Activate your premium subscription today
ചെങ്ങന്നൂർ ∙ ആലായിൽ രൂക്ഷമായ കാട്ടുപന്നിശല്യത്തിൽ വ്യാപക കൃഷി നാശം. 9–ാം വാർഡ് കോടുകുളഞ്ഞിയിൽ മലയാള മനോരമ ഏജന്റ് പൂവപ്പള്ളിൽ ജിജു കൃഷി ചെയ്തിരുന്ന 50 മൂട് ഏത്തവാഴകൾ കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചു. കോടുകുളഞ്ഞി മണലേൽ ജോയി, ഈഴത്തോട്ടത്തിൽ കുട്ടൻപിള്ള എന്നിവരുടെ കൃഷിയിടങ്ങളിലെ ഏത്തവാഴകളും
മേലൂർ ∙ പഞ്ചായത്തിലെ പൂലാനി, കുറുപ്പം, പുഷ്പഗിരി, അടിച്ചിലി പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി എത്തുന്നതു ദുരിതമായി. കഴിഞ്ഞ ദിവസം രാത്രിയിലാണു ജനവാസ മേഖലയിൽ ടാറിങ് റോഡിലൂടെ നീങ്ങുന്ന നിലയിൽ നാട്ടുകാർ ഇവയെ കണ്ടത്.വർഷങ്ങളായി പ്രദേശത്തെ കൃഷി കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.വാഴ, മരച്ചീനി
കുളത്തൂപ്പുഴ∙ ചോഴിയക്കോട് മിൽപാലം വനാതിർത്തിയിലെ സ്വകാര്യ പുരയിടത്തിൽ കാട്ടാനകൾക്കു പുറമെ കാട്ടുപോത്തുകളുടെ കൂട്ടവും. രാത്രി കാടുവിട്ടിറങ്ങുന്ന കാട്ടുപോത്തുകൾ വനാതിർത്തി കടന്നു ജനവാസ മേഖലയിൽ തമ്പടിക്കുന്നതിനാൽ നാട്ടുകാർ ഭീതിയിൽ. കല്ലടയാറ്റിലെ വെള്ളം തേടിയെത്തുന്നവ ആറു കടന്നു ജനവാസ മേഖലയിലേക്കു
പുനലൂർ ∙ മലയോര മേഖലയിലെ ജനങ്ങൾക്ക് ഭീഷണിയായ വന്യജീവി ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്ത സർക്കാർ നയത്തിനെതിരെ യുഡിഎഫ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 26 ന് രാവിലെ 10ന് തെന്മല ഡിഎഫ്ഒ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എം പി മാർച്ച് ഉദ്ഘാടനം
ഒരു കാട്ടുപന്നി കുത്താന്‍ വന്നാൽ എന്തു ചെയ്യും? എങ്ങനെ അതിന്റെ ആക്രമണത്തിൽനിന്നു രക്ഷപ്പെടും? കാട്ടുപന്നികൾ നാട്ടിലാകെ നിറഞ്ഞിട്ടും, ആക്രമണത്തിൽ ഒട്ടേറെ ആളുകൾ കൊല്ലപ്പെടുകയും പലർക്കും പരുക്കേൽക്കുകയും ചെയ്തിട്ടും ഈ ചോദ്യത്തിന് ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും മറുപടി നൽകിയിട്ടുണ്ടോ? കഴിഞ്ഞ 5 വര്‍ഷത്തിനിടെ 35 പേരാണ് കേരളത്തിൽ കാട്ടുപന്നി ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. നാട്ടിലിറങ്ങി പെറ്റുപെരുകിയ കാട്ടുപന്നികളെ കൊല്ലണോ അതോ വളർത്തണോ എന്ന തർക്കത്തിലാണ് ഇപ്പോഴും നമ്മൾ. എന്നാൽ, യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ഇതല്ല സ്ഥിതി. അവിടെ തവിട്ടു കരടിയുടെ (Brown bear) ആക്രമണത്തിൽ ഒരു മനുഷ്യ ജീവൻ നഷ്ടമായപ്പോഴേക്കും അവിടുത്തെ സർക്കാർ കരടികളെ കൂട്ടത്തോടെ ഉൻമൂലനം ചെയ്യാനാണ് ആലോചിച്ചത്. തുടർന്ന് രാജ്യത്തെ മൊത്തം കരടികളിൽ 25 ശതമാനത്തെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കാൻ ഭരണകൂടം തീരുമാനിച്ചു. എന്തുകൊണ്ടാണ് ഒരു പൗരന്റെ ജീവൻ നഷ്ടമായപ്പോഴേക്കും, വംശനാശ ഭീഷണി നേരിടുന്ന തവിട്ടു കരടികളെ കൂട്ടത്തോടെ കൊല്ലാൻ സ്ലൊവാക്യൻ ഭരണകൂടം തിടുക്കപ്പെട്ട് തീരുമാനമെടുത്തത്. ഭീമാകാരനായ ഈ സസ്തനിയെ കൊല്ലാൻ തീരുമാനിക്കുമ്പോള്‍
അവണൂർ ∙ പഞ്ചായത്തിലെ കാട്ടുപന്നികളെ തുരത്താൻ തുനിഞ്ഞിറങ്ങി കർഷകർ. 8 ഷൂട്ടർമാരെ വരുത്തി ഒരു പകൽ നീണ്ട വേട്ടയിൽ 17 പന്നികളെ വെടിവച്ചു കൊന്നു. പഞ്ചായത്തംഗം ഐ.ആർ.മണികണ്ഠന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മങ്കട, അങ്ങാടിപ്പുറം, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നിന്നായി 8 ഷൂട്ടർമാരെ വരുത്തി വേട്ട നായ്ക്കളുടെ സഹായത്തോടെ നടത്തിയ ദൗത്യ സംഘത്തിൽ 22 പേർ പങ്കെടുത്തു.
തൃശൂർ ∙ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരുക്കേറ്റു. മുണ്ടൂർ ആറമ്പിള്ളി കണ്ടുരുത്തി വീട്ടിൽ ഇന്ദ്രസേനൻ (54), മകൾ അമൃത (17) എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.15ന് ആര്യംപാടത്തുവച്ചാണ് സംഭവം. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക്
പരപ്പ∙ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കാളിയാനം, കരിയാംകൊടൽ ചെന്നക്കോട്, പ്രദേശങ്ങളിൽ കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. പകൽ പോലും പന്നികൾ നാട്ടിലിറങ്ങി വിഹരിക്കുന്നതിനാൽ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥായാണ്. തൊഴിലുറപ്പ് തൊഴിലാളികൾ പോലും
ചെങ്ങന്നൂർ ∙ ആലാ പഞ്ചായത്തിൽ കാട്ടുപന്നിശല്യം രൂക്ഷം. കൃഷിയിടങ്ങളിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികൾ കർഷകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നികൾ 9-ാം വാർഡിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കിടായിക്കുഴിയിൽ രാജന്റെ 25 ഏത്തവാഴ, 30 മൂട് ചേന, ആമചാത്രയിൽ എ.സി. തോമസിന്റെ 50 മൂട് ചേന, 15 മൂട്
അടയ്ക്കാത്തോട് ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ, അടയ്ക്കാത്തോടിനു സമീപം കരിയംകാപ്പിലെ കുന്നത്ത് സുമോദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ടൗണിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോഴാണു ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. റോഡിൽ വീണ സുമോദിനെ കാട്ടുപന്നി വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തലയ്ക്കും
Results 1-10 of 950