2025 ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ വെടിവയ്പ്പാണ് പഹൽഗാം ഭീകരാക്രമണം. പുൽവാമയ്ക്ക് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായി ബന്ധമുള്ള ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ ( ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്തു.