Activate your premium subscription today
ശബരിമല ∙ വേനലിന്റെ തീവ്രതയിൽ പമ്പാനദി വറ്റിവരണ്ടു. ത്രിവേണിയിൽ പമ്പാ സ്നാനത്തിന് എത്തുന്ന തീർഥാടകർ അപകടത്തിൽപെടുന്ന കയങ്ങൾ നികത്തുന്നു. ത്രിവേണി ചെറിയ പാലത്തിനു സമീപം തീർഥാടകരുടെ ജീവൻ കൂടുതൽ അപഹരിച്ച വലിയ കയം നികത്തി കോൺക്രീറ്റ് ചെയ്തു.ത്രിവേണി ചെറിയ പാലത്തിൽ വെള്ളം തട്ടിയ ശേഷമുള്ള കുത്തൊഴുക്കിലാണു
റാന്നി ∙ ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പമ്പാനദിയിൽ തുടരെ മണൽ പരപ്പുകൾ തെളിയുന്നു. പ്രളയത്തിൽ അടിഞ്ഞ ചെളിയും മണലും നീക്കാത്തതിനാൽ കുളിക്കടവുകളിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതി. റാന്നിയിലും പരിസരങ്ങളിലും ചൂട് 38 ഡിഗ്രി വരെയായി വർധിച്ചിട്ടുണ്ട്. ചൂടു കൂടുന്നതിനനുസരിച്ച് ആറ്റിലെ വെള്ളം വലിയുന്നു. ജല വൈദ്യുതി
ചെറുകോൽപുഴ ∙ ഭക്തിനിർഭരമായ പമ്പാ ആരതിയോടെ 113–ാമത് അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന് സമാപനം.വിവിധ ആശ്രമങ്ങളിലെ സന്യാസി ശ്രേഷ്ഠരുടെയും വൈദികരുടെയും സാംസ്കാരിക നായകരുടെയും കാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണു പമ്പാ ആരതി നടന്നത്. പ്രയാഗ്രാജിലെ മഹാകുംഭമേളയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്
റാന്നി ∙ പമ്പാനദിയിൽ ജലനിരപ്പ് കൂടുതൽ താണാൽ മേജർ ജല വിതരണ പദ്ധതിയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി. റാന്നി, വടശേരിക്കര, പഴവങ്ങാടി എന്നീ വില്ലേജുകളിലെ ജല വിതരണത്തെ ഇതു സാരമായി ബാധിക്കും. പമ്പാനദിയിലെ മുണ്ടപ്പുഴ ചന്തക്കടവിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ആനപ്പാറമല പ്ലാന്റിൽ ശുദ്ധീകരിച്ച് ആനപ്പാറമല,
റാന്നി ∙ കടുത്ത ചൂടിൽ പമ്പാനദിയ്ക്കും ദാഹം. ചൂട് കൂടുന്തോറും ആറ്റിൽ ജലനിരപ്പു താഴുകയാണ്. വൈദ്യുതി പദ്ധതികളിൽ ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് ഉച്ചവരെ ആറ്റിൽ നീരൊഴുക്ക് ശക്തിപ്പെടുത്തുന്നത്. ഉച്ച കഴിയുന്നതോടെ നദി വരളുകയാണ്.ശബരിമല തീർഥാടനം ആരംഭിച്ച ശേഷം കാര്യമായ മഴ പെയ്യാതിരുന്നതാണ്
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ കേരളം ഉയര്‍ത്തിയ ശക്തമായ വിയോജിപ്പ് ഫലം കണ്ടു. ദേശീയ ജല വികസന ഏജന്‍സി ഇന്നു ചേര്‍ന്ന യോഗത്തിന്റെ അജണ്ടയിൽനിന്ന് വിഷയം ഒഴിവാക്കി. ഇതോടെ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് യോഗത്തില്‍ പങ്കെടുത്തില്ല.
തിരുവനന്തപുരം∙ പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് അറിയിക്കാന്‍ കേരളം. ഇതുമായി ബന്ധപ്പെട്ടു നാളെ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കേരളത്തിന്റെ എതിര്‍പ്പ് അറിയിക്കും. അഡീ. ചീഫ് സെക്രട്ടറി പങ്കെടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മന്ത്രി തന്നെ ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
പത്തനംതിട്ട ∙ പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീബന്ധനം നടപ്പാക്കിയാൽ 508 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന കണക്ക് കാണിച്ചും പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാൻ ശ്രമം. ഇതിനായി അച്ചൻകോവിൽ കല്ലാർ അണക്കെട്ടിന്റെ താഴെ പവർഹൗസ് സ്ഥാപിക്കണമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ നാഷനൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയുടെ ശുപാർശ.
മുല്ലപ്പെരിയാറിനു പിന്നാലെ കേരളത്തിലെ വെള്ളത്തില്‍ കൂടുതല്‍ കണ്ണുവച്ച് തമിഴ്നാട് വീണ്ടും രംഗത്തിറങ്ങുന്നതോടെ കളമൊരുങ്ങുന്നത് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത ജലയുദ്ധത്തിന്. ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമിയെ ജലസമാധിയിലാക്കുകയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഭാവിയില്‍ ജലക്ഷാമത്തിന് ഇടയാക്കുകയും കുട്ടനാടിന്റെയും വേമ്പനാട്ടുകായലിന്റെയും നാശത്തിനു വഴിവയ്ക്കുകയും ചെയ്യുന്ന പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് കേരളം ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാറില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍, തെറ്റുകൾ തിരുത്തി ശാസ്ത്രീയമായ പഠനങ്ങള്‍ ഉള്‍പ്പെടെ നടത്തി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തമിഴ്നാടിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീസംയോജന പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ദേശീയ ജല വികസന ഏജന്‍സിയുടെ (എന്‍ഡബ്ല്യുഡിഎ) നീക്കമാണ് കേരളത്തിനു തലവേദനയാകുന്നത്. ഡിസംബറിൽ ചേരുന്ന ദേശീയ ജല വികസന ഏജന്‍സി യോഗത്തിന്റെ അജന്‍ഡയില്‍ കേരളവുമായി ചര്‍ച്ച നടത്താതെയാണ് വിഷയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. അജന്‍ഡ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്ക് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന, ഒരുപക്ഷേ വേമ്പനാട്ട് കായലിന് മരണമണി മുഴക്കാവുന്നതാണ് പദ്ധതി എന്ന തിരിച്ചറിവില്‍ അതിശക്തമായി എതിർക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഈ രണ്ടു നദികളും കേരളത്തില്‍ കൂടി മാത്രം ഒഴുകുന്നതാണെന്നും സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ വെള്ളം തിരിച്ചുവിടാന്‍ നീക്കം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതല്ലെന്നും കേരളം വ്യക്തമാക്കുന്നു.
വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്‍ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.
Results 1-10 of 95