Activate your premium subscription today
അരിസോന ∙ ദിനോസറുകളുടെ തുടക്കകാലത്ത് ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പെട്രോസോറുകളുടെ 20.9 കോടി വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി. നോർത്ത് അമേരിക്കയിലെ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്കിലാണ് ‘പറക്കുന്ന മുതലകൾ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടൽകാക്കയുടെ വലിപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന ഇവ നദികളിൽ മത്സ്യങ്ങളെയും മറ്റും ആഹാരമാക്കി ജീവിച്ചിരുന്നവയാണ് എന്നാണ് അനുമാനം. ഫോസിലുകളുടെ സംരക്ഷിത കേന്ദ്രമെന്ന നിലയിൽ പ്രശസ്തമാണ് പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്ക് എങ്കിലും പെട്രോസോറുകളുടെ ഫോസിലുകൾ ഇവിടെ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റ് 7 ജീവികളുടെ ഫോസിലുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ അടുത്ത അഞ്ച് വർഷത്തിനകം വെള്ളം പൂർണമായും തീർന്നുപോകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെകുറിച്ച് പഠിക്കുന്ന എൻജിഒ സംഘടനയായ മെഴ്സി കോർപ്സിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മിന്നൽപ്രളയവും മേഘവിസ്ഫോടനവും ഹിമാചൽപ്രദേശിലെ നിരവധിപ്പേരുടെ ജീവിതം താറുമാറാക്കിയിരിക്കുകയാണ്. 78 പേർക്ക് ജീവൻ നഷ്ടമായി. നിരവധി വീടുകളും റോഡുകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. പല പ്രദേശങ്ങളിലും ജനജീവിതം താറുമാറായിരിക്കുകയാണ്
മത്സ്യങ്ങളെ വെള്ളത്തിൽ നിന്നും പിടിച്ച് കരയിൽ ഇട്ടാൽ എന്ത് സംഭവിക്കും? ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവയുടെ ജീവൻ നഷ്ടമാകും. എന്നാൽ വെള്ളത്തിൽ നിന്നും പുറത്തെടുത്താൽ 24 മണിക്കൂറിലധികം അന്തരീക്ഷവായു മാത്രം ശ്വസിച്ചു ജീവൻ നിലനിർത്താൻ കഴിയുന്ന ഒരു മത്സ്യമുണ്ട്.
പലതരം മീനുകളുണ്ട് ഭൂമിയിൽ. എന്നാൽ പനാക് മത്സ്യം അവയിൽ നിന്നെല്ലാം വ്യത്യസ്തരാണ്. മരത്തടി തിന്നാനുള്ള ഇവയുടെ ശേഷിയാണ് ഇവയെ വ്യത്യസ്തരാക്കുന്നത്. പ്ലെക്കോസ് എന്നുമറിയപ്പെടുന്ന ഈ മീനുകൾ കാറ്റ്ഫിഷ് എന്ന വിഭാഗത്തിൽ പെടുന്നവയാണ്
കഴിഞ്ഞ 20 വർഷത്തിനിടെ ഭൂമിയിലെ ഊർജ സന്തുലിതാവസ്ഥ ഇരട്ടിയായതായി പഠന റിപ്പോർട്ട്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നെത്തുന്ന ഊർജവും ഭൂമി പുറത്തുവിടുന്ന ഊർജവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടായതായി പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദിനോസർ കാലഘട്ടത്തിൽ സമുദ്രജലത്തിൽ ധാരാളം കണവകൾ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി ഗവേഷകർ. 100 ദശലക്ഷം വർഷം പഴക്കമുള്ള പാറയിൽ നടത്തിയ പരിശോധനയിലാണ് ഇതുവരെ കണ്ടിട്ടില്ലാത്ത 40 ഇനം കണവകളുടെ ഫോസിലുകൾ കണ്ടെത്തിയത്
കൂട്ടംതെറ്റിയ കുട്ടിയാന സഹായം തേടി ഒാടിയെത്തിയത് വനപാലകരുടെ അടുത്തേക്ക്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്.
ലോകത്തെ ഏറ്റവും കരുത്തുറ്റ ഇല എന്നാണു ഒരു ആമ്പലിന്റെ ഇല അറിയപ്പെടുന്നത്. വിക്ടോറിയ വാട്ടർ ലില്ലി എന്നാണ് ഈ ആമ്പലിന്റെ പേര്. ട്രോപ്പിക്കൽ മേഖലയിൽ കാണപ്പെടുന്നതാണ് ഈ ചെടി
‘ജപ്പാനിലെ ബാബാ വാങ്ക’ എന്നറിയപ്പെടുന്ന ജാപ്പനീസ് മാങ്കാ കലാകാരി റിയോ തത്സുകി പറഞ്ഞ ആ ദിവസം ഇന്നലെയായിരുന്നു. ജപ്പാനെ അപ്പാടെ തകർക്കാൻ ശേഷിയുള്ള വൻദുരന്തം ജൂലൈ അഞ്ചിനു പുലർച്ചെ 4.18ന് സംഭവിക്കുമെന്നായിരുന്നു പ്രവചനം.
Results 1-10 of 3093