Activate your premium subscription today
ലൊസാഞ്ചലസിനെപ്പറ്റിയുള്ള പ്രധാന വാർത്ത തീയാണ്. ആ മഹാനഗരത്തിന്റെ ആവാസമേഖലകളിൽ ചിലത് കാട്ടുതീ വിഴുങ്ങി. ഈ ദിവസങ്ങളിൽ, അമേരിക്കയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ടൈം’ വാരികയിൽ ലൊസാഞ്ചലസിനെപ്പറ്റി മറ്റൊരു റിപ്പോർട്ട് വായിക്കാൻ ഇടയായി. വളർത്തുമൃഗങ്ങൾ മാത്രമല്ല, തെരുവുമൃഗങ്ങളും (നാട്ടിലേക്ക് ഇറങ്ങിവരുന്ന കാട്ടുമൃഗങ്ങളും) ഉള്ള നമുക്ക് അതു ചില അറിവുകൾ തരുന്നു. ‘ടൈമി’ലെ റിപ്പോർട്ടിൽ ലൊസാഞ്ചലസ് ഒരു ഉദാഹരണം മാത്രമാണ്. സാധാരണ അമേരിക്കക്കാരുടെ ജീവിതവും വളർത്തുമൃഗങ്ങളുമായുള്ള ബന്ധവും മാറിമറിയുന്നതിന്റെ കഥയാണ് അതു പറയുന്നത്. തെരുവുനായപ്പേടിയിൽ ഉറക്കം നഷ്ടപ്പെടുന്ന കേരളത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ഒരു പരിഹാരം ‘ടൈമി’ലെ റിപ്പോർട്ട് തരില്ല. കാരണം, പ്രധാനമായും അതിന്റെ വിഷയം തെരുവുപൂച്ചകളാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികളിലൊന്നായി തെരുവുപൂച്ചകൾ ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവ ധാരാളമുണ്ട്. അവയെ ആക്രമിച്ചാൽ അവ കടിക്കുക മാത്രമല്ല മാന്തുകയും ചെയ്യും. പക്ഷേ, പട്ടികളെപ്പോലെ മനുഷ്യനെ വിശ്വസിച്ച് അവ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടാറില്ല. അവയ്ക്കു കൂടുതൽ ജാഗ്രതയുണ്ട്.
മൃഗങ്ങളുടെ കൂട്ടത്തിലെ ഉയരക്കാരനായ ജിറാഫിനെ അടുത്തറിയാത്തവരായി ആരുമുണ്ടാകില്ല. കൗതുകവും ഭംഗിയും ഏറെയുള്ള ഈ ജീവിയെ ആശ്ചര്യത്തോടെ നോക്കാത്തവർ ഉണ്ടാകില്ല. നീളൻ കഴുത്തുള്ള ഈ സുന്ദരന്റെ വിശേഷങ്ങൾ അക്കമിട്ട് നിരത്തിയാലും തീരില്ല. ആരുടെ മുന്നിലും കഴുത്ത് കുനിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിരുതനാണ് ഈ ജിറാഫ്.
മികച്ച ജീവിതസാഹചര്യങ്ങൾക്കായി മൂന്ന് ആഫ്രിക്കൻ ആനകൾ വൻതാരയിലെത്തും. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകൾക്കാണ് വൻതാര അഭയമാകുന്നത്.
23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വിസ്തീർണം. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു.ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ലോകത്തിലെ
ജപ്പാനിലെ ടോക്കിയോ ആസ്ഥാനമായുള്ള ക്യുനോട്ടിൽ 10 പൂച്ചകളെ പ്രത്യേക സൗകര്യങ്ങൾ നൽകി വളർത്തുന്നുണ്ട്. എന്തിനാണെന്നല്ലേ? ജീവനക്കാരുടെ ജോലി സമ്മർദം കുറയ്ക്കാൻ. ജോലിക്കിടയിൽ പൂച്ചകളുമായി ഇടപഴകുകയും കളിക്കുകയും ചെയ്യുമ്പോൾ അവരുടെ സർഗാത്മകതയും ഊർജസ്വലതയും വർധിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.
ഉമ്മുൽഖുവൈൻ ∙ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ
കൂർത്ത നഖങ്ങള്, മൂർച്ചയേറിയ പല്ലുകൾ, അതിവേഗത്തലുള്ള കുതിപ്പ്, കരുത്തുറ്റ പേശികൾ, അതിജീവനമെന്നത് ഒരു നിരന്തര പോരാട്ടമായ മൃഗരാജ്യത്തിൽ നിലനിൽപ്പിനായി ഇതൊക്കെ അത്യാവശ്യമാണ്.
വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്.
കാട്ടുപോത്തുകളെ വളഞ്ഞിട്ട് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ധീരന്മാരാണ് സിംഹങ്ങൾ. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഇതൊന്നും നടക്കില്ല. തന്റെ അതിർത്തിയിൽ കയറി വിലസിയ മൂന്ന് സിംഹങ്ങളെ ഹിപ്പോ തുരത്തിയോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുംബൈയിൽ രോഗാവസ്ഥയിലുള്ള നായ്ക്കുട്ടിക്കു രക്തം തേടി ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ടാറ്റ ട്രസ്റ്റിനു കീഴിലുള്ള മൃഗാശുപത്രിയിൽ 7 മാസം പ്രായമുള്ള നായ്ക്കുട്ടി അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും നായ്ക്കളുടെ രക്തം ആവശ്യമുണ്ടെന്നുമായിരുന്നു കുറിപ്പ്.
Results 1-10 of 538