Activate your premium subscription today
മെയ്നിലെ മൗണ്ട് കറ്റാഹ്ഡിനിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.
‘‘പ്രായമെന്നതു സംഖ്യ മാത്രമാണ്, ആരോഗ്യമാണു സമ്പത്ത്. ഓരോ പർവതാരോഹണവും സ്വന്തം പരിമിതികളെ മറികടക്കാനും സാഹസത്തെ സ്വീകരിക്കാനുമുള്ള അവസരമാണ്. ഞാൻ വൈകിയല്ലോ എന്നാരും കരുതരുത്. സ്വപ്നങ്ങളുടെയും അഭിനിവേശങ്ങളുടെയും പിന്നാലെ പോകാൻ നിങ്ങൾ ഒരിക്കലും വൈകിയിട്ടില്ല.’’– പറയുന്നത് കാമി റീത്ത. ലോകത്തിന്റെ ഉയരക്കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ 30 തവണ കാലുകുത്തിയിട്ടും മതിയാകാത്ത 55 വയസ്സുകാരൻ ഷെർപ. 29,032 അടി (8849 മീറ്റർ) ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ നെറുകയിൽ വീണ്ടും ചുംബിക്കാനായി 31–ാം ദൗത്യത്തിലാണ് ഇതിഹാസ പർവതാരോഹകനായ കാമിയും സംഘവും. ഉദ്യമം വിജയിച്ചാൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കയറിയതിനു സ്വന്തം പേരിലുള്ള റെക്കോർഡ് കാമി പുതുക്കും. 1994ൽ ആദ്യമായി എവറസ്റ്റിൽ എത്തിയ നേപ്പാളുകാരനായ കാമി, പർവതാരോഹകരുടെ സീനിയർ ഗൈഡ് കൂടിയാണ്. പർവതാരോഹകരുടെയും സാഹസിക സഞ്ചാരികളുടെയും സ്വപ്ന സ്ഥലമാണ് എവറസ്റ്റ്. നൂറുകണക്കിനു പർവതാരോഹകർ അവരുടെ ജീവിതകാലത്ത് ഒന്നോ രണ്ടോ തവണയാണ് ഈ അതുല്യനേട്ടത്തിനു ശ്രമിക്കുക. എന്നാൽ അവരെയെല്ലാം മറികടന്ന് എവറസ്റ്റ് കീഴടക്കുന്നതു ജീവിതവ്രതമാക്കിയ മനുഷ്യനാണു കാമി റീത്ത ഷെർപ. ‘എവറസ്റ്റ് മനുഷ്യൻ’ (Everest Man) എന്ന വിശേഷണമുള്ള കാമിക്ക്, അപൂർവമായ സ്വന്തം റെക്കോർഡുകൾ തകർക്കുന്നതാണു വിനോദം. മനുഷ്യന്റെ സഹനശക്തിയെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്തി തലമുറകളെ കാമി പ്രചോദിപ്പിക്കുന്നു. പർവതാരോഹണത്തിന്റെ തലസ്ഥാനമെന്ന നേപ്പാളിന്റെ പ്രശസ്തിയും ഊട്ടിയുറപ്പിക്കുന്നു. ഉള്ളംകയ്യിലെന്ന പോലെ എവറസ്റ്റിലേക്കു നിരന്തര യാത്രയ്ക്കു കാമിയെ പ്രേരിപ്പിക്കുന്നതെന്താണ്? എങ്ങനെയാണു പർവതാരോഹണം അഭിനിവേശമായത്? ആരോഗ്യപരമായി എന്തെല്ലാം ശാരീരിക സവിശേഷതകളാണു കാമിക്കു ബലമാകുന്നത്? അസ്ഥി മരവിക്കുന്ന തണുപ്പിനെ കൂസാതെ, പ്രാണവായു പരിമിതമായ കൊടിമുടിത്തുമ്പിനെ തേടി കൊതിമാറാതെ കയറിയെത്തുന്ന കാമി റീത്തയുടെ അദ്ഭുതജീവിതത്തിലെ പ്രത്യേകതകൾ എന്താണ്?
ദുബായ് ∙ പർവതങ്ങളിൽ യുഎഇ സൈന്യത്തോടൊപ്പം അഭ്യാസപ്രകടനങ്ങളിൽ പങ്കെടുത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പതിനൊന്നാമത് മൗണ്ടൻ ഇൻഫൻട്രി ബറ്റാലിയൻ സന്ദർശിച്ചപ്പോൾ ബറ്റാലിയനിലെ അംഗങ്ങൾക്കൊപ്പം ദുർഘടമായ ഭൂപ്രദേശങ്ങളിലെ സൈനിക
മൂന്നുവശങ്ങൾ... ത്രികോണം പോലെ ആകൃതിയുള്ള പീഠഭൂമിയാണു മൗണ്ട് റോറെയ്മ. തെക്കേ അമേരിക്കയിൽ ബ്രസീൽ, വെനസ്വേല, ഗയാന രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഈ പീഠഭൂമിക്കു ചുറ്റും മിക്കപ്പോഴും മേഘങ്ങളുണ്ടാകും. അതിനാൽ റോറെയ്മയെ ആകാശത്തൊഴുകുന്ന ദ്വീപെന്നും വിശേഷിപ്പിക്കാറുണ്ട്.
വടക്കുപടിഞ്ഞാറൻ ചൈനയിൽ സോളോ ഹൈക്കിങ് സാഹസിക യാത്രയ്ക്ക് പോയ 18കാരൻ കൊടുംകാട്ടിൽ കുടുങ്ങിയത് 10 ദിവസം. അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഷാങ്സി പ്രവിശ്യയിലുള്ള ക്വിൻലിങ് പർവത നിരയിലേക്കാണ് സൺ എന്ന യുവാവ് യാത്ര പുറപ്പെട്ടത്.
എല്ലാ രാജ്യങ്ങളിലും അവധിദിനങ്ങളുണ്ട്, ജപ്പാനിലുമുണ്ട്. എന്നാൽ ജപ്പാനിൽ വ്യത്യസ്തമായൊരു അവധി കൂടിയുണ്ട്. യമാ നോ ഹി ! ദേശീയ പർവത ദിനമായ ഓഗസ്റ്റ് 11ന് ആണിത്. ജപ്പാന്റെ പൊതു അവധിദിനങ്ങളിൽ ഏറ്റവും അവസാനം പ്രഖ്യാപിച്ച ഈ അവധി ആഘോഷിക്കാൻ തുടങ്ങിയിട്ട് 10 വർഷമായി.
പത്തനംതിട്ട ∙ ഏഴു ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുന്ന സെവൻ സമ്മിറ്റിൽ പങ്കെടുക്കണമെന്ന സ്വപ്നത്തിലേക്ക് തിരുവല്ല സ്വദേശി സീന സാറാ മജ്നു ആദ്യചുവടുവച്ചുകഴിഞ്ഞു. കഴിഞ്ഞ ഒക്ടോബർ 12ന് രാവിലെ 9.15ന് സീന 19,341 അടി ഉയരത്തിൽ, ആഫ്രിക്കയിലെ കിളിമഞ്ചാരോയുടെ നെറുകയിലെത്തി. 6 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. മൈനസ് 20–25 വരെയാണു താപനില. യാത്രയ്ക്കു സഹായിക്കുന്ന ഏജൻസി പ്രതിനിധികളായി ഗൈഡ്, പോർട്ടർ, കുക്ക്, സാധനങ്ങൾ ചുമക്കാൻ ഒരാൾ. ഇങ്ങനെ 4 പേരാണ് ഒപ്പമുണ്ടായിരുന്നത്. ടെന്റ് അടിച്ച് അവിടെ ഭക്ഷണം പാകം ചെയ്തു കഴിച്ചും ഉറങ്ങിയുമായിരുന്നു യാത്ര.
തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയശേഷം യുഎസ് പ്രസിഡന്റായി അവരോധിക്കപ്പെടാൻ കാത്തിരിക്കുകയാണ് ഡോണൾഡ് ട്രംപ്. തന്റെ രണ്ടാംവട്ട ഭരണകാലത്തിലേക്കുള്ള ട്രംപിന്റെ ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും മറ്റും ഇതിനകം തന്നെ വാർത്തയായിട്ടുണ്ട്.
സഹ്യപർവത നിരകളുടെ പടിഞ്ഞാറേ ചരിവായ കേരളത്തിൽ മഴ സമൃദ്ധമായി ലഭിക്കുന്നു. എന്നാൽ സഹ്യസാനുക്കളുടെ കിഴക്കൻ ചരിവായ തമിഴ്നാട്ടിൽ സാധാരണഗതിയിൽ മഴ വളരെ കുറവാണ്. ഇത്തരം മഴ കുറവായ പ്രദേശങ്ങൾ മഴനിഴൽ പ്രദേശങ്ങൾ (Rain Shadow Regions) എന്നറിയപ്പെടുന്നു. എന്താണു മഴനിഴൽ പ്രദേശങ്ങൾ? ഇവിടെ പർവതം ഒരു പ്രധാന ഘടകമായി
കോട്ടയം∙ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അതിതീവ്ര മഴ പെയ്തപ്പോൾ കേരളത്തെ മഴ കാര്യമായ രീതിയിൽ ബാധിക്കാതെ ‘സംരക്ഷിച്ചത്’ സഹ്യപർവത നിരകൾ. 24 മണിക്കൂറിൽ തിരുനെൽവേലിയില് പെയ്തത് 540 എംഎം മഴയാണ്. സഹ്യപർവതം കവചമൊരുക്കിയതിനാൽ ഇപ്പുറത്ത് കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ ലഭിച്ചത് 152 എംഎം മഴ മാത്രം. വലിയ വെള്ളപൊക്കവും ദുരിതവും ഒഴിവായി. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴ എന്ന് കാലാവസ്ഥ വകുപ്പ് വിശേഷിപ്പിക്കുന്നത്.
Results 1-10 of 72