Activate your premium subscription today
10 രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും കിട്ടുന്ന അടിപൊളി സ്ഥലം. ഇനി ഇഡ്ഡലി വേണ്ട എങ്കിൽ ദോശയും സാമ്പാറും ഉണ്ട്. ചെലവ് ഒട്ടും തന്നെ ഇല്ലാതെ വയറ് നിറയ്ക്കാം. കൊല്ലത്ത് എത്തുന്നവർക്ക് ഇനി പ്രഭാത ഭക്ഷണത്തെ ഓർത്ത് കൂടുതൽ ആലോചിക്കേണ്ട. രാവിലെ ചിന്നക്കടയിലേക്ക് വിട്ടാൽ മതി. കൊല്ലം കോർപ്പറേഷനാണ് ഈ 10 രൂപയ്ക്ക്
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
‘നല്ല പൂ പോലെയിരിക്കണം...’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ 'കുക്കി'നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ. ഇപ്പോള്‍ ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
അന്യ നാടുകളിലും , ഹോസ്റ്റലുകളിലും നിൽക്കുന്ന പലരുടെയു പ്രശ്നമാണ് ഭക്ഷണം. നമുക്കും വയറിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണം കിട്ടുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പിന്നെ കിട്ടിയത് എങ്ങനെയെങ്കിലും കുത്തിനിറച്ച് കഴിക്കുക തന്നെ ശരണം. അല്ലെങ്കിലും അവനവന്റെ നാട്ടിലും വീട്ടിലും കിട്ടുന്ന ഭക്ഷണം
എണ്ണയൊന്നും ചേർക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ആരോഗ്യപരമായി ഇഡ്ഡലിയുടെ സ്ഥാനം വളരെ ഉയർന്നതാണ്. രോഗികൾക്ക് വരെ ഉത്തമമായ ഭക്ഷണമായി ഇത് കണക്കാക്കപ്പെടുന്നു. പൂവ് പോലെയുളള ഇഡ്ഡലി വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ രുചി പറയാനില്ല.
തൂവെള്ള നിറവും പൂ പോലെ പതുപതുപ്പും ഉള്ള ഇഡ്ഡലിയും, അതിനു മുകളില്‍ ആവി പറക്കുന്ന സാമ്പാറും, അരികില്‍ ഇത്തിരി തേങ്ങാച്ചമ്മന്തിയും... ആഹാ! ഈയൊരു കോമ്പിനേഷനെ കവച്ചുവെക്കുന്ന മറ്റൊരു പ്രാതല്‍ ഇല്ലെന്നുതന്നെ പറയാം. മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തുള്ള പല രാജ്യങ്ങളിലുള്ള ആളുകള്‍ക്കും ഇന്ന് വളരെ പ്രിയമേറിയ
ഇനി ഹോട്ടലുകളിൽ നിന്നു ഇഡ്ഡലിയും വിശ്വസിച്ച് കഴിക്കാൻ പറ്റില്ലേ? കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 52 ഹോട്ടലുകൾ ഇഡ്ഡലി തയാറാക്കാനായി പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഇഡ്ഡലി ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആണ്, ഹോട്ടലുകളിൽ
ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ ദഹിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഇതിന്റെ പ്രധാന ഗുണം. സാധാരണ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയാറാക്കുന്നത്. അരിക്കു പകരം റവ ചേർത്തും നല്ല മൃദുവായ ഇഡ്ഡലി തയാറാക്കാം. ചേരുവകൾ ഉഴുന്ന് - ഒരു കപ്പ് റവ -
ഗോവയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവിനു പിന്നിൽ ഇഡ്ഡലിയും സാമ്പാറുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ മൈക്കിൾ ലോബോ. ഗോവയിലെ ബീച്ചുകൾക്കു സമീപമുള്ള ചെറിയ കടകളിൽ (ഷാക്ക്) ഇഡ്ഡലിയും സാമ്പാറും വിൽക്കുന്നതാണു സഞ്ചാരികളെ പിന്നോട്ടുവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച ഇഡ്ഡലി കടയാണ് സുഡ സുഡ ഇഡ്ഡലി. ഇഡ്ഡലിയുടെ വൈവിധ്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവം ഇവിടേക്ക് വരാം. നവംബർ 16ന് ആയിരുന്നു വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് ഇഡ്ഡലി കട ആരംഭിച്ചത്. അമ്മമാർ ചേർന്ന് ആയിരുന്നു കട ഉദ്ഘാടനം ചെയ്തത്.
Results 1-10 of 146