Activate your premium subscription today
‘ഡീ എക്സ്റ്റിങ്ഷൻ’ അഥവാ ‘റീസറക്ഷൻ ബയോളജി’ ഇന്നത്തെ ജൈവസാങ്കേതികവിദ്യകളിൽ ഏറെ ശ്രദ്ധ നേടുന്ന ഒന്നാണ്. വംശനാശം സംഭവിച്ചു ഭൂമിയിൽനിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമമാണിത്. മാമ്മത്ത്, ടാസ്മാനിയൻ ടൈഗർ, മക്ലിയേഴ്സ് റാറ്റ് തുടങ്ങി അനേകം ജീവികളെ തിരികെയെത്തിക്കാൻ ഗവേഷണം തകൃതിയാണ്.
ഉറങ്ങുന്നതിനു കുറച്ചു മുൻപേ ഡിജിറ്റൽ സ്ക്രീനുകൾ ഓഫാക്കി കണ്ണിന്റെ ആയാസം കുറയ്ക്കണമെന്നു ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. എന്നാൽ രാത്രിയെ പകലാക്കി മനുഷ്യൻ തെളിക്കുന്ന വിളക്കുകൾ പല സൂക്ഷ്മ ജീവജാലങ്ങളുടെയും ജീവിത ചക്രത്തെത്തന്നെ ബാധിക്കുന്നതായി പഠനം. ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ കാലാവസ്ഥാ ഗവേഷണ വിഭാഗം പ്രഫസർ ഡോ. മാർക്കസ് ഫെനിഞ്ജറും സംഘവും നടത്തിയ പഠനത്തിലാണ് ഇതു പുറത്തുവന്നത്. പഠനവിധേയമായ ചെറു ഷഡ്പദങ്ങളുടെ ജീവിതചര്യയിൽ അമിത പ്രകാശം ജനിതക താളപ്പിഴകൾ സൃഷ്ടിച്ചു. ലാർവകൾ വിരിയാൻ പതിവിലും കൂടുതൽ സമയം വേണ്ടിവന്നു.
ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യത്തിന് ഹാനികരമെന്ന് നമുക്കറിയാം. പാചകയെണ്ണയെ ജൈവഡീസലാക്കി മാറ്റാം. എന്നാൽ ഈ പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്.
ഉയരം കൂടിയ, ഇടതൂർന്ന മരങ്ങളുള്ള, വർഷം മുഴുവൻ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണു മഴക്കാടുകൾ. വൈവിധ്യം നിറഞ്ഞതും ലോകത്തെ ഏറ്റവും പഴക്കമേറിയതുമായ ആവാസവ്യവസ്ഥ (Ecosystem) ആണിത്. ഭൂമിയിലെ പകുതിയിലധികം സസ്യങ്ങളുടെയും ജന്തുക്കളുടെയും വീടാണു മഴക്കാടുകളെങ്കിലും ആകെ വിസ്തൃതിയുടെ 2–6% മാത്രമേ ഇവയ്ക്ക്
ലോകത്തെ ജീവിവർഗങ്ങൾ വൻ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും പരിസ്ഥിതി മേഖലയിലും മറ്റും ഈ സ്ഥിതി തുടർന്നാൽ ലോകത്തെ സ്പീഷീസുകളിൽ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം
കോട്ടയം∙ ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ഭാഗത്തുനിന്നു കോട്ടയം സിഎംഎസ് കോളജിലെ ജന്തുശാസ്ത്രം വിഭാഗം അധ്യാപകനായ ഡോ.ജോബിൻ മാത്യുവും ഗവേഷണ വിദ്യാർഥിയായ എഡ്വിൻ ജോസഫും സംഘവും പുതിയ ഇനം ചിതലിനെ കണ്ടെത്തി. കോളജിലെ സുവോളജി വിഭാഗത്തിന്റെ പ്രഥമ മേധാവിയായിരുന്ന പരേതനായ പി.എസ്.സക്കറിയയോടുള്ള ആദരസൂചകമായി ‘അംപൗലിടെർമസ് സക്കറിയ’ (Ampoulitermes Zacharia) എന്നാണ് പുതിയ ചിതലിന്റെ ശാസ്ത്രനാമം.
തവളകളുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നതു ജന്തുവിജ്ഞാനീയ പഠനശാഖയ്ക്കു വഴിത്തിരിവാകുമെന്നും കൂടുതൽ പഠനങ്ങൾ ഈ മേഖലയിൽ ആവശ്യമാണെന്നും പറയുകയാണ് ഫ്രോഗ്മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഡോ.എസ്.ഡി.ബിജു (സത്യഭാമ ദാസ് ബിജു). കേരള വന ഗവേഷണ സ്ഥാപനത്തിലെത്തിയതായിരുന്നു യുഎസിലെ ഹാർവഡ് യൂണിവേഴ്സിറ്റി ഓർഗാനിക് ആൻഡ് ഇവല്യൂഷനറി ബയോളജി വിഭാഗത്തിൽ അസോഷ്യേറ്റായ അദ്ദേഹം. ജീവികളെ പ്രത്യേകമായി സംരക്ഷിക്കുന്ന നയത്തിനുപകരം ആവാസവ്യവസ്ഥയെ മൊത്തമായി പരിഗണിക്കുന്ന രീതി വന്നാലേ പശ്ചിമഘട്ടത്തിലെയും മറ്റും ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുകയുള്ളൂ. നമ്മുടെ രാജ്യത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തവളകൾക്കു കടൽ നീന്തിക്കടക്കാൻ സാധ്യമല്ലാതിരുന്നിട്ടും വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഒരേ ഇനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയിൽ കണ്ടെത്തിയ ചില ഇനങ്ങൾ ഇന്ത്യയിലുമുണ്ട്. ഇത്തരം കണ്ടെത്തലുകൾ പ്രധാനമാണ്. ഡോ. എസ്.ഡി. ബിജു സംസാരിക്കുന്നു...
ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള പുരാവസ്തു മേഖലയാണ്. ഹരിയാനയിലെ മാൻഗർ ഗ്രാമത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ചെറിയ കാട് അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രം വഹിക്കുന്ന വനമാണ്
കാലാവസ്ഥാ വ്യതിയാനമോ അല്ലെങ്കിൽ പ്രകൃതിദുരന്തമോ കാരണം ഭൂമിയിലെ ജൈവവൈവിധ്യത്തിന് നിലനിൽക്കാൻ പ്രതിസന്ധിയുണ്ടാകുന്ന ഒരു ഘട്ടം. സംഭവിക്കാൻ സാധ്യത തീരെക്കുറവാണെങ്കിലും ശാസ്ത്രലോകം വളരെ ശ്രദ്ധയോടെ നോക്കുന്ന ഒരു കാര്യമാണിത്.
400 കോടി വർഷം മുൻപാണ് ഭൂമിയിൽ ആദ്യമായി ജീവൻ ഉദ്ഭവിച്ചത്. ഒറ്റക്കോശമുള്ള ജീവികളായിരുന്നു അവ. ആ ഘട്ടം കഴിഞ്ഞ് 200 കോടി വർഷം പിന്നിട്ട ശേഷമാണ് ഏകകോശജീവികളിൽ നിന്ന് ബഹുകോശജീവികൾ ഉദ്ഭവിക്കാൻ തുടങ്ങിയത്
Results 1-10 of 59