Activate your premium subscription today
പത്തനംതിട്ട ∙ ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിൽ അമർന്നിരിക്കുമ്പോൾ, രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി കേരളം. കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പു പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ 24ന് അനുഭവപ്പെട്ട 36.6 ഡിഗ്രി സെൽഷ്യസ് ആണ് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില. 36.5 ഡിഗ്രിയുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. മധ്യകേരളത്തിൽ താപനില വർധിക്കുന്ന പ്രവണത അടുത്ത കാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ തന്നെ സ്വയം നിയന്ത്രിത മാപിനികളിൽ പല സ്ഥലങ്ങളിലും താപനില 38 ഡിഗ്രിക്കും മുകളിലാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ( 36.6°c ). രണ്ടാം സ്ഥാനം കോട്ടയത്തിനാണ്. 36.5 ഡിഗ്രി സെൽഷ്യസാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.
കോട്ടയം ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജനുവരി 24ന് രാജ്യത്ത് ഏറ്റവും ഉയർന്ന താപനിലയിൽ രണ്ടാംസ്ഥാനം കോട്ടയത്തിന്. 36.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഒന്നാം സ്ഥാനത്തു നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 24ന് കോട്ടയത്ത് അസാധാരണമായി ചൂടു വർധിച്ചു. സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ 3.1 ഡിഗ്രി സെൽഷ്യസ് അധികം. താപനില ഉയരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വർഷം ഫെബ്രുവരി 27ന് 38.5, മാർച്ച് 12ന് 39.0, ഏപ്രിൽ 28ന് 38.5 ഡിഗ്രി സെൽഷ്യസ് വരെ കോട്ടയത്ത് ചൂട് ഉയർന്നിരുന്നു.
കോട്ടയം ∙ ‘യഥാർഥ വേനൽ’ വരുംമുൻപേ ചൂട് വർധിച്ചതു മനുഷ്യരെയും മൃഗങ്ങളെയും കൃഷിയെയും ഒരേ പോലെ ബാധിച്ചുതുടങ്ങി. ചൂടും തണുപ്പും ഇടകലർന്നുവരുന്നത് ആരോഗ്യ പ്രശ്നങ്ങളും വർധിപ്പിക്കുന്നു. വേനൽച്ചൂട് തുടങ്ങിയതോടെ പശുക്കളുടെ പാൽ ഉൽപാദനം കുറയുമെന്നാണ് ആശങ്ക. റബറിന്റെ ഇലകൊഴിച്ചിൽ നേരത്തേയായതും തിരിച്ചടിയായി.
കണ്ണൂർ∙ തുടർച്ചയായ മൂന്നു ദിവസം (ഡിസംബർ 30, 31, ജനുവരി 1) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കണ്ണൂർ വിമാനത്താവളത്തിലാണ്. ഡിസംബർ 31നു രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. ഇതാദ്യമായല്ല ജില്ലയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്.
മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്
സൗദി അറേബ്യയിലെ പല പ്രദേശങ്ങളിലും താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വരണ്ടതും വിരളമായി മാത്രം സസ്യജാലങ്ങൾ വളരുന്നതും അതിവിശാലവുമായ ഒരു ഭൂപ്രദേശത്തിന്റെ ചിത്രമാണ് മരുഭൂമി എന്ന് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുക. 25 സെന്റിമീറ്ററിൽ താഴെ മാത്രം വാർഷിക വർഷപാതം ലഭിക്കുന്ന പ്രദേശങ്ങളെയാണ് സാധാരണയായി മരുഭൂമികൾ എന്ന് വിളിക്കാറുള്ളത്. ഉപേക്ഷിക്കപ്പെട്ട എന്ന് അർഥം വരുന്ന ഡെസർട്ടം
ലോകത്തിൽ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും ചൂടുകൂടിയ വർഷം 2024 ആകുമെന്ന് ലോക മിറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ മുന്നറിയിപ്പ്. അസർബൈജാനിലെ ബാക്കുവിൽ തുടങ്ങിയ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി29) വേദിയിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം
തിരുവനന്തപുരം ∙ തുലാമഴ വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽച്ചൂട് സാധാരണയിലും കൂടുതൽ. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, കോഴിക്കോട് നഗരത്തിൽ രണ്ട് ദിവസമായി പകൽ താപനില 35.6– 35.4 ഡിഗ്രി സെൽഷ്യസാണ്. സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ. തൃശൂർ വെള്ളാനിക്കരയിൽ വെള്ളിയാഴ്ച 2.9 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെതന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ ഇന്നലെ ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
Results 1-10 of 657