Activate your premium subscription today
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. 46 തൊഴിലാളികളെ രക്ഷിച്ചു. ആകെ 55 പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ എത്തിച്ചു. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. കാലാവസ്ഥ അനുകൂലമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാനാണ് നിലവിലെ പദ്ധതി.
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ കുടുങ്ങിയ നിർമാണ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കനത്ത മഴയും മഞ്ഞുവീഴ്ചയും തടസ്സമാകുന്നുണ്ടെങ്കിലും പരമാവധി വേഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ദൗത്യം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്തോ–ടിബറ്റ് ബോർഡർ (ഐടിബി) പൊലീസും സൈന്യവും.
ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ 47 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ചമോലി ജില്ലയിലെ മനായിൽ, ഇന്തോ–ടിബറ്റൻ അതിർത്തിക്കു സമീപമാണ് അപകടം. 57 പേരാണ് ആകെ കുടുങ്ങിയതെന്നും 10 പേരെ രക്ഷിച്ച് സൈനിക ക്യാംപിലേക്കു മാറ്റിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഗുൽമാർഗിലെ അഫർവത് കൊടുമുടിയിലെ ഖിലൻമാർഗിലുണ്ടായ ഹിമപാതത്തിൽ വ്യാഴാഴ്ച ഒരു വിദേശി മരിച്ചു. മറ്റൊരു വിദേശിയെ കാണാതായിട്ടുണ്ട്. രക്ഷപ്പെട്ട മൂന്നുപേർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളും കാണാതായാളും സ്കൈയർമാരാണ്. ഹിമപാതത്തിൽ അഞ്ചു സ്കൈയർമാരെങ്കിലും
ഹിമാലയത്തിൽ കാണപ്പെടുന്ന യർസഗുംബ എന്ന അപൂർവ വസ്തു ശേഖരിക്കാൻ ഇറങ്ങിയ 5 പേരെ മഞ്ഞിടിച്ചിലിൽ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ 4 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് യർസഗുംബ.
ഗാങ്ടോക്ക് ∙ സിക്കിമിലെ നാഥുല അതിർത്തിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു വനിതയും കുട്ടിയും ഉൾപ്പെടെ 7 വിനോദസഞ്ചാരികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ഗാങ്ടോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ അൻപതോളം പേരും 6 വാഹനങ്ങളും കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടരുകയാണ്.
ഗുവാഹത്തി∙ സിക്കിമിലെ നാഥുല മലനിരകൾക്ക് സമീപം മഞ്ഞിടിച്ചിലിൽ 7 പേർ മരിച്ചു. നിരവധിപ്പേർ മഞ്ഞിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും വിവരം. ഇന്ത്യ–ചൈന അതിർത്തിൽ ഉച്ചതിരിഞ്ഞ് 12.20നാണ് ഹിമപാതമുണ്ടായത്.സമുദ്രനിരപ്പിൽ നിന്നും 4,310 മീറ്റർ ഉയരത്തിൽ ഗാങ്ടോക്കിനെയും നാഥുലയേയും ബന്ധിപ്പിക്കുന്ന ജവാഹർ ലാൽ
ജമ്മുകശ്മീർ∙ ജമ്മുകശ്മീരിലെ സോനമാർഗിൽ ഹിമപാതം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സോനാമാർഗിലെ ബാൽതൽ പ്രദേശത്താണ് ഹിമപാതമുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ
മഞ്ഞുമൂടിയ മലനിരകളിൽ സ്കീയിങ് നടത്തുന്നത് ഏറെ ആവേശകരമായ കാര്യമാണെങ്കിലും കാത്തിരിക്കുന്ന അപകടങ്ങൾ ചില്ലറയല്ല. മഞ്ഞുമൂടി തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഗർത്തങ്ങളും വന്യജീവികളുമൊക്കെ അപകടങ്ങൾക്ക് കാരണമായെന്ന് വരാം. എന്നാൽ ഇതിനേക്കാളെല്ലാം ഭയാനകമാണ് ഹിമപാതം. അതിവേഗത്തിൽ മലഞ്ചെരുവിലേക്ക് പ്രവഹിക്കുന്ന
ഏതൊരു നാട്ടിലേക്കും വഴികാട്ടികളായി സൂചകങ്ങളും മൈല്‍കുറ്റികളുമൊക്കെ ഉണ്ടാകാറുണ്ട്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിലും ഇത്തരം സൂചകങ്ങളുണ്ട്. ജീവനറ്റ മനുഷ്യരുടെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ശരീരങ്ങളാണ് എവറസ്റ്റിലെ വഴികാട്ടികളെന്നു മാത്രം. പലവിധ കാരണങ്ങളാല്‍ എവറസ്റ്റെന്ന
Results 1-10 of 15