Activate your premium subscription today
തിരുവനന്തപുരം ∙ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്ന് 2, 3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക –ഗോവ തീരത്തിന് മുകളിലായാണു ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. തുടർന്നു വടക്കോട്ട് നീങ്ങി 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കും. 27ന് മധ്യ പടിഞ്ഞാറൻ വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തിരുവനന്തപുരത്തെ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ (എഡബ്ല്യുഎസ്) നിന്നുള്ള തത്സമയ വിവരങ്ങൾക്കു നിയന്ത്രണം. കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ അതിതീവ്ര മഴയും മേഘവിസ്ഫോടനവും ഉൾപ്പെടെ തിരിച്ചറിയാൻ മണിക്കൂർ അടിസ്ഥാനത്തിൽ വിവരങ്ങൾ അത്യാവശ്യമാണ്. ഓരോ മണിക്കൂറിലെയും താപനില, പെയ്ത മഴ തുടങ്ങിയ വിവരങ്ങളാണ് എല്ലാവർക്കും ലഭിച്ചിരുന്നത്.
തിരുവനന്തപുരം ∙ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ 23നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായി മഴ പെയ്യും. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വര മഴ ലഭിച്ചേക്കും. തീരത്ത് 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യത. തീരദേശവാസികൾ ജാഗ്രത പാലിക്കണം. ഇന്നു മുതൽ 23 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
തിരുവനന്തപുരം ∙ കാലവർഷം എത്തുന്നതിന് മുൻപായി ഈ മാസം 23 മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനെക്കാൾ അധിക മഴയായിരിക്കും സംസ്ഥാനത്തു പെയ്യുക. 27ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണു മുന്നറിയിപ്പ്. അതിനു മുൻപുള്ള ദിവസങ്ങളിൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ആൻഡമാൻ ദ്വീപ് സമൂഹത്തിൽ കാലവർഷം ഇതിനകം ശക്തിപ്രാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത. 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം∙ സംസ്ഥാനത്ത് 15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിലുളള കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത പാലിക്കണം. 13 –ാം തീയതിയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
ന്യൂഡൽഹി ∙ ഇത്തവണ കാലവർഷം നേരത്തേയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. ഈ മാസം 13ന് കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണഗതിയിൽ മേയ് ഇരുപതോടെയാണ് ആൻഡമാൻ ദ്വീപുകൾക്കു സമീപം കാലവർഷം രൂപപ്പെടുന്നത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് 10 വരെ മിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യത. 9ന് ഇടുക്കി, പാലക്കാട് ജില്ലകളിലും 10ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8.30 വരെ കാപ്പിൽ മുതൽ പൂവാർ വരെയും കന്യാകുമാരി മേഖലയിലും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 9 വരെ, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 8ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 9ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തലശ്ശേരി ∙ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തലായി, ടെംപിൾഗേറ്റ്, കോടിയേരി ഈങ്ങയിൽപ്പീടിക, കുട്ടിമാക്കൂൽ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടം നേരിട്ടു. മരം പൊട്ടി വീണ് ഒട്ടേറെ വീടുകൾക്ക് കേടുപറ്റി. ആറ്റുപുറം വയലിൽ വാഴക്കൃഷി നശിച്ചു.മാക്കൂട്ടത്ത് തെക്കെ താഴയിൽ ശൈലജയുടെ വീടിനു മേൽ മഞ്ചാടി മരവും തെങ്ങും
Results 1-10 of 86