Activate your premium subscription today
കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയും ക്ഷമയും പരീക്ഷിക്കുന്ന രീതിയിലേക്ക് വനംവകുപ്പിന്റെ ഇടപെടലുകൾ മാറുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. മേയ് 15ന് ആണ് കടുവയുടെ ആക്രമണത്തിൽ മലപ്പുറം കാളികാവ് സ്വദേശി ഗഫൂർ കൊല്ലപ്പെട്ടത്. മേയ് 22ന് വീണ്ടും ഇവിടെ കടുവയെക്കണ്ട പ്രദേശവാസികൾ വനപാലകരെ രണ്ടുമണിക്കൂറോളം തടഞ്ഞുവച്ചു. മരണമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും വനംവകുപ്പ് അനാസ്ഥ തുടർന്നതാണ് ഈ പ്രതിഷേധത്തിനു ജനത്തെ പ്രേരിപ്പിച്ചത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്നും ആടിനെയും മറ്റും പിടിച്ചിട്ടുണ്ടെന്നും അറിയിച്ച നാട്ടുകാർ, കടുവയെ പിടിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടപ്പോൾ
കോഴിക്കോട് ∙ കഴിഞ്ഞ വർഷം സംസ്ഥാനത്ത് 3.16 ലക്ഷം പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റപ്പോൾ കടിയുടെ എണ്ണവും തീവ്രതയും കൂടിയത് ഏപ്രിൽ, മേയ് മാസങ്ങളിലെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഗുരുതര മുറിവുകൾ (കാറ്റഗറി–3) ഏറെയും വേനൽക്കാലത്തുള്ള കടികളിലാണ് സംഭവിച്ചത്. ഇതിന്റെ കാരണം സംബന്ധിച്ചു ശാസ്ത്രീയ പഠനം മൃഗസംരക്ഷണ വകുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല.
ആലപ്പുഴ ∙ തെരുവുനായയുടെ ആക്രമണം വീണ്ടും; രാമങ്കരിയിൽ മുൻ പഞ്ചായത്തംഗത്തിന്റെ കൈവിരലിന്റെ ഭാഗം കടിച്ചെടുത്തു. ചെറുതന, വീയപുരം പ്രദേശങ്ങളിലായി ആറുപേരെ കടിച്ച ശേഷം ചത്ത വളർത്തുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെയാണു രണ്ടു സംഭവങ്ങളും. രാമങ്കരി വേഴപ്ര കോയിക്കര പത്തിൽവീട്ടിൽ ആനിയമ്മ സ്കറിയയുടെ ഇടതു ചൂണ്ടുവിരലിന്റെ ഭാഗമാണ് നായ കടിച്ചെടുത്തത്. കാലിലും കടിയേറ്റു. കോഴികളുടെ ബഹളം കേട്ടു വീടിനു പുറത്തിറങ്ങിയപ്പോഴാണ് ഇവരെ നായ ആക്രമിച്ചത്.
ചുപ്പകാബ്രയെന്ന വാക്കിനു സ്പാനിഷ് ഭാഷയിൽ അർഥം ആടുകളുടെ ചോരകുടിക്കുന്ന ജീവിയെന്നാണ്. യുഎസിന്റെ ഭാഗമായ പോർട്ടറീക്കയിൽ 1995ൽ ആണ് ഈ ജീവിയെ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആടുകൾ, ചെമ്മരിയാടുകൾ, കോഴികൾ തുടങ്ങിയവയെ ആക്രമിച്ച് ഇവയുടെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ചോരവലിച്ചു കുടിക്കുന്ന ജീവിയായാണു ചുപ്പാകാബ്ര
സഭാനിലെ എയർഫോഴ്സ് ബറ്റാലിയനിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു സൈനിക ക്യാപ്റ്റന് ഗുരുതരമായി പരുക്കേറ്റു.
കൽപറ്റ∙ വയനാട്ടിൽ തെരുവുനായ ആക്രമണത്തിൽ 12 വയസ്സുകാരിക്കു ഗുരുതര പരുക്ക്. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയ്ക്കാണ് പരുക്കേറ്റത്. കണിയാമ്പറ്റ പള്ളിതാഴയിലാണ് സംഭവമുണ്ടായത്.
മാനന്തവാടി ∙ പഞ്ചാരകൊല്ലിയിൽ കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ മന്ത്രി എ.കെ.ശശീന്ദ്രനെ തടഞ്ഞു നാട്ടുകാർ. രാധയെ കടുവ കൊന്നതു വനത്തിൽ വച്ചാണ്, സമരം രാഷ്ട്രീയപ്രേരിതമാണ് എന്നീ പ്രസ്താവനകൾ പിൻവലിച്ചാൽ മാത്രമേ മന്ത്രിയെ രാധയുടെ വീട്ടിലേക്കു പോകാൻ അനുവദിക്കൂ എന്നാണു നാട്ടുകാരുടെ നിലപാട്.
ഇരപിടിക്കാനെത്തുന്ന ജീവികളുടെയും അവിടെനിന്നും തന്ത്രപൂർവം രക്ഷപ്പെടുന്നവരുടെയും നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ചില സമയങ്ങളിൽ മരണത്തിന് കീഴടങ്ങുന്ന ദാരുണ കാഴ്ചകളും നാം കണ്ടിട്ടുണ്ടാകും.
കൊച്ചി ∙ സംസ്ഥാനത്ത് മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാനും നഷ്ടപരിഹാരം നൽകാനും ആവശ്യമായ സംവിധാനം ഉണ്ടാവണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി (കെൽസ)ക്ക് കോടതി നിർദേശം നൽകി. മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ ഒട്ടേറെപ്പേർ ഇരയാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് അഭിപ്രായപ്പെട്ടു.
ചിറയിൻകീഴ്∙കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ, തിനവിള, പള്ളിമുക്ക് മേഖലകളിൽ തെരുവുനായശല്യം രൂക്ഷം. രാത്രികാലങ്ങളിൽ പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ തിണ്ണകളും നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്.നാളിതുവരെ 24 പേർക്കാണ് തെരുവുനായകളുടെ കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ
Results 1-10 of 1341