Activate your premium subscription today
കടലിൽ മറ്റു ജീവികളുടെ പേടിസ്വപ്നം ആണ് ഓർക്ക തിമിംഗലങ്ങൾ. കടലിലെ ഗുണ്ടാമാഫിയയെന്നറിയപ്പെടുന്ന ഇവ സംഘം ചേർന്ന് വലിയ ഇരകളെപ്പോലും വേട്ടയാടിക്കൊല്ലാൻ മിടുക്കൻമാരാണ്. ഇത്തരത്തിലുള്ള ഇവയുടെ ആക്രമണങ്ങളിൽ ഒന്ന് കഴിഞ്ഞദിവസം ഓസ്ട്രേലിയയിൽ നടന്നു
മൊറീഷ്യസിൽ ഡൈവിങ് നടത്തുകയായിരുന്നു ബെനോയ്റ്റ് ജിറൂദോ എന്ന നൃത്തകലാകാരൻ. എന്നാൽ പെട്ടെന്നാണ് അപകടം ബെനോയ്റ്റിനെ തേടി വന്നത്. ഓഷ്യാനിക് വൈറ്റ്ടിപ് ഷാർക് എന്നറിയപ്പെടുന്ന സ്രാവ് പെട്ടെന്നുയർന്ന് ബെനോയ്റ്റിനെ ആക്രമിക്കാൻ എത്തുകയായിരുന്നു.
കുറച്ചുദിവസങ്ങളായി കേരളത്തിന്റെ തീരങ്ങളിൽ തിമിംഗല സ്രാവുകൾ കരയ്ക്കടിയുന്ന കാഴ്ചകൾ കണ്ടുവരുന്നു. വലയിൽ കുടുങ്ങുന്നവയെയും ജീവനോടെ തീരത്തടിയുന്നവയെയും മത്സ്യത്തൊഴിലാളികൾ തിരിച്ചു കടലിൽ തന്നെ വിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലം തന്നെ. എന്നാൽ, ഇതല്ല ലോകത്തിലെ ഏറ്റവും വലിയ ജീവജാലം. അത് ഒരു കൂണാണ്. ഹ്യുമംഗസ് ഫംഗസ് എന്നറിയപ്പെടുന്ന ഈ കൂണ് യുഎസിലെ ഒറിഗണിലുള്ള മല്യൂർ നാഷനൽ ഫോറസ്റ്റിലാണുള്ളത്.
അൻപത് വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ തീരത്ത് ഫോൾസ് കില്ലർ വെയിലുകൾ തീരത്തടിഞ്ഞു. 157 തിമിംഗലങ്ങളാണ് ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് അർതുർ നദിക്ക് സമീപമെത്തിയത്.
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായ വിഡിയോ ആണ് കയാക്കറിനെ തിമിംഗലം വിഴുങ്ങിയ സംഭവം. നിമിഷനേരം കൊണ്ട് യുവാവ് പുറത്തുവരികയും ചെയ്തു. അദ്ഭുതകരമായി രക്ഷപ്പെട്ട 23കാരനായ അഡ്രിയാൻ സിമാൻകസും പിതാവ് ഡെൽ സിമാൻകസും ആ ദുരനുഭവം ഇപ്പോൾ മാധ്യമങ്ങളുമായി പങ്കുവച്ചിരിക്കുകയാണ്.
പിതാവിനൊപ്പം കയാക്കിങ് നടത്തുന്നതിനിടെ യുവാവിനെ കൂറ്റൻ തിമിംഗലം ആക്രമിച്ചു. ചിലെയിലെ പെറ്റാഗോണിയയിലാണ് സംഭവം. 24കാരനായ ആഡ്രിയൻ സിമാൻകസിനെ തിമിംഗലം വായിലാക്കുകയും നിമിഷനേരം കൊണ്ട് യുവാവിനെ പുറന്തള്ളുകയും ചെയ്തു. പിതാവ് ഡെൽ സിമാൻകസ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
സമുദ്രത്തിലെ വില്ലൻമാരാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക് എന്നയിനം സ്രാവുകൾ. 20 അടി നീളം വരുന്ന ഈ ആക്രമണകാരികളാണ് മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത്. കണ്ണടച്ചുതുറക്കുന്ന സമയത്തിൽ ഒരുപാട് ദൂരം സഞ്ചരിക്കാനുള്ള അതിവേഗവും ഇവയ്ക്കുണ്ട്.
പാറശാല∙ കരമടിവലയിൽ പെട്ട തിമിംഗലത്തെ കടലിൽ തിരിച്ചു വിട്ടു. ബുധൻ രാവിലെ ഇരയിമ്മൻതുറൈ തീരത്ത് മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ച കരമടിവലയിൽ ആണ് കൂറ്റൻ തിമിംഗലം അകപ്പെട്ടത്. വലയിൽ ഭാരം അനുഭവപ്പെട്ടതോടെചാകര ആണെന്ന ധാരണയിൽ വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. തിമിംഗലം ആണെന്ന് തിരിച്ചറിഞ്ഞതോടെ മത്സ്യതൊഴിലാളികൾ ചേർന്ന് കടലിലേക്ക് തള്ളിവിട്ടു.
പസിഫിക് സമുദ്രത്തിലുള്ള ഒരു ആൺ കൂനൻതിമിംഗലം (ഹംപ്ബാക്ക് വെയ്ൽ) ഒരിണയെ കണ്ടെത്താനായി സഞ്ചരിച്ചത് 13,046 കിലോമീറ്റർ. പസിഫിക് സമുദ്രത്തിൽ കൊളംബിയൻ തീരത്തിനടുത്തുനിന്നു തുടങ്ങിയ യാത്ര അവസാനിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ സാൻസിബാർ തീരത്തിനടുത്താണ്.
Results 1-10 of 151