Activate your premium subscription today
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?
വായു മലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളുമായി ഐക്യുഎയറിന്റെ റിപ്പോര്‍ട്ട് . സ്ട്രോക്, ശ്വാസകോശ ക്യാന്‍സര്‍, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവയില്‍ മൂന്നിലൊന്നിനും കാരണം വായു മലിനീകരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിലുള്ളത് എന്നറിയുമ്പോഴാണ് ഈ പ്രശ്നത്തിന്റെ ഗൗരവം
ലോകത്തെ മലിനമായ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിൽ. ബാക്കി ഏഴ് നഗരങ്ങൾ പാകിസ്ഥാൻ, ചൈന, കസാഖിസ്ഥാൻ, ചാഡ്, ബംഗ്ലാദേശ്, കോംഗോ എന്നിവിടങ്ങളിലും ഉൾപ്പെടുന്നു. സ്വിസ് എയർ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയർ ആണ് 2024ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13 എണ്ണം ഇന്ത്യയിൽ. വായുനിലവാരം കൂട്ടുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയായ ഐക്യു എയർ കഴിഞ്ഞവർഷത്തെ വായുനിലവാരം സംബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.
പൂച്ചാക്കൽ ∙ തുറവൂർ – അരൂർ ഉയരപ്പാത നിർമാണത്തിന്റെ കോൺക്രീറ്റ് സാമഗ്രികൾ തയാറാക്കുന്ന തൈക്കാട്ടുശേരി അടുവയിലെ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് തൈക്കാട്ടുശേരി പഞ്ചായത്ത് പ്ലാന്റ് അധികൃതർക്ക് സ്റ്റോപ് മെമ്മോ നൽകി. മിക്സിങ് പ്ലാന്റിന്റെ പ്രവർത്തനം മൂലവും ഇവിടേക്ക് ലോറികൾ വരുന്നതും പോകുന്നതും മൂലവും പൊടിശല്യം രൂക്ഷമായി. പ്രദേശവാസികളുടെ വീടുകളും സ്ഥാപനങ്ങളും റോഡുമെല്ലാം പൊടിയിലാണ്. വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ കണ്ണിൽ പൊടി വീഴുന്നതും റോഡിലെ മണലിൽ വാഹനങ്ങൾ തെന്നുന്നതും പതിവാണ്.
മുംബൈ ∙ നഗരവാസികളിൽ 50 ശതമാനം പേരും വായുമലിനീകരണത്തിന്റെ ഇരകളാണെന്ന് സ്വകാര്യ ഏജൻസി നടത്തിയ പഠനത്തിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു സർവേ. 42 ശതമാനം പേർക്കും പൊടി മൂലം ശ്വാസതടസ്സം ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. മുതിർന്ന പൗരന്മാരും കുട്ടികളുമാണ് പ്രധാന
പത്തനംതിട്ട ∙ പൊടിപടലത്താൽ മൂടി നഗരപ്രദേശം. മൂക്കുപൊത്തി ഈ വഴി ഓടേണ്ട ഗതിയിലാണ് കാൽനടയാത്രക്കാർ. കടുത്ത ചൂടിന് പുറമേ അന്തരീക്ഷത്തിലെ പൊടി ശല്യം കൂടിയായപ്പോഴേക്കും ഇതുവഴി പതിവായി സഞ്ചരിക്കുന്നവർ രോഗബാധിതരാകുന്ന സ്ഥിതിയാണ്. സ്വകാര്യ ബസ് സ്റ്റാന്റിനു മുൻവശം, അബാൻ ജംക്ഷൻ, സ്റ്റേഡിയം റോഡ് ഭാഗങ്ങളിലെല്ലാം പൊടിമയമാണ്. രാപകൽ ഭേദമില്ലാതെയാണിത്. വ്യാപാരികളും ദുരിതം അനുഭവിക്കുന്ന അവസ്ഥയിലാണ്. കടയ്ക്കുള്ളിലേക്കു പൊടി കയറാതിരിക്കാൻ ഇവർ പെടാപ്പാടാണ് നടത്തുന്നത്. പഴയ സ്റ്റാന്റിനു സമീപത്താണ് ഓട്ടോ സ്റ്റാന്റും. ഒട്ടേറെ ഓട്ടോറിക്ഷകളും ഈ സ്റ്റാന്റിലായുണ്ട്.
പാടിച്ചിറ ∙ മരക്കടവിൽ കഴിഞ്ഞവർഷം ആരംഭിച്ച കരിങ്കൽക്വാറി പ്രദേശവാസികൾക്കു ഭീഷണിയാകുന്നെന്നു പരാതി. വീടുകളും സ്ഥാപനങ്ങളും കൃഷികളും പൊടിയിൽ മുങ്ങി. വീടുകളിലെ ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവയിലെല്ലാം പൊടിഅടിഞ്ഞുകൂടുന്നു. വഴിപാടുപോലെ റോഡ് നനയ്ക്കുന്നുണ്ടെങ്കിലും മിനിട്ടുകൾക്കുള്ളിൽ പൊടി
മുംബൈ∙ നഗരത്തിലെ ശരാശരി വായുനിലവാരം കഴിഞ്ഞ ഒരാഴ്ചയായി അപകടകരമായ നിലയിൽ തുടരുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. രാവിലെയും രാത്രിയും വിവിധയിടങ്ങളിൽ വായു ഗുണനിലവാരം ‘അത്യന്തം അപകടകര’ നില രേഖപ്പെടുത്തി. ഒരാഴ്ചത്തെ ശരാശരി നിലവാരം 197 ആണ്. ഇന്നലെ 219 ആയിരുന്നു. അതേസമയം കഴിഞ്ഞ ഞായറാഴ്ച പലയിടത്തും 300ന്
മുംബൈ∙ വായുമലിനീകരണത്തിനൊപ്പം അന്തരീക്ഷത്തിൽ, വിഷാംശമുള്ള നൈട്രജൻ ഡയോക്സൈഡിന്റെ (എൻഒ2) അളവും കൂടിയതോടെ ആരോഗ്യപ്രശ്നങ്ങളിൽ വലഞ്ഞ് നഗരം. തിരക്കേറിയ വാഹന ഗതാഗതമാണ് എൻഒ2വിന്റെ അളവ് കൂടാൻ കാരണമെന്നു സ്വകാര്യ ഏജൻസി നടത്തിയ പഠനം വ്യക്തമാക്കുന്നു. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ചു മുംബൈയിൽ വിഷാംശ
Results 1-10 of 216