Activate your premium subscription today
അടിമാലി ∙ പ്രളയത്തിൽ തകർന്ന പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡിൽ നാട്ടുകാർക്ക് ദുരിത യാത്ര. 2018ൽ ഉണ്ടായ പ്രളയത്തിലാണ് റോഡ് തകർന്നത്. മാങ്കുളത്തെ ഏക സർക്കാർ സ്കൂൾ പ്രവർത്തിച്ചുവരുന്ന ചിക്കണാംകുടി, കള്ളക്കുട്ടികുടി, സുബ്രഹ്മണ്യൻകുടി, സിങ്കുകുടി തുടങ്ങി 4 ആദിവാസി സങ്കേതങ്ങളിലേക്കും 3 വാർഡുകളിലെ
തുറവൂർ ∙ വേലിയേറ്റം മൂലം തീരദേശത്തെ കായലോര പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകൾ ഒരാഴ്ചയായി വെള്ളക്കെട്ടു ദുരിതത്തിൽ. വെള്ളക്കെട്ട് ഒഴിവാക്കാൻ പരിഹാരം കാണാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കടലോര മേഖലകളിലെ പൊഴിച്ചാലുകളോടു ചേർന്നു നിൽക്കുന്ന പല വീടുകളും വെള്ളത്തിൽ മുങ്ങി. ചേരുങ്കൽ, ചെല്ലാനം, പൊഴിച്ചിറ
തുറവൂർ∙ വെള്ളക്കെട്ട് ഒഴിയാതായതോടെ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് അരൂർ പഞ്ചായത്തുകളിൽ ജനജീവിതം ദുരിതമയം. ദിവസങ്ങളായി കായൽ തീരത്ത് ശക്തമായ വേലിയേറ്റം തുടരുന്നതിനാൽ പ്രദേശവാസികൾ കടുത്ത ദുരിതം അനുഭവിക്കുകയാണ്. വേലിയേറ്റ സമയത്ത് കായലിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും വീട്ടുമുറ്റങ്ങളിലേക്ക്
മൺറോത്തുരുത്ത്∙ ശക്തമായ വേലിയേറ്റത്തിൽ വലഞ്ഞ് മൺറോത്തുരുത്ത്. വർഷങ്ങളായി ഇല്ലാതിരുന്ന വേലിയേറ്റം കഴിഞ്ഞ മാസത്തോടെ തിരിച്ചെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മാസം തെന്മല ഡാം തുറന്നതോടെ കല്ലട ആറ്റിലെ ജലനിരപ്പ് ഉയർന്നതും വേലിയേറ്റത്തിന്റെ ആക്കം കൂട്ടി. ഇന്നലെ ഉണ്ടായ വേലിയേറ്റത്തിൽ താഴ്ന്ന
തിരുവനന്തപുരം∙ 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. കേന്ദ്രത്തിന്റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. തിരിച്ചടയ്ക്കണമെന്ന് വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്ഡിആർഎഫിൽനിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം∙ 2018ലെ പ്രളയത്തിനടക്കം എയർലിഫ്റ്റിങ്ങിന് ചെലവായ തുക മുഴുവൻ തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം. ഇക്കാര്യം ഉന്നയിച്ച് കേരളത്തിന് കത്തയച്ചു. 2006-2024 വരെയുള്ള 18 വർഷം ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം മുൻ ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിന്റെ പകർപ്പ് മനോരമ ഓൺലൈന്‍ ലഭിച്ചു.
‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും
തിരുവല്ല ∙ മണിമലയാർ ഒന്നു നിറഞ്ഞൊഴുകി അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെള്ളം വന്നു നിറഞ്ഞു. വിതച്ച പാടശേഖരങ്ങളും വിതയ്ക്കാൻ ഒരുക്കിയിട്ട പാടങ്ങളും വെള്ളത്തിലായി. പലയിടങ്ങളിലും പുറംബണ്ടുകൾ തകർന്നാണ് വെള്ളം കയറിയത്. വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്ന പാടങ്ങളിൽ ഇനി കൃഷിയൊരുക്കം ആദ്യം മുതൽ തുടങ്ങണം.
വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം വടക്കൻ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ ശക്തികൂടിയ ന്യൂനമർദമായി മാറി. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാൻ സാധ്യത. വടക്കൻ കേരളത്തിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്. ഈ മഹാദുരന്തമുണ്ടാക്കിയ ആഘാതത്തിൽനിന്നു കരകയറാൻ കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഒറ്റയ്ക്കു സാധിക്കില്ല. അത്രവലിയ സാമ്പത്തിക–അടിസ്ഥാന സൗകര്യ തകർച്ചയാണു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായിരിക്കുന്നത്. രണ്ട് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായി. 251 പേർ മരിച്ചു. 47 പേരെ കാണാതാകുകയും ചെയ്ത മഹാ ദുരന്തം. വീടുകളും പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമെല്ലാം തകർന്നടിഞ്ഞു. പിറന്നുവീണ നാടിൽനിന്നു ചിതറിക്കപ്പെട്ട് വയനാട്ടിലെ വിവിധ ഇടങ്ങളിലെ വാടകവീടുകളിൽ കഴിയുകയാണു ദുരന്തബാധിതർ. അടുത്തിടെ ലോക്സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ അവരിൽ പലരുമെത്തിയപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞത് എങ്ങനെ കേരളത്തിനു മറക്കാനാകും. ടൗൺഷിപ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ
Results 1-10 of 797