Activate your premium subscription today
തവനൂർ ∙ ഭാരതപ്പുഴയ്ക്കു കുറുകെ ജില്ലയിൽ നിർമിക്കുന്ന അഞ്ചാമത്തെ പാലത്തിന്റെ പ്രാരംഭഘട്ട ജോലികൾ ആരംഭിച്ചു. തവനൂരിനെയും തിരുനാവായയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണമാണ് ആരംഭിച്ചത്. തവനൂർ ശിവക്ഷേത്രത്തിനു മുൻവശത്തുകൂടി നിർമിക്കുന്ന പാലത്തിന്റെ നിലമൊരുക്കൽ ജോലി ആരംഭിച്ചു.കേളപ്പജിയുടെ ശാന്തികുടീരത്തിനും സർവോദയ സംഘത്തിന്റെ ഖാദി നൂൽനൂൽപ്പു കേന്ദ്രത്തിനും ഇടയിലൂടെയാണ് അപ്രോച്ച് റോഡ് കടന്നുപോകുന്നത്.പൊന്നാനി, തിരൂർ താലൂക്കുകളെ ബന്ധിപ്പിച്ച് മരാമത്ത് വകുപ്പു നിർമിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം ഏതാനും മാസം മുൻപ് നടന്നിരുന്നെങ്കിലും ജോലികൾ നീണ്ടുപോവുകയായിരുന്നു.
ഒറ്റപ്പാലം∙ ദേശാടനക്കിളികളുടെ ആവാസ കേന്ദ്രമായ ഭാരതപ്പുഴയിലെ പുൽക്കാടുകൾക്കു തീയിടുന്ന പ്രശ്നം പരിഹരിക്കാൻ നഗരസഭയുടെ പദ്ധതി. ജൈവവേലി ഒരുക്കിയും മുളം തൈകൾ നട്ടും ഫയർലൈൻ നിർമിച്ചും പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളാണു നഗരസഭ പരിശോധിക്കുന്നത്.മായന്നൂർ പാലത്തിന് താഴെ കഴിഞ്ഞ 5 വർഷത്തോളമായി തുടരുന്ന
കുറ്റിപ്പുറം∙ ഭാരതപ്പുഴയിലും ഓരങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ. നിളാസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ ശുചീകരണം ആരംഭിച്ചു.ശുചീകരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുറ്റിപ്പുറം പഞ്ചായത്ത് വാർഡ് അംഗം ഫസീന അഹമ്മദ്കുട്ടിയുടെയും പഞ്ചായത്ത്
മലപ്പുറം ∙ കടലിൽനിന്നു മണൽ ഖനനം ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ കേരളത്തിലെ ഭരണ, പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചെതിർക്കുന്നതിനിടെ, ഭാരതപ്പുഴയിൽനിന്ന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു മണലൂറ്റി വിൽക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ചർച്ചയാകുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനു (കെഐഐഡിസി) കീഴിൽ പുഴമണൽ ഖനനം നടപ്പാക്കുന്നതിനുള്ള പദ്ധതിക്കായി ടെൻഡർ നടപടികൾ തുടങ്ങി. 2 വർഷത്തിനുള്ളിൽ 250 കോടിയുടെ മണൽ വാരിവിൽക്കാനാണു തീരുമാനം.
കുമ്പിടി ∙ വേനലിൽ ഭാരതപ്പുഴയിലെ തീപിടിത്തം തുടർക്കഥയാകുന്നു; ശക്തമായ നടപടി വേണമെന്ന ആവശ്യത്തിനു പ്രസക്തിയേറുന്നു. കഴിഞ്ഞദിവസം കുമ്പിടി കാറ്റാടിക്കടവിലെ പെട്രോൾ പമ്പിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെ വരെ എത്തിയ തീപിടിത്തം ഏറെ ഭീതി പരത്തുന്നതായി. ഉച്ചയോടെയായിരുന്നു തീപിടിത്തം. പുഴയിലെ പുൽക്കാടുകളും
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിലെ കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജ് പ്രദേശത്തുനിന്ന് മണൽ ഖനനം ചെയ്തു വിൽപന നടത്താൻ 250 കോടിക്ക് ടെൻഡർ ഏറ്റെടുത്ത കരാർ കമ്പനി എത്ര കോടിയുടെ മണൽവാരുമെന്ന ചോദ്യമുയരുന്നു. രണ്ടുവർഷം കൊണ്ട് 250 കോടി രൂപയുടെ മണൽ ഖനനം ചെയ്ത് വിൽപന നടത്തി പണം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപന നടത്താനുള്ള സർക്കാർ പദ്ധതി ഈ വേനലിൽ ആരംഭിക്കുമെന്ന് സൂചന. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഏപ്രിൽ അവസാനത്തോടെ ഖനനം ആരംഭിക്കാനാണ് നീക്കം. 2 വർഷം കൊണ്ട് 250 കോടി രൂപയുടെ മണൽ വാരാനാണ് ടെൻഡർ. സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്ത് വിൽപന നടത്താനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ്
കുറ്റിപ്പുറം ∙ ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപന നടത്താനുള്ള സർക്കാർ നീക്കം അന്തിമഘട്ടത്തിലേക്ക്. നിളയിൽ നിർമാണം പുരോഗമിക്കുന്ന കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ഇരുവശത്തുനിന്നുമാണ് ആദ്യം മണൽ ഖനനം ചെയ്ത് വിൽപന നടത്തുക. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. റഗുലേറ്റർ പ്രദേശത്തെ 2 കിലോമീറ്റർ ചുറ്റളവിലെ മണൽ ശേഖരം 24 മാസംകൊണ്ട് ഖനനം ചെയ്ത് വിൽപന നടത്താനാണ് ടെൻഡർ. കാങ്കക്കടവ് റഗുലേറ്റർ കം ബ്രിജിന്റെ ഇരുവശത്തു നിന്നുമായി 250 കോടിലേറെ രൂപയുടെ മണൽ വാരാനാണു നീക്കം.
ഒറ്റപ്പാലം ∙ വേനലിൽ പതിവായി സാമൂഹിക വിരുദ്ധർ തീയിടാറുള്ള ഭാരതപ്പുഴയുടെ ഒറ്റപ്പാലം തീരത്തു ദേശാടനക്കിളികൾ ഉൾപ്പെടെ പക്ഷികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്ക്. പക്ഷികളുടെ വൈവിധ്യങ്ങൾക്കു കുറവില്ലെങ്കിലും എണ്ണത്തിൽ കാര്യമായ ഇടിവുണ്ടെന്നാണു രാജ്യാന്തര നീർപക്ഷി കണക്കെടുപ്പിന്റെ (ഇന്റർനാഷനൽ വാട്ടർബേർഡ്
തിരൂർ ∙ ചൂടിന്റെ കാര്യത്തിൽ യാതൊരു കനിവും കാട്ടാതെ വേനലിങ്ങെത്തിയിട്ടുണ്ട്. മകരം മായും മുന്നേ കൂഭമിങ്ങെത്തിയ മട്ടിലാണ് കാര്യങ്ങൾ. ഭാരതപ്പുഴയും തോടുകളും കുളങ്ങളുമെല്ലാം കടുത്ത വേനലിന്റെ മുന്നിൽ കീഴടങ്ങിത്തുടങ്ങിയിരിക്കുന്നു. പതിവുപോലെ നിള കണ്ണീർച്ചാലായി മാറിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ ഒരൽപം
Results 1-10 of 45