Activate your premium subscription today
ഗൂഡല്ലൂർ∙ നഗരത്തിൽ കാട്ടു പോത്തും ഇറങ്ങി. ഗൂഡല്ലൂർ നഗരത്തിൽ കനത്ത തിരക്കിനിടയിലൂടെയാണ് കാട്ടു പോത്ത് ശാന്തമായി നടന്ന് നീങ്ങിയത്. ചുങ്കം ഭാഗത്താണ് കാട്ടുപോത്ത് ആദ്യം എത്തിയത്. പിന്നീട് നടന്ന് നഗരത്തിന് പുറത്തേക്ക് പോയി. വൈകുന്നേരം 7 മണിയോടെയാണ് നഗരത്തിൽ കാട്ടുപോത്ത് എത്തിയത്. ഊട്ടി സീസൺ
കാട്ടിലെ വലിയ വേട്ടക്കാരായ സിംഹങ്ങൾക്ക് പലപ്പോഴും തോൽവി സമ്മതിക്കേണ്ടി വരാറുണ്ട്. അത്തരത്തിൽ ഒരു സംഭവം കെനിയയിലെ റോംഗായയിൽ നടന്നു. പുൽമൈതാനത്ത് ഉണ്ടായിരുന്ന എരുമക്കുട്ടിയെ സിംഹങ്ങൾ ആക്രമിക്കാൻ ശ്രമിക്കുകയും ഇവരെ തുരത്താൻ എരുമക്കൂട്ടം ഒന്നിച്ചെത്തുന്നതുമാണ് ദൃശ്യങ്ങളിൽ.
കുളത്തൂപ്പുഴ∙ ചോഴിയക്കോട് മിൽപാലം വനാതിർത്തിയിലെ സ്വകാര്യ പുരയിടത്തിൽ കാട്ടാനകൾക്കു പുറമെ കാട്ടുപോത്തുകളുടെ കൂട്ടവും. രാത്രി കാടുവിട്ടിറങ്ങുന്ന കാട്ടുപോത്തുകൾ വനാതിർത്തി കടന്നു ജനവാസ മേഖലയിൽ തമ്പടിക്കുന്നതിനാൽ നാട്ടുകാർ ഭീതിയിൽ. കല്ലടയാറ്റിലെ വെള്ളം തേടിയെത്തുന്നവ ആറു കടന്നു ജനവാസ മേഖലയിലേക്കു
കൊടുങ്ങല്ലൂർ ∙ തന്റെ ഉടമയെ പിരിഞ്ഞതിന്റെ പേരിൽ മൂന്നു ദിവസം നിരാഹാരം. ആരെയും അടുത്തേക്കു അടുപ്പിച്ചില്ല. അമ്മു എന്നു വിളിപ്പേരുള്ള എരുമയാണ് പിണങ്ങി പട്ടിണി കിടന്നത്. സംഭവം മുൻ ഉടമ എടവിലങ്ങ് കുഞ്ഞയിനി പ്ലാക്കാട്ടുപുള്ളി വീട്ടിൽ സുരേഷ് പണിക്കരെ അറിയിച്ചു, അമ്മുവിനെ തിരികെ എത്തിച്ചു. കഴിഞ്ഞ കോവിഡ് കാലത്താണ് സുരേഷ് അമ്മുവിനെ വാങ്ങുന്നത്. അന്ന് ഒരു വയസ്സായിരുന്നു. ഇപ്പോൾ ആറു വയസ്സ് കഴിഞ്ഞു. സുരേഷിന്റെ വീട്ടിൽ നായയും മറ്റു മൂന്ന് എരുമകളും ഉണ്ടായിരുന്നു.
പന്തിരിക്കര ∙ ജാനകിക്കാട് മരുതോങ്കര കനാൽ റോഡിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷം. കൃഷി പൂർണമായി നശിപ്പിക്കുന്നതായി പരാതി. 2 പോത്തുകളാണ് ഈ ഭാഗത്ത് അലഞ്ഞു തിരിയുന്നത്. ഒരു കുട്ടിയുമുണ്ട്. ഇവ കാർഷിക വിളകൾ വ്യാപകമായി തിന്നു നശിപ്പിക്കുകയാണ്. കനാൽ റോഡിൽ പാലത്തിനു സമീപം കെ.പി.ദിനേശന്റെ കൃഷിയിടത്തിലെ
മുറ പോത്തുകൾ കേരളത്തിൽ തരംഗമായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മികച്ച വളർച്ചയും പാലുൽപാദനവുമുള്ള ഈ ഇനത്തിന് കേരളത്തിൽ ആരാധകരേറെ. ഇറച്ചിയാവശ്യത്തിനായിട്ടാണ് മുറ പോത്തുകളെ പ്രധാനമായും കർഷകർ വളർത്തുന്നതെങ്കിലും മികച്ച വളർച്ചയും വംശപാരമ്പര്യവും തലയെടുപ്പുമുള്ളവയെ അരുമയായി വളർത്തുന്ന പോത്തുപ്രേമികളും
ഒരുകൂട്ടം സിംഹങ്ങൾ ചേർന്ന് കാട്ടുപോത്തിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ എൻഗാല പ്രൈവറ്റ് ഗെയിം റിസർവിലാണ് സംഭവം. 23 സിംഹങ്ങളാണ് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാട്ടുപോത്തിനെ പിന്തുടർന്ന് പിടിച്ചത്
ലക്നൗ∙ എരുമയെ വാങ്ങാൻ ആദ്യ വിവാഹം മറച്ചുവച്ചു രണ്ടാം വിവാഹത്തിനൊരുങ്ങി യുവതി. ഉത്തർപ്രദേശിലെ ഹസൻപൂരിലാണു സംഭവം. അസ്മ എന്ന യുവതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാനായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹവിവാഹ പദ്ധതിയിൽ റജിസ്റ്റർ ചെയ്തത്.
താമരശ്ശേരി∙ജനവാസ കേന്ദ്രത്തിൽ കാട്ടു പോത്തുകൾ ഇറങ്ങിയത് ഭീതി പരത്തി. പെരുമ്പള്ളി റൂബി ക്രഷറിനു സമീപം ടിആർ എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെ 2 കാട്ടുപോത്തുകളെ ടാപ്പിങ് തൊഴിലാളികൾ കണ്ടത്. സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്ന് ഉച്ചയോടെ കാട്ടുപോത്തുകളെ കൊളമല ഭാഗത്ത്
കായംകുളം ∙ ചിറക്കടവം സ്വദേശിയായ ഷാജിയുടെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന രണ്ട് പോത്തുകളെ മോഷ്ടിച്ച കേസിൽ നിലമ്പൂർ തിരുവാലി പത്തിരിയാൽ ചക്കരക്കുന്ന് കുഴിപ്പള്ളി വീട്ടിൽ അലിയെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 13നു രാത്രിയിലാണു പോത്തുകളെ ബോട്ട് ജെട്ടിക്കു സമീപം ഷാജിയുടെ വീടിന് അടുത്തുള്ള പറമ്പിൽ
Results 1-10 of 258