Activate your premium subscription today
പാവറട്ടി ∙ കോഴിത്തോട്ടിൽ മലിനജലം കെട്ടി കിടന്ന് പരിസരവാസികൾക്ക് ദുരിതം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിലെ വെള്ളമാണ് ഒഴുക്കില്ലാതെ കെട്ടികിടക്കുന്നത്. മാലിന്യങ്ങൾ അഴുകിയും പുല്ല് ചീഞ്ഞും അസഹ്യമായ ദുർഗന്ധമാണ് പരിസരത്ത്. കൊതുക് ശല്യവും വർധിച്ചു. പാലം നിർമാണത്തിന്റെ ഭാഗമായി പുളിഞ്ചേരിപ്പടിയിൽ ഇട
തിരുവനന്തപുരം ∙ കൊച്ചി കായലിലേക്ക് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നതു മൊബൈൽ ഫോണിൽ പകർത്തിയ വിനോദസഞ്ചാരിയുടെ വിഡിയോ വഴി ഗായകൻ എം.ജി.ശ്രീകുമാറിന് ലഭിച്ചത് 25,000 രൂപയുടെ പിഴ നോട്ടിസ്.
വടകര∙ നഗരസഭ 4–ാം വാർഡ് നെല്യങ്കരയിലെ പുതിയോട്ടിൽ താഴെകുനി ദാമോദരന്റെ വീട്ടിലെ കിണർ കരി ഓയിൽ ഒഴിച്ച് ഉപയോഗ ശൂന്യമാക്കി.രോഗിയായ ഭാര്യയെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ദാമോദരൻ. നേരത്തേ അയൽവാസി വെള്ളം എടുക്കാൻ എത്തിയപ്പോൾ കിണറ്റിൽ കരി ഓയിൽ ശ്രദ്ധയിൽപെട്ടിരുന്നു. വിവരം അറിഞ്ഞ്
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ന്യൂഡൽഹി ∙ നദീതീരങ്ങൾക്കു സമീപം താമസിക്കുന്നവർക്ക് കാൻസർ സാധ്യത കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. വ്യവസായശാലകൾക്കു സമീപത്തുകൂടി കടന്നുവരുന്ന ജലാശയങ്ങളിൽ ഉയർന്ന അളവിൽ കണ്ടുവരുന്ന ലെഡ്, ഇരുമ്പ്, അലുമിനിയം എന്നിവയാണ് ഇതിനു കാരണമെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനമാണ് തെളിവായി മന്ത്രാലയം പരാമർശിച്ചത്.
ന്യൂഡൽഹി∙ മഹാകുംഭമേള നടക്കുന്ന ഗംഗാനദിയിൽ ജലം മലിനമാണെന്ന റിപ്പോർട്ട് തളളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ നദിയും യമുന നദിയും സംഗമിക്കുന്ന ത്രിവേണീ സംഗമത്തിലെ വെളളം കുളിക്കാൻ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്ന് യോഗി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും സനാതന ധർമത്തിനെതിരെ വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ പ്രയാഗ്രാജിൽ പുണ്യസ്നാനം നടത്തിയ കോടിക്കണക്കിന് ആളുകളുടെ വിശ്വാസം കൊണ്ടു കളിക്കുകയാണെന്നും ആദിത്യനാഥ് വിമർശിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഗമമായ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ദിനംതോറും കോടിക്കണക്കിന് തീർത്ഥാടകരാണ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് എത്തുന്നത്. ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള
എരുമേലി ∙ തീർഥാടന കാലം കഴിഞ്ഞതോടെ എരുമേലിയിലെ ജലാശയങ്ങൾ മിക്കതും മലിനമായി. തീർഥാടകർ കുളിക്കുന്ന വലിയതോട്, നഗരത്തിലൂടെ ഒഴുകുന്ന ചെറിയ തോട്, ഇടത്തോടുകൾ തുടങ്ങിയവ മാലിന്യങ്ങൾ നിറഞ്ഞ് മലിനമായ നിലയിലാണ്. ജലം കുറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധവുമുണ്ട്.തീർഥാടന കാലത്ത് ടൺ കണക്കിനു മാലിന്യങ്ങളാണ് ചാക്കിലും
നെടുമ്പാശേരി ∙ മാലിന്യം നിറഞ്ഞ് ചാലക്കുടി ഇടതുകര കനാൽ. പാറക്കടവ് പഞ്ചായത്തിലെ പുളിയനം, എളവൂർ പ്രദേശങ്ങളിലാണ് കനാൽ മലിനീകരണം രൂക്ഷമായിരിക്കുന്നത്. മഴക്കാലമായതിനാൽ ഇവിടെ കനാലിലൂടെ കഴിഞ്ഞ മാസങ്ങളിൽ വെള്ളമെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കനാൽ വൃത്തിയാക്കി വെള്ളമൊഴുക്കാൻ തുടങ്ങിയതോടെയാണ് കനാലിനരികിലെ
എളങ്കുന്നപ്പുഴ∙ ഫോർട്ട് വൈപ്പിനിൽ പൈപ്പിലൂടെ എത്തുന്നത് ചെളി വെള്ളം. കറുത്ത നിറമുള്ള വെള്ളത്തിന് ദുർഗന്ധവുമുണ്ട്. ഇതേ തുടർന്നു ഒട്ടേറെപ്പേർ ശുദ്ധജലം ശേഖരിക്കാൻ സമീപ പ്രദേശങ്ങളെ ആശ്രയിച്ചു. ഒന്നിടവിട്ട ദിനങ്ങളിൽ വെള്ളം എത്തുന്ന ഇവിടെ ഇനി നാളെയാണു ജലവിതരണം.ഇതേക്കുറിച്ചു അടിയന്തര അന്വേഷണം നടത്തുമെന്നു
Results 1-10 of 109