Activate your premium subscription today
കാസർകോട്∙ ഇന്നു പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്നൽ സെന്റർ ഫോർ സീസ്മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ മന്നാർ കടലിടുക്കിന് മുകളിൽ. കന്യാകുമാരി തീരത്തിനും തെക്കൻ തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദം ശക്തി കുറഞ്ഞ് അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
പോർബന്തർ ∙ വടക്കൻ അറബിക്കടലിൽ മുങ്ങിയ വാണിജ്യക്കപ്പലിൽ ഉണ്ടായിരുന്ന 12 ജീവനക്കാരെ പാക്കിസ്ഥാൻ ഏജൻസിയുടെ സഹായത്തോടെ ഇന്ത്യൻ തീരസംരക്ഷണ സേന രക്ഷിച്ചു. ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഇറാനിലെ ബൻഡാർ അബ്ബാസ് തുറമുഖത്തേക്കു പോയ എംഎസ്വി അൽ പിറാൻപിർ എന്ന കപ്പലാണു ബുധനാഴ്ച രാവിലെ മുങ്ങിയത്. പാക്കിസ്ഥാന്റെ നിയന്ത്രണമുള്ള സമുദ്രമേഖലയിലായിരുന്നു അപകടം. അതിനാൽ പാക്ക് സമുദ്ര സുരക്ഷാ ഏജൻസിയുടെ സഹകരണത്തോടെയാണു തീരസംരക്ഷണ സേന രക്ഷാപ്രവർത്തനം നടത്തിയത്.
അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട. ഇന്ത്യൻ നാവിക േസന നടത്തിയ ഓപ്പറേഷനില് 500 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പിടികൂടി. ശ്രീലങ്കൻ പതാക വച്ച 2 ബോട്ടുകളിലായാണ് ലഹരി മരുന്ന് ഉണ്ടായിരുന്നത്. രണ്ടു ബോട്ടുകളും ഇതിലുണ്ടായിരുന്നവരെയും ശ്രീലങ്കൻ നാവികസേനയ്ക്ക് കൈമാറി.
ഇന്ത്യയുടെ തെക്ക്–കിഴക്കൻ ഭാഗത്തായി മൂന്ന് ചുഴലിക്കാറ്റുകൾ സ്ഥിതിചെയ്യുന്നു. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
മുംബൈ∙ വ്യവസായി രത്തൻ ടാറ്റയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബിക്കടലിൽ ഒഴുക്കും. മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നിമജ്ജന ചടങ്ങ് നടക്കുക. ഇൗ മാസം ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.
അഹമ്മദാബാദ് ∙ ഹെലികോപ്റ്റർ അപകടമുണ്ടായി ഒരു മാസത്തിനുശേഷം കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. പരുക്കേറ്റ ഒരാളെ മോട്ടർ ടാങ്കറിൽനിന്നു രക്ഷപ്പെടുത്തുന്നതിനിടെ കഴിഞ്ഞ മാസം 2ന് ആണ് തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റർ, പൈലറ്റ് ഉൾപ്പെടെ 4 പേരുമായി പോർബന്തറിനു സമീപം അറബിക്കടലിൽ തകർന്നുവീണത്.
തിരുവനന്തപുരം∙ കേരളത്തിൽ 15 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാൻ കാരണം. ചില ജില്ലകളിൽ ശക്തമായ മഴയായിരിക്കും ലഭിക്കുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ∙ അറബിക്കടലിലെ ന്യൂനമർദം ശക്തിയേറിയതിനു പിന്നാലെ 2 ദിവസത്തിനകം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത തെളിഞ്ഞതോടെ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത . ലക്ഷദ്വീപിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് അറബിക്കടലിൽ ഗോവ– കർണാടക തീരത്തിനു സമീപം ശക്തിപ്രാപിച്ചത്. ഇതു 2 ദിവസത്തിനകം തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area ) മാറി. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 2,3 ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Results 1-10 of 64