Activate your premium subscription today
പള്ളുരുത്തി∙ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടർന്നിട്ടും നടപടി എടുക്കാതെ അധികൃതർ. പെരുമ്പടപ്പ് ഇടക്കൊച്ചി പള്ളുരുത്തി മേഖലയിലാണ് ശുദ്ധജലം ലഭിക്കാത്തത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കൗൺസിലർമാർ കരുവേലിപ്പടിയിലെ ജല അതോറിറ്റി ഓഫിസ് ഉപരോധിക്കുന്നത്. ഉപരോധത്തിനൊടുവിൽ ഉദ്യോഗസ്ഥർ പ്രശ്നം
പെരുമ്പെട്ടി ∙ വേനൽ വറുതിയിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ അതിന് ആശ്വാസമേകാനുള്ള വഴികൾ ആരും നോക്കാനില്ലാതെ നശിക്കുന്നു. മേഖലയിലെ പൊതു കിണറുകൾക്കാണ് ഈ ദുർഗതി. കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിലായി ഇരുപതിൽ അധികം പൊതുകിണറുകളാണു നാശോന്മുഖമായ നിലയിലുള്ളത്. ഇതിൽ ഏറിയ പങ്കും ജല സമൃദ്ധമാണെന്നതാണ്
പേരാമ്പ്ര ∙ 115 കുടുംബങ്ങൾക്കു ശുദ്ധജലം വിതരണം ചെയ്യാൻ ഒരു വർഷം മുൻപു പൂർത്തീകരിച്ച മരുതേരിക്കുന്ന് ശുദ്ധജല പദ്ധതിയിൽനിന്നു തുള്ളി വെള്ളം പോലും നൽകാൻ കഴിയുന്നില്ല. എംഎൽഎ ഫണ്ടും ജില്ലാ പഞ്ചായത്ത് വിഹിതവും പഞ്ചായത്ത് വിഹിതവും കഴിച്ച് ഗുണഭോക്താക്കളിൽ നിന്ന് 1500 രൂപയും വാങ്ങി 70 ലക്ഷം രൂപ ചെലവഴിച്ചാണു
അങ്കമാലി ∙ നഗരസഭാപ്രദേശത്തെ ചുറ്റി ഒഴുകിയിരുന്ന മുല്ലശേരി തോട് വറ്റി വരണ്ടു. തോട് ജീർണാവസ്ഥയിൽ.തോടിന്റെ രക്ഷയ്ക്കായി ഒട്ടേറെ പദ്ധതികൾ ആലോചിച്ചെങ്കിലും ഒന്നും നടപ്പായില്ല. നായത്തോട് തുറയിൽ സമൃദ്ധിയായി വെള്ളമെത്തിച്ച് അവിടെ നിന്നു മുല്ലശേരി തോട്ടിലേക്ക് വെള്ളമെത്തിക്കണമെന്ന കർഷകരുടെ ആവശ്യം
മറയൂർ∙ 4 മാസമായി കുടിക്കാൻ വെള്ളമില്ല; ശുദ്ധജലത്തിനായി ദിവസേന നടക്കേണ്ടത് ഒന്നരക്കിലോമീറ്റർ. മറയൂർ പഞ്ചായത്തിലെ ആലത്തൂർ മാശിയിലെ 13 കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. മലനിരകളിലെല്ലാം നീരൊഴുക്കുള്ളപ്പോഴാണ് ഇവർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുന്നത്. കഴിഞ്ഞ 4 മാസമായി ഇവിടെ ശുദ്ധജലം ലഭിക്കുന്നില്ല. അധികൃതരുടെ
കൊച്ചി∙ പച്ചാളം- വടുതല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സുഗമമായി കുടിവെള്ളം ലഭിക്കാൻ 6 ഇഞ്ച് വ്യാസമുള്ള 160 പൈപ്പുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും 3 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മിഷനെ അറിയിച്ചു. 3 മാസത്തിനുള്ളിൽ പൈപ്പിടൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ∙ തലസ്ഥാനനഗരിയില്‍ ചില സ്ഥലങ്ങളില്‍ ആറാം ദിവസവും വെള്ളമെത്തിയില്ല. മേലാരന്നൂരിലാണ് വീടുകളില്‍ ഇതുവരെ വെള്ളം എത്താത്തത്. പൂജപ്പുര പൈ റോഡിലും വെള്ളമെത്തിയില്ല.
തിരുവനന്തപുരം ∙ എംഎൽഎയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ അതിഥികൾക്കു കൈ കഴുകാൻ പോലും വെള്ളം കിട്ടാത്ത അവസ്ഥ. ഫോർട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ സദ്യയ്ക്കിടയിലാണ് ദുരവസ്ഥ. ഒടുവിൽ, വധുവിന്റെ ബന്ധുക്കൾ വാഹനവുമായി ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളിൽ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാൻ സൗകര്യമൊരുക്കിയത്. അമ്പലത്തറ തോട്ടം റസിഡന്റ്സ് അസോസിയേഷൻ കാലടി ബാലചന്ദ്രന്റെ മകൾ ഭാവനയും നാലാഞ്ചിറ ചെച്ചേരി മാങ്കുളത്ത് വിള വൈശാഖത്തിൽ വിശാഖും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ തുടങ്ങിയവർ ഉൾപ്പെടെ എഴുന്നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. സദ്യ രണ്ടാം പന്തി ആരംഭിച്ചതോടെയാണ് വെള്ളമില്ലെന്ന് അറിഞ്ഞത്. ഇവിടെയുള്ള 2000 ലീറ്ററിന്റെ ടാങ്ക് ശൂന്യമായിരുന്നു. തുടർന്നാണ് വലിയ കാനുകളിൽ വെള്ളമെത്തിച്ചത്.
രാജകുമാരി∙ ഇടുക്കിയിൽ വരൾച്ചമൂലം ഏലം കൃഷി നശിച്ച മേഖലകളിൽ കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ 30 വരെ കൃഷി ഭവനുകളിൽ സമർപ്പിക്കാം. വരൾച്ചാബാധിതമായി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ തടസ്സമായതിനാൽ ജില്ലയിലുണ്ടായ ഉഷ്ണ തരംഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം അനുവദിക്കുക.കൃഷി
കാഞ്ഞങ്ങാട് ∙ കൊടും വരൾച്ചയിൽ ജില്ലയിൽ ഉണ്ടായത് 3.41 കോടിയുടെ കൃഷിനാശമെന്നു കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 2308.490 ഹെക്ടർ സ്ഥലത്തെ വിളകളാണ് കരിഞ്ഞുണങ്ങിയത്. ജനുവരി 1 മുതൽ മേയ് 13 വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വരൾച്ച പ്രകൃതിദുരന്തത്തിൽ ഉള്‍പ്പെടുത്താതിനാൽ കർഷകർക്ക് നഷ്ടപരിഹാരം
Results 1-10 of 107