Activate your premium subscription today
മാവൂർ ∙ യാത്രക്കാർക്ക് ഭീഷണിയായി നായർകുഴി കരിയാത്തൻ കുന്നിൽ നിന്നു മണ്ണിടിച്ചിൽ. കൂളിമാട്–കളൻതോട് റോഡിൽ നായർകുഴി ഭാഗത്ത് റോഡിലെ കൊടും വളവിലാണ് മണ്ണു വീഴ്ച. കഴിഞ്ഞ വർഷം മണ്ണും കല്ലും മരങ്ങളും റോഡിലേക്കു വീണ് ഈ റൂട്ടിലെ ഗതാഗതം നിലച്ചിരുന്നു. ഇത്തവണ മഴ പെയ്തു തുടങ്ങിയതോടെ മണ്ണിടിച്ചിൽ രൂക്ഷമാണ്. 10
വിലങ്ങാട്∙ കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്കു മാറിയ കുടുംബത്തിന് ഇതു വരെ സർക്കാരിൽ നിന്നു ലഭിച്ചത് 3 മാസത്തെ വീട്ടു വാടക മാത്രം. മഞ്ഞച്ചീളിക്കു സമീപത്തെ നെല്ലിക്കുന്നുമ്മൽ ശ്രീധരനും ഭാര്യ ലീലയ്ക്കുമാണ് 6 മാസത്തെ വീട്ടുവാടക കുടിശികയായത്. ഇവരുടെ ദുരിതം
ആറ്റിങ്ങൽ ∙ കഴക്കൂട്ടം – കടമ്പാട്ടുകോണം ദേശീയപാതയുടെ നിർമാണത്തിനായി ചെമ്പകമംഗലത്തിനു സമീപം കാരിക്കുഴിയിൽ മണ്ണിടിച്ചു മാറ്റുന്നത് അശാസ്ത്രീയമായെന്ന് ആരോപണം. 15 മീറ്ററോളം ഉയരത്തിൽ നിന്നാണു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ചത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പലതവണ മണ്ണിടിച്ചിൽ ഉണ്ടായതായി നാട്ടുകാർ
തിരുവനന്തപുരം ∙ ദേശീയപാത 66 ൽ അശാസ്ത്രീയ നിർമാണം അപകടമാകുമെന്ന് 8 മാസം മുൻപു തന്നെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു (കെഎസ്ഡിഎംഎ) റിപ്പോർട്ട് ലഭിച്ചു. കാസർകോട്ടെ ബെവിഞ്ചെ, തെക്കിൽ, വീരമലക്കുന്ന്, മടലായി എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് കെഎസ്ഡിഎംഎ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ടിലാണ് ദുരന്തസൂചനയുണ്ടായിരുന്നത്. തുടർപഠനം വേണമെന്നും ദുരന്തം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ എത്രയുംവേഗം സ്വീകരിക്കണമെന്നും ശുപാർശയുണ്ടായിരുന്നു. റോഡിനു വേണ്ടി കുന്നുകൾ അശാസ്ത്രീയമായി ഇടിച്ചു നിരത്തിയത് അപകടസാധ്യത വർധിപ്പിച്ചു– റിപ്പോർട്ടിൽ പറയുന്നു.
കാസർകോട് ∙ ദേശീയപാത 66 നിർമാണത്തിലെ വീഴ്ചകളുടെ പേരിൽ പല തവണ പഴി കേട്ടതാണ് കാസർകോട് രണ്ടാം റീച്ചിലെ നിർമാണക്കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. സ്ഥലം എംപി രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ളവർ കമ്പനിയെ വിലക്കുപട്ടികയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തളിപ്പറമ്പ്∙ വീടിനുള്ളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാറ്റിയെങ്കിലും ആശങ്ക മാറാതെ കുപ്പം സി.എച്ച് നഗറിലെ കുടുംബങ്ങൾ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണ്, മഴയിൽ കുത്തിയൊലിച്ചു വന്ന് കുപ്പത്തെ വീടുകളിൽ നിറയുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് വീടുകളിലെ മണ്ണ് നീക്കിയത്.
രാജ്യത്തിന്റെ ജീവനാഡിയെന്നു പറയാവുന്ന ദേശീയപാതകളുടെ നിർമാണവും നവീകരണവും വർഷങ്ങൾ നീളാറുണ്ട്. ആ വേളയിൽ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുമുണ്ട്. ജനത്തിന് ഒരു വിലയും നൽകാതെയും ബദൽമാർഗങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാതെയുമാകും പലയിടത്തും നിർമാണപ്രവർത്തനം.
ദേശീയപാത 66 ൽ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലയുടെ ഏതാനും ഭാഗങ്ങളിൽ മണ്ണിടിച്ചിലും വിള്ളലുമുണ്ടായതോടെ പാതയുടെ നിർമാണനിലവാരത്തെക്കുറിച്ച് ആശങ്കയുയരുന്നു.കഴിഞ്ഞദിവസം മണ്ണിടിഞ്ഞ് റോഡ് തകർന്ന മലപ്പുറം കൂരിയാട്ടുനിന്ന് 3 കിലോമീറ്റർ അകലെ എടരിക്കോട് മമ്മാലിപ്പടിയിലെ പാലത്തിൽ വിള്ളൽ കണ്ടെത്തി. തൃശൂർ ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലെ മേൽപാലത്തിലും 25 മീറ്ററിലേറെ വിള്ളൽ കണ്ടെത്തി. അധികൃതർ ഇതു താൽക്കാലികമായി ടാർ ചെയ്ത് അടച്ചു.കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമാണസ്ഥലത്തെ മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനുമെതിരെ നാട്ടുകാരുടെ സമരം ഒരുഭാഗത്തു നടക്കുമ്പോൾ മറുവശത്ത് പഴയ ദേശീയപാതയുടെ കുറച്ചുഭാഗം ഇടിഞ്ഞുവീണു.
കോഴിക്കോട്∙ ഭാരം കൂടിയ വസ്തു ഭാരം കുറഞ്ഞ വസ്തുവിനു മുകളിലേക്കു വയ്ക്കുമ്പോൾ അടിയിലുള്ള വസ്തു തെന്നി മാറുന്ന പ്രതിഭാസമാണ് ഹീവിങ്. മലപ്പുറം കൂരിയാട് 10 മീറ്ററോളം ഉയരത്തിൽ മൺതിട്ട ഉണ്ടാക്കിയപ്പോൾ മുകളിൽ നിക്ഷേപിച്ച മണ്ണിന്റെ ഭാരം താങ്ങാൻ കഴിയാതെ, സ്വാഭാവികമായ പ്രതലത്തിലുള്ള ദുർബലമായ മണ്ണ് വശങ്ങളിലേക്കു തെന്നിമാറിയിട്ടുണ്ട്.
കാസർകോട് ∙ ചെറുവത്തൂരിൽ കുന്നിടിച്ച് കോൺക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെ ഈമാസം 12ന് മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളിലാളി മരിച്ചു. ∙ കാഞ്ഞങ്ങാട് മാവുങ്കാലിലും ചെമ്മട്ടംവയലിനുമിടയിൽ കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ സർവീസ് റോഡ് ഇടിഞ്ഞു വീണു. ഇവിടെത്തന്നെ 20 മീറ്ററോളം നീളത്തിൽ വലിയ വിള്ളൽ. ∙ 2022ൽ പെരിയയിൽ
Results 1-10 of 928