയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം'. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ പറയാന്‍ സവിശേഷതകളും ഏറെ. അതുകൊണ്ടു തന്നെ സിനിമാസംഗീതത്തിന് മലയാളം നല്കിയ വലിയ സംഭാവനകളില്‍ ഒന്നാണ്
തിരുവനന്തപുരം∙ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. യേശുദാസ് അമേരിക്കയിൽ തന്നെയാണുള്ളതെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ
ചലച്ചിത്രഗാനങ്ങളെ പൊതുവെ പിന്നണിഗാനങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ശബ്ദചിത്രങ്ങളിൽ നിന്നും ശബ്ദചിത്രങ്ങളിലേക്ക് ചലച്ചിത്രമേഖല പുരോഗമിച്ച് വൈകാതെ തന്നെ പിന്നണിഗാനസമ്പ്രദായവും സജീവമായി. പിന്നണിയിലുള്ളവരുടെ മുന്നണികളെ മാത്രമാണ് ജനം അറിയാറുള്ളത് -മുഖ്യമായും ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ
‘എന്നെ അറിയുമോ?’ തന്റെ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയ ആലപ്പി അഷ്റഫിന്റെ തോളത്ത് പിടിച്ച് ആ മധ്യവയസ്കൻ ചോദിച്ചു. അപരിചിതന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയെങ്കിലും നിരവധി സിനിമകളുടെ സ്രഷ്ടാവിന് ചെവിക്കു മേലെ വളർന്നിറങ്ങിയ ചുരുളൻ മുടിയും അലസ വേഷവുമായി നിൽക്കുന്ന ആളെ അത്ര
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
Results 1-10 of 236