Activate your premium subscription today
അമേരിക്കയിലെ സുപ്രധാന നഗരങ്ങൾ താഴ്ന്നു പോവുകയാണ്. ന്യൂയോർക്കും ഷിക്കാഗോയുമടക്കമുള്ള പ്രധാന നഗരങ്ങൾ അതിവേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഏറ്റവും ഒടുവിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. വിര്ജീനിയ പോളിടെക്നിക്ക് ഇന്സ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് സർവകലാശാല ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് അങ്ങേയറ്റം ആശങ്ക പരത്തുന്ന ഈ കണ്ടത്തിൽ നടത്തിയിരിക്കുന്നത്.
കൊല്ലം ∙ കടലാക്രമണത്തെ തുടർന്ന് തീരദേശ റോഡ് തകർന്ന ഭാഗത്ത് റോഡിനു സംരക്ഷണ ഭിത്തി കെട്ടുന്നതിനു വേഗം പോരെന്നു പരാതി. റോഡ് നിർമാണം ആരംഭിച്ചതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരിക്കുകയാണ്. അതിനാൽ ബസ് സർവീസുകളും മുടങ്ങി. ഇതോടെ കാക്കത്തോപ്പ് ഭാഗത്ത് ഉള്ളവർ കുറെയേറെ നടന്നാണ് ഇരവിപുരത്തും കൊല്ലം ബീച്ച് വരെയും എത്തുന്നത്. പുലർച്ചെ നീണ്ടകരയിലേക്കും പോർട്ടിലേക്കും പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആണ് ഏറെ ബുദ്ധിമുട്ട്. പലർക്കും സമയത്തു ജോലിക്കു പോകാൻ സാധിക്കുന്നില്ല. ബസ് ഇല്ലാത്തതിനാൽ പൊരിവെയിലത്തു നടക്കേണ്ടി വരുന്നവരും വലിയ പ്രതിഷേധത്തിലാണ്.
കേരളക്കരയാകെ ഇളക്കിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ വിവാദ കടൽമണൽ ഖനനപദ്ധതി അതേപടി നടപ്പാക്കിയാൽ കടലിന്റെ അടിത്തട്ടാകെ കലങ്ങിമറിയുമെന്നു സമുദ്രശാസ്ത്രജ്ഞർ. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതങ്ങൾ മത്സ്യസമ്പത്തിന്റെ വൻശോഷണത്തിനു കാരണമാകുമെന്ന പഠന റിപ്പോർട്ടുകളും നിലവിലുണ്ട്. അപ്പോഴും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആശങ്കകൾക്ക് ഉത്തരം നൽകാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണു കേന്ദ്രസർക്കാർ. കേന്ദ്ര ഖനി മന്ത്രാലയം കഴിഞ്ഞ ജനുവരി 29നു പ്രസിദ്ധീകരിച്ച നാഷനൽ ക്രിട്ടിക്കൽ മിനറൽ മിഷൻ എന്ന രേഖ രാജ്യത്താകമാനം നടക്കാൻ പോകുന്ന വ്യാപക ഖനനത്തിന്റെ ബ്ലൂ പ്രിന്റ് ആണ്. അതിനു കടലെന്നോ കരയെന്നോ കാടെന്നോ വ്യത്യാസമുണ്ടാകില്ല. രാജ്യത്താദ്യമായി സ്വകാര്യ കമ്പനികൾ കടലിൽനിന്നു മണലെടുക്കാൻ പോകുന്നതു കേരളത്തിലാണ്. കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ആഘാതം കടലിലെ സൂക്ഷ്മ സസ്യ– ജന്തു ജാലങ്ങളെ പാടേ ഇല്ലാതാക്കുമെന്ന്, കേന്ദ്ര സഹായത്തോടെ കേരള
ചാവക്കാട്∙ബ്ലാങ്ങാട് ബീച്ചിൽ പുലർച്ചെയുണ്ടായ വേലിയേറ്റത്തിൽ ബീച്ച് പാർക്കിങ് മേഖലയിലേക്കും പതിനഞ്ചോളം കടകളിലേക്കും വെള്ളം കയറി.പുലർച്ചെ 4നു തുടങ്ങിയ വേലിയേറ്റം രണ്ട് മണിക്കൂർ നീണ്ടു. ഒരാഴ്ച മുൻപും വേലിയേറ്റം ഉണ്ടായി. ബീച്ചിൽ അടുത്ത ദിവസം നടക്കാനിരിക്കുന്ന കാർണിവലിനായി കൊണ്ടുവന്ന സാധനങ്ങൾ
പനങ്ങാട് ∙ കേരളത്തിലെ കടൽ ക്ഷോഭങ്ങളിൽ മൂന്നിരട്ടി വർധനയെന്നു പഠന റിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം സാങ്കേതികവിദ്യ ഉപയോഗിച്ച്, ഗവേഷകർ 11 പ്രധാന കടൽക്ഷോഭ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി മാപ്പ് ചെയ്തു. തിരുവനന്തപുരത്തെ വലിയതുറ, പൊഴിയൂർ, ആലപ്പുഴയിലെ പുറക്കാട്, അമ്പലപ്പുഴ, ആറാട്ടുപുഴ, പുന്നപ്ര, എറണാകുളത്തെ ചെല്ലാനം, എടവനക്കാട്, തൃശൂരിലെ എറിയാട്, എടവിലങ്ങ്, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് ഹോട്ട് സ്പോട്ടുകൾ.
മസ്കത്ത് ∙ ഒമാനിൽ വ്യാഴാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുക.
തിരുവനന്തപുരം ∙ കടലാക്രമണം പ്രതിരോധിക്കാൻ 16 വർഷം മുൻപ് സ്ഥാപിച്ച പുലിമുട്ടുകളെ ബലപ്പെടുത്തുന്ന ജോലി പൂന്തുറ മേഖലയിൽ ആരംഭിച്ചു. മേജർ ഇറിഗേഷൻ വിഭാഗത്തിനാണു ചുമതല പൂന്തുറ വാർഡിലെ 8 പുലിമുട്ടുകളിലെയും കടലിലേക്ക് തള്ളി നിൽക്കുന്ന അഗ്ര ഭാഗത്ത് നാലായിരത്തോളം ടെട്രാപോഡുകൾ അടുക്കുന്ന ജോലിയാണു
കണ്ണൂർ ∙ പയ്യാമ്പലം തീരത്ത് കള്ളക്കടൽ പ്രതിഭാസം രണ്ടാം ദിവസവും തുടർന്നു. ബീച്ചിൽ തിരമാല ഇരച്ചു കയറി ഇന്നലെയും വെള്ളക്കെട്ടുണ്ടായി. രാവിലെ 8 മുതൽ ആരംഭിച്ച പ്രതിഭാസം മണിക്കൂറുകളോളം തുടർന്നു. ബീച്ചിലെ മണൽ തിട്ട കടന്ന് ഏറെ ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങി വീശിയടിച്ചു. സന്ദർശകർക്ക്
തൃക്കുന്നപ്പുഴ∙ ഒന്നര പതിറ്റാണ്ടായി പാനൂർ നിവാസികൾ അനുഭവിക്കുന്ന കടലാക്രമണ ദുരിതത്തിന് താൽക്കാലിക പരിഹാരമാകുന്നു. ഗുരുതര ഭീഷണി നേരിടുന്ന പുത്തൻപുര ജംക്ഷനു പടിഞ്ഞാറ് ഭാഗത്താണ് 32 ലക്ഷം രൂപ ചെലവഴിച്ച് ജിയോ ബാഗ് അടുക്കിയുള്ള കടൽഭിത്തി നിർമാണം നടക്കുന്നത്. പാനൂർ വടക്ക് പുത്തൻപുരക്കൽ ജംക്ഷന് പടിഞ്ഞാറു
വെളിയങ്കോട് ∙ കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി-അജ്മേർ നഗർ റോഡ് പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമായി. പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മേർ നഗർ, തട്ടുപറമ്പ് മേഖലയെ ബന്ധിപ്പിക്കുന്ന തീരദേശ റോഡാണ് മാസങ്ങൾക്ക് മുൻപുണ്ടായ കടലാക്രമണത്തിൽ തകർന്നത്.റോഡിന്റെ താഴെയുള്ള മണ്ണ് കടൽ എടുത്തതോടെ റോഡ് തകരുകയും റോഡിന്റെ
Results 1-10 of 168