Activate your premium subscription today
കഴിഞ്ഞ 50 വർഷത്തിനിടെ ഗംഗ, ബ്രഹ്മപുത്ര നദികളിലെ ത്രീ സ്ട്രിപ്ഡ് റൂഫ്ഡ് ടർട്ടിലുകളുടെ എണ്ണം 80 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ പദ്ധതിയുടെ ഭാഗമായി നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഗംഗ, ബ്രഹ്മപുത്ര, സിന്ധു നദീതടങ്ങളിലായി 6,327 റിവർ ഡോൾഫിനുകളുണ്ടെന്ന് സർവേ റിപ്പോർട്ട്. ഇന്ത്യയിലെ നദീതീര ഡോൾഫിനുകളുടെ ആദ്യ ജനസംഖ്യാ കണക്കെടുപ്പിലാണ് ഇക്കാര്യം പറയുന്നത്. 2020ൽ ‘പ്രൊജക്ട് ഡോൾഫിൻ’ എന്ന സർവേ ആരംഭിച്ചത്.
ആകാശഗംഗ. സ്വർഗത്തിലൂടെ ഒഴുകിയിരുന്ന നദി. അങ്ങനെയിരിക്കെ ഭൂമിയിൽ ഭഗീരഥൻ എന്ന അയോധ്യയിലെ സൂര്യവംശ രാജാവ് തപസ്സ് ആരംഭിച്ചു. തന്റെ പൂർവ പിതാമഹന്മാരുടെ പാപം തീർക്കാൻ വേണ്ടിയായിരുന്നു ആ കഠിന തപസ്സ്. അതിന് അദ്ദേഹത്തിനു മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ; ആകാശഗംഗയെ ഭൂമിയിലെത്തിക്കുക. തപസ്സ് ഫലം കണ്ടു. ഗംഗ സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങി. എന്നാൽ ഭൂമിയിലേക്ക് ഗംഗ പതിച്ചാൽ അതിന്റെ ആഘാതം താങ്ങാൻ ഭൂമിക്ക് ആകുമായിരുന്നില്ല. ഭഗീരഥൻ കഠിനതപസ്സിലൂടെ ശിവ ഭഗവാനെയും പ്രീതിപ്പെടുത്തി. ഭഗീരഥന്റെ അഭ്യർഥന പ്രകാരം ഗംഗയെ ശിവ ഭഗവാൻ തന്റെ ജടയിൽ ബന്ധനസ്ഥയാക്കി. ഭഗവാന്റെ ജടയിൽനിന്ന് ഉദ്ഭവിച്ചാണ് പിന്നീട് ഭൂമിയിലേക്ക് ഗംഗ ഒഴുകിപ്പരന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തജനങ്ങളും ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്ത് സകല പാപങ്ങളിൽനിന്നും മുക്തി നേടുന്നു. ശിവരാത്രി ദിനത്തിലും ഗംഗാസ്നാനം മഹാപുണ്യമായാണു കണക്കാക്കുന്നത്. കേരളത്തിലുമുണ്ട് ഗംഗയുടെ സാന്നിധ്യം നിറഞ്ഞ ഒരു ക്ഷേത്രം. മലപ്പുറത്തെ ശ്രീ നീർപുത്തൂർ മഹാദേവ ക്ഷേത്രം. ശ്രീകോവിൽ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രം. ദൈവികതയും പ്രകൃതിയും തമ്മിലുള്ള ആത്മീയ ബന്ധം അനുഭവപ്പെടുന്ന നീർപുത്തൂർ ശിവ ക്ഷേത്രത്തിലെത്തിയാൽ സർവം ശിവമയമാകും. ശ്രീകോവിലിനെയും നാലകത്തെയും ഗംഗാ ജലത്തിന്റെ
കൊൽക്കത്ത∙ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ യുവതിയും അമ്മയും അറസ്റ്റിൽ. ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രയാഗ്രാജ് ∙ 40 കോടി ആളുകൾ എത്തുമെന്നു പ്രതീക്ഷിച്ച മഹാകുംഭമേളയിൽ ഇതിനോടകം 50 കോടി പേർ പങ്കെടുത്തതായി റിപ്പോർട്ട്. കുംഭമേള അവസാനിക്കാൻ ഇനിയും ദിവസങ്ങൾ അവശേഷിക്കെയാണ് ഇത്രയധികം പേർ പ്രയാഗ്രാജിൽ എത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രയാഗ്രാജ്∙ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ പത്തേമുക്കാലോടെയായിരുന്നു രാഷ്ട്രപതി മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലെത്തിയത്. തുടർന്നായിരുന്നു സ്നാനം. നദിയിൽ മൂന്നു തവണ രാഷ്ട്രപതി മുങ്ങിനിവർന്നു. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
കടൽ തിരികെ നദികളിലേക്ക് ഒഴുകിച്ചേരുന്നതുപോലൊരു കാഴ്ചയാണു പ്രയാഗ്രാജിലെ മഹാകുംഭമേള. ആർത്തിരമ്പുന്ന കടലായി ലക്ഷക്കണക്കിനു തീർഥാടകർ ഓരോ ദിവസവും ത്രിവേണിസംഗമത്തിലെത്തുന്നു. മോക്ഷപ്രാപ്തിക്കായി പുണ്യജലത്തിൽ മുങ്ങിനിവർന്ന് അവർ ആത്മനിർവൃതിയോടെ മടങ്ങുന്നു. ഒന്നരനൂറ്റാണ്ടിന്റെ കാത്തിരിപ്പാണ് ഓരോ മഹാകുംഭമേളയും. ഇനി ഇതുപോലൊരു കൂടിച്ചേരൽ 144 വർഷം കഴിഞ്ഞു മാത്രം. മൗനി അമാവാസി ദിനമായ ഇന്ന് കുംഭമേള നഗരിയിൽ രണ്ടാം ഷാഹി സ്നാനം (ത്രിവേണിസംഗമത്തിലെ പുണ്യസ്നാനം) നടക്കും. വസന്തപഞ്ചമി ദിനമായ ഫെബ്രുവരി 3നാണ് അടുത്ത ഷാഹി സ്നാനം. എല്ലാ നാടുകളിൽനിന്നും ജനം ഒഴുകിയെത്തുന്ന മഹാകുംഭമേളയുടെ സംഘാടനം രാജ്യാന്തര നിലവാരത്തിലാണ്. പ്രയാഗ്രാജിലെ 9 റെയിൽവേ സ്റ്റേഷനുകളിൽനിന്നും തീർഥാടകർക്കായി പ്രത്യേക ട്രെയിനുകളുണ്ട്. നദീതടത്തിലുടനീളം താൽക്കാലിക പാലങ്ങളും കൂടാരങ്ങളും ശുചിമുറികളും ഇരുമ്പുപാളികൾ നിരത്തിയുള്ള റോഡുകളും ഒരുക്കിയിരിക്കുന്നു. ഈ മാസം 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ദിവസവും ലക്ഷക്കണക്കിനുപേർ എത്തുന്നതു കണക്കിലെടുക്കുമ്പോൾ പൊതുവേ മാലിന്യമുക്തമാണു കുംഭമേള. 15,000 ശുചീകരണത്തൊഴിലാളികൾ സജീവം. നദീശുചീകരണത്തിനായി ഗംഗാസേവാദൂത് എന്ന പേരിൽ 1800 പേരുടെ സംഘവുമുണ്ട്. മഹാകുംഭമേളക്കാലത്തു കോടിക്കണക്കിനു രൂപയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ ഖജനാവിലെത്തുന്നത്.
മണ്ഡലകാലം കഴിഞ്ഞപ്പോള് ശബരിമലയിലെ വരുമാനം 297,06,67,679 (297 കോടി) രൂപയാണെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്. 41 ദിവസങ്ങളിലായി 32,49,756 (32 ലക്ഷം) പേർ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതായത് ആകെ വരുമാനത്തെ ഭക്തരുടെ എണ്ണം കൊണ്ടു ഹരിച്ചാൽ ലഭിക്കുന്ന 914 രൂപ വീതം ശരാശരിയായി ഓരോ ഭക്തനിൽ നിന്നും ദേവസ്വം ബോർഡിന് ലഭിച്ചു. ഇതിലും എത്രയോ വലിയ തുകയാണ് യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി അയ്യപ്പ ഭക്തര് കേരളത്തിൽ ചെലവിട്ടിരിക്കുക. ശബരിമലയിൽ ദർശനത്തിനായി ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി വിവിധ ആരാധനാലയങ്ങളില് ദർശനം നടത്തിയാവും മടങ്ങിയിട്ടുണ്ടാവുക. ഇതെല്ലാം സംസ്ഥാനത്തിന്റെ വരുമാനത്തിലും വിപണിയിലും കോടിക്കണക്കിന് രൂപയുടെ ചലനമാണ് സൃഷ്ടിച്ചിട്ടുള്ളത്. 32 ലക്ഷം പേർ എത്തുമ്പോൾ ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടെങ്കിൽ ഈ എണ്ണം 40 - 45 കോടിയിലേക്ക് ഉയരുമ്പോൾ ഒരു സംസ്ഥാനത്തിനകത്തേക്ക് ഒഴുകുന്ന പണം എത്രത്തോളമാവും? ഈ മഹാഭാഗ്യമാണ് ഉത്തർപ്രദേശിൽ സംഭവിക്കുന്നത്. യുപിയിലെ പ്രയാഗ്രാജിൽ 40 കോടിപ്പേരാണ് ജനുവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേളയിൽ പുണ്യം തേടി എത്തുക. 40 കോടി എന്നത് ഔദ്യോഗികമായി സർക്കാർതന്നെ നൽകുന്ന കണക്കാണ്. ഇതിൽ ലക്ഷക്കണക്കിന് പേർ വിദേശികളാവും. ഇത്രയും ആളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരിടത്ത് കൂടുമ്പോൾ, നദിയിൽ ഇറങ്ങി സ്നാനം ചെയ്യുമ്പോൾ, ദിവസങ്ങളോളം തങ്ങുമ്പോൾ എന്തൊക്കെ സജ്ജീകരണങ്ങളാവും ഭരണകൂടം ഒരുക്കേണ്ടത്? പ്രധാനമായും മുന്നിൽ നിൽക്കേണ്ടത് സുരക്ഷയാണ്. തിക്കും തിരക്കും കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി പുണ്യസ്നാനത്തിന് എത്തുന്നവർക്ക് ഭക്ഷണം, താമസം, ആഹാരം, സുഖയാത്ര തുടങ്ങി നൽകാൻ കഴിയാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി നൽകണം. ഭീമമായ തുകയാവും സർക്കാരിന് ഇതിനായി ചെലവിടേണ്ടി വരിക. എത്ര കോടി ചെലവാക്കിയാലും സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്ക് ഇവിടെ സന്തോഷമേയുള്ളു. കാരണം
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ മലയാളി യുവാവിനായി തിരച്ചിൽ തുടരുന്നു. ഡൽഹി ഖാൻപുർ ദേവ്ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഉത്തരാഖണ്ഡിലെത്തിയ ആകാശിന്റെ ബന്ധുക്കളുമായി കേരള ഹൗസ് അധികൃതർ ബന്ധപ്പെടുന്നുണ്ട്.
ന്യൂഡൽഹി∙ ഉത്തരാഖണ്ഡ് ഗോമുഖിൽ മേഘവിസ്ഫോടനത്തെ തുടർന്നു ഗംഗയിൽ വൻ വെള്ളപ്പൊക്കം. ഗംഗോത്രിയിൽ ഒട്ടേറെ ആശ്രമങ്ങളിൽ വെള്ളം കയറി. സന്യാസിമാരുടെ കുടിലുകൾ ഒഴുകിപ്പോയി. തീരങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വൻ നാശനഷ്ടമുണ്ടായതായാണു റിപ്പോർട്ടുകൾ. 100 കിലോമീറ്ററിലേറെ തീരത്ത് വെള്ളപ്പൊക്കമുണ്ടായാതായാണു
Results 1-10 of 38