Activate your premium subscription today
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ അധ്യക്ഷൻ. നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചു വിടുകയും ചെയ്തു. അണക്കെട്ടിന്റെ
ന്യൂഡൽഹി ∙ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ നോട്ടിസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചത്.
തൊടുപുഴ ∙ മുല്ലപ്പെരിയാർ ഡാമിന്റെ വാർഷിക അറ്റകുറ്റപ്പണി തമിഴ്നാട് ഇന്നലെ തുടങ്ങി. ആദ്യം അനുമതി നിഷേധിച്ചെങ്കിലും അറ്റകുറ്റപ്പണിയുടെ വിശദാംശങ്ങൾ തമിഴ്നാട് വ്യക്തമാക്കിയതിനെത്തുടർന്നു ഡിസംബർ 11നു കേരളം അനുവാദം നൽകുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ∙ പാട്ടക്കരാറിന്റെ പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നുമുള്ള തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു റോഷി. ജലനിരപ്പ് 142 അടി വരെ ഉയർത്തുന്നതിനുള്ള സാഹചര്യം മാത്രമാണു നിലവിലുള്ളത്. ഓരോ ഘട്ടത്തിലും എത്രയടി വരെ ഉയർത്താമെന്നതു പരിശോധനയുടെ അടിസ്ഥാനത്തിലാണു തീരുമാനിക്കുന്നത്.
കാഞ്ഞിരപ്പള്ളി ∙ പാട്ടക്കരാറിന്റെ പുറത്തുള്ള കേരളത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നുമുള്ള തമിഴ്നാട് മന്ത്രി ഐ.പെരിയസാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു റോഷി.
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നതു തമിഴ്നാട്ടുകാരുടെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അതു യാഥാർഥ്യമാക്കുമെന്നും തമിഴ്നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ.പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ മാത്രം നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകി. 7 ജോലികൾക്ക് നിബന്ധനകളോടെയാണ് അനുമതി. പുതിയ അണക്കെട്ട് നിർമിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നതെന്ന് ജലവിഭവ അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇടുക്കി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് 7 അടി ഉയർന്നു. വെള്ളിയാഴ്ച രാവിലെ 6ന് 120.65 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായാണ് കൂടിയത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ടുദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണം. ശനിയാഴ്ച വൈകിട്ടോടെ മഴ കുറഞ്ഞിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒടുവില്‍ തമിഴ്നാടിന് അനുമതി നല്കി കേരളം. അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ തമിഴ്നാട് സംഘത്തെ കേരള വനംവകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. വിഷയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കേരളസന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് നിയമസഭയില്‍ പറഞ്ഞിരുന്നു.
മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ വെള്ളത്തില്‍ കൂടുതല്‍ കണ്ണുവച്ച് തമിഴ്നാട് വീണ്ടും രംഗത്തിറങ്ങുന്നതോടെ കളമൊരുങ്ങുന്നത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത ജലയുദ്ധത്തിന്. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, തെറ്റുകൾ തിരുത്തി ശാസ്ത്രീയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നടത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ (എന്‍ഡബ്ല്യുഡിഎ) നീക്കമാണ് കേരളത്തിനു തലവേദനയാകുന്നത്. ഡിസംബറിൽ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജന്‍ഡ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന, ഒരുപക്ഷേ വേമ്പനാട്ട് കായലിന് മരണമണി മുഴക്കാവുന്നതാണ് പദ്ധതി എന്ന തിരിച്ചറിവില്‍ അതിശക്തമായി എതിർക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ രണ്ടു നദികളും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്നതാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നും കേരളം വ്യക്തമാക്കുന്നു.
Results 1-10 of 492