Activate your premium subscription today
ബര്‍ലിന്‍∙ ജർമൻ സംസ്ഥാനമായ ലോവർ സാക്സണിയിലെ മഞ്ഞുമൂടിയ കുളത്തിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ താറാവിനെ രക്ഷപ്പെടുത്തി. തടാകത്തിന്റെ ഉപരിതലത്തിൽ തൂവലുകൾ മരവിച്ച നിലയിലാണ് താറാവിനെ കണ്ടെത്തിയത്. സേനാംഗങ്ങൾ താറാവിനെ തടാകത്തിൽ നിന്ന് വിജയകരമായി മോചിപ്പിച്ചതായി ബ്രൗൺഷ്വൈഗ് അഗ്നിശമന സേനാ വക്താവ് അറിയിച്ചു.
ആലപ്പുഴ∙ ആവി പറക്കുന്ന താറാവുകറി ഇല്ലാതെ എന്തു ക്രിസ്മസ് ! പക്ഷേ, ഈ ക്രിസ്മസിനു താറാവിനെ വാങ്ങുമ്പോൾ പോക്കറ്റ് കാലിയാകും. മുൻ വർഷങ്ങളിൽ താറാവൊന്നിന് 320–360 രൂപയായിരുന്നു വിലയെങ്കിൽ, ഇപ്പോൾ 400–500 രൂപ വരെയെത്തി. പക്ഷിപ്പനിയെത്തുടർന്നുള്ള നിരോധനം മൂലം ജില്ലയിലെ താറാവുകൃഷി അനിശ്ചിതത്വത്തിലായിരുന്നു.
എടത്വ ∙താറാവുകളെയും കൊണ്ട് തീറ്റ തേടി അലഞ്ഞുതിരിയേണ്ട സ്ഥിതിയിലാണ് താറാവു കർഷകർ. രണ്ടാം കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ താറാവുകളെ ഇറക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ അനുവദിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ഡിസംബർ 31 വരെ നിയന്ത്രണം ഉണ്ടെന്ന കാരണം പറഞ്ഞാണ് കർഷകരെ വിലക്കുന്നത്.എന്നാൽ ജില്ലയിൽ താറാവുകളെ കൊണ്ടു
ഈ ദിവസങ്ങളിൽ അതിശക്തമായ മഴയാണു നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ബാക്ടീരിയ, വൈറസ്, പൂപ്പലുകൾ, മറ്റു പരാദങ്ങൾ എന്നീ അണുക്കളും കൊതുക്, പ്രാണികൾ എന്നിവയും മഴക്കാലത്ത് പെരുകാനും അതുമൂലം ഉണ്ടാകുന്ന അസുഖബാധയ്ക്കും സാധ്യതകളേറെയാണ്. പ്രതികൂല കാലാവസ്ഥയിൽനിന്നു അരുമ–വളർത്തുപക്ഷികളെ രക്ഷിക്കാൻ ഏറ്റവും
ആലപ്പുഴ∙ പക്ഷിപ്പനിയെത്തുടർന്ന് സർക്കാർ പരിഗണനയിലുള്ള കടുത്ത നിയന്ത്രണങ്ങളും പക്ഷിവളർത്തൽ നിരോധനവും കുട്ടനാടിന്റെ തനതു താറാവിനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ ഇല്ലാതാക്കുമോ എന്ന് ആശങ്ക.2022ൽ പക്ഷിപ്പനി വ്യാപകമായപ്പോൾ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യമായിരുന്നു
വിഗോവയെ അറിയില്ലേ? വിരുന്നുശാലകളിലെ വിഐപിയാണ് ഈ വിയറ്റ്നാം സ്വദേശി. പോത്തും കോഴിയും അത്ര പോരെന്നും ആട്ടിറച്ചിവില താങ്ങാനാവില്ലെന്നും ആതിഥേയർ ചിന്തിച്ചാല്‍ കേറ്ററിങ്ങുകാർ ഇവരെ തേടിയെത്തും. ഇവരാണ് വിഗോവ സൂപ്പർ താറാവുകള്‍. ആലുവയ്ക്കു സമീപം അത്താണിയിലെ കെ.കെ.ജോമിയുടെ എബനേസർ ഫാമാണ് ഇന്നു കേരളത്തിൽ
പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്. മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു
കോഴിയെയും താറാവിനെയും കാടയെയുമൊക്കെ വളർത്തി വരുമാനം നേടുന്ന ഒട്ടേറെ കർഷകർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം വിൽപനയായിരിക്കും. വിൽപനയ്ക്കു തയാറാകുമ്പോൾ മാത്രമാണ് പലരും വിപണിയെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ. അതിനാൽ വിപണിവില ലഭിക്കാത്ത സാഹചര്യവും ഉണ്ടാകും.
പായിപ്പാട് / കോട്ടയം∙ പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി – കൈപ്പുഴാക്കൽ പാടശേഖരത്തിനു സമീപം താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 2500 താറാവുകളാണ് ചത്തത്. 18000 താറാവുകളെ ഇദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ്,
ജനിക്കുമ്പോൾ തൂമഞ്ഞിൻ വെള്ളനിറത്തിലുള്ള താറാവിൻകുഞ്ഞുങ്ങൾ ലോകത്ത്, നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് നിരണം കേന്ദ്രം വളർത്തിയെടുത്ത ‘സ്നോ വൈറ്റ്’ താറാവുകൾ. ഈ ലോകത്തു തന്നെ മറ്റെല്ലാ ഇനം താറാവിൻ കുഞ്ഞുങ്ങളും ജനിക്കുമ്പോൾ മഞ്ഞനിറത്തിലോ, മറ്റു നിറങ്ങളിലോ ആയിരിക്കും.
Results 1-10 of 86