Activate your premium subscription today
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ 'ക്ലീൻ' ആണെങ്കിലും അതു വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. എന്നാൽ കാർബൺ പുറന്തള്ളലുണ്ടാകാതെ വേർതിരിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീൻ ഹൈഡ്രജൻ.
‘നിങ്ങളുടെ കയ്യിൽ ലോകത്തെയാകെ വിസ്മയിപ്പിക്കുന്ന ഒരു പരീക്ഷണത്തിന്റെ ആശയമുണ്ടോ? എങ്കിൽ അത് ഞങ്ങൾക്ക് തരൂ’– എന്ന് ചൈന ഗവേഷകരോട് നിരന്തരം പറയുന്നുണ്ടോ എന്നു തോന്നിപ്പോകും അവിടെനിന്നുള്ള ചില പരീക്ഷണങ്ങളുടെ കഥ കേട്ടാൽ. ഒരിക്കലും നടക്കില്ലെന്നു തോന്നിപ്പിക്കുന്ന പരീക്ഷണങ്ങൾക്കു പോലും കോടികളിറക്കുകയാണ് ചൈന. അതിൽ പലതും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യുന്നു. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്രയും തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകരിപ്പോള്‍. അതോടൊപ്പമാണ് ഏവരെയും അമ്പരപ്പിച്ച് ഭൂമിയിലൊരു ‘ഡൂപ്ലിക്കറ്റ് സൂര്യന്റെ’ പരീക്ഷണങ്ങൾക്കു പിന്നാലെയും ചൈന പോയിരിക്കുന്നത്. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണം തകൃതിയായി നടക്കുകയാണ് ചൈനയിൽ. അടുത്തിടെ നടന്ന പരീക്ഷണത്തിൽ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചു. ആദ്യമായി 17 മിനിറ്റോളം കൃത്രിമ സൂര്യൻ കത്തിജ്വലിച്ചുനിന്നു. ഇനിയും പരീക്ഷങ്ങൾ ഏറെ നടക്കേണ്ടതുണ്ട്. പക്ഷേ, ഈ ദൗത്യം വിജയിച്ചാൽ ലോകത്തെതന്നെ ഒന്നടങ്കം മാറ്റിമറിക്കുന്ന നേട്ടമാകുമെന്നാണ് ഗവേഷകർ പറയുന്നത്. സൂര്യൻ ഭൂമിയിലേക്കിറങ്ങി ജ്വലിച്ചാൽ എല്ലാം കത്തിപ്പോവില്ലേ എന്ന സംശയം സ്വാഭാവികം. ഇല്ലെന്നു മാത്രമല്ല, ഭാവിയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടേക്കാവുന്ന ചില മേഖലകളിൽ ‘ചൈനീസ് കൃത്രിമ സൂര്യൻ’ വൻ മാറ്റം കൊണ്ടുവരുമെന്നാണ് ഗവേഷകർ പറയുന്നത്. ആയിരം സെക്കൻഡിലധികം ഒരു റിയാക്ടർ സൂര്യനെപ്പോലെ പ്രവർത്തിച്ചത് ചെറിയ കാര്യമല്ല. ഈ സമയത്ത് റിയാക്ടറിൽ നിന്ന് 10 കോടി ഡിഗ്രി സെൽഷ്യസിലധികം താപമാണ് പുറത്തുവന്നത്. ഈ താപം ഉപയോഗിച്ച് ‘ഭൂമിയിലെ സൂര്യന്’ നിരവധി ദൗത്യങ്ങൾ നിര്‍വഹിക്കാനാകുമെന്നാണ് പറയുന്നത്. എന്താണ് ചൈനീസ് കൃത്രിമ സൂര്യന്റെ സാധ്യത?
ദാവോസ്∙ ലോക സമ്പദ്വ്യവസ്ഥയുടെ ദിശ തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന, ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ച് കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയും. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽ നിന്ന് 13 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളാണ് ഇക്കുറി പുതുതായി ഇടംനേടിയത്. ഇതോടെ, ആകെ 16 രാജ്യങ്ങളിൽ നിന്ന് 33 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളായി.
ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ സ്രോതസ്സുകളിലുമായി..
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലെ ഗ്രീൻ എനർജി പദ്ധതികൾക്ക് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയവും ആശയ കൈമാറ്റവും സുഗമമാക്കുന്നതിനുമായി നിതി ആയോഗ് പുതിയ വെബ് പോർട്ടൽ അവതരിപ്പിച്ചു. ആക്സിലറേറ്റിങ് സസ്റ്റെയ്നബിൾ സൊല്യൂഷൻ ഫോർ എനർജി ട്രാൻസിഷൻ (അസറ്റ്) എന്ന പ്ലാറ്റ്ഫോം ഊർജ
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു.
അബുദാബി ∙ സംശുദ്ധ ഊർജ ഉൽപാദന മേഖലയിൽ യുഎഇയ്ക്ക് നിക്ഷേപ കുതിപ്പ്. 4500 കോടി ദിർഹമാണ് ഈ രംഗത്തെ നിക്ഷേപം.
കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഏർപ്പെടുത്തേണ്ടിവന്ന വൈദ്യുതിനിയന്ത്രണം ഭാവിയില്‍ കേരളത്തെ ഇരുട്ടിലാക്കാന്‍ പോന്ന രൂക്ഷമായ ഊര്‍ജപ്രതിസന്ധിയുടെ മുന്‍കൂർ മുന്നറിയിപ്പോ? സൂചനകള്‍ കാണാതെ മുന്നോട്ടുപോകുന്നത് സാമ്പത്തികമായും വികസനപരമായും സംസ്ഥാനത്തെ എത്രത്തോളം പിന്നോട്ടു വലിക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ ഏകദേശം 30 ശതമാനം ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റി ഉണ്ടെങ്കില്‍പോലും പീക്ക് സമയത്ത് ആവശ്യമായിട്ടുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ബാക്കി മുഴുവന്‍ വലിയ വില കൊടുത്തു പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണ് വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030 ആകുമ്പോള്‍ 25,000–35,000 കോടി രൂപയ്ക്കും ഇടയിൽ ആയിരിക്കും വൈദ്യുതി വാങ്ങുന്നതിനായി വേണ്ടിവരിക. 2030 ആകുമ്പോള്‍ മലയാളികള്‍ വൈദ്യുതി യൂണിറ്റിന് 10 രൂപയെങ്കിലും വില കൊടുക്കേണ്ടിവരുമെന്നു മാത്രമല്ല പവർകട്ടും നേരിടേണ്ടിവരുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഊര്‍ജപ്രതിസന്ധിയുടെ പരിഹാരമെന്ന നിലയില്‍ സംസ്ഥാനത്തെ ആദ്യ ആണവ വൈദ്യുത നിലയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരുമെന്ന
ഓസോൺ നശീകരണത്തിന് കാരണമാകുന്ന ഒരു വിഭാഗം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ വലിയ തോതിൽ കുറയുന്നതായി പുതിയ പഠനം. റഫ്രിജറേഷനിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ (എച്ച്സിഎഫ്സി) എന്ന രാസവസ്തുവിന്റെ അളവാണ് വൻതോതിൽ കുറഞ്ഞതായി യുഎസിന്റെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
കുറഞ്ഞത് 100 കിലോവാട്ട് ആവശ്യകതയുള്ള (കണക്റ്റഡ് ലോഡ്) കമ്പനിക്ക് രാജ്യത്തെവിടെ നിന്നും ഹരിത വൈദ്യുതി വാങ്ങാനുള്ള 'ഗ്രീൻ ഓപ്പൺ ആക്സസ്' ചട്ടം ഉടൻ നടപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. 15 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം.
Results 1-10 of 21