Activate your premium subscription today
തിരുവനന്തപുരം∙ ബിഹാറിന് മുകളിലായി ന്യുനമർദവും വടക്കു കിഴക്കൻ രാജസ്ഥാനു മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കൊങ്കൺ മഹാരാഷ്ട്ര മേഖലയിലേക്ക് മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷക്കാറ്റ് കേരള തീരത്ത് ശക്തി കുറഞ്ഞതിനാൽ കേരളത്തിൽ അതിതീവ്ര മഴ സാഹചര്യം നിലവില്ല
അബുദാബി ∙ യുഎഇയിൽ നാളെ വരെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം ∙ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ പ്രവചനം. വടക്കൻ കർണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രതാ നിർദേശവുമുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യത. കണ്ണൂരും കാസര്‍കോട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെലോ അലർട്ടായിരിക്കും. അടുത്ത 5 ദിവസം
തിരുവനന്തപുരം∙ കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യത.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദോഹ∙ ഖത്തറിൽ വേനൽക്കാലത്തിന് ഔദ്യോഗിക തുടക്കം. ഈ വർഷത്തെ ഏറ്റവും ചൂടേറിയ മാസമായിരിക്കും ജൂൺ എന്ന് കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും കനത്ത കാറ്റുമാണ് ജൂണിന്റെ പ്രത്യേകത.
പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി മനസ്സിലാക്കാനുള്ള ‘കവചം’ സംവിധാനമാണ് ഈ കാലവർഷ കാലത്ത് കേരളം പരീക്ഷിക്കുന്നത്. കേരള വാണിങ്സ് ക്രൈസിസ് ആൻഡ് ഹസാഡ്സ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM (കവചം)) എന്ന ഈ സോഫ്റ്റ്വെയറിന് 70 കോടി രൂപയാണു ചെലവ്. കഴിഞ്ഞ വർഷം മാർച്ചിൽ പദ്ധതി പൂർത്തിയായെങ്കിലും ഈ മൺസൂണിലാണു ദുരന്തപ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം തുടങ്ങിയത്. ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
കോട്ടയം ∙ കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്തു.
Results 1-10 of 742