Activate your premium subscription today
ആദ്യം ചോറ്, പിന്നെ മാങ്ങാക്കറി, ശേഷം പോർക്ക്, തൊട്ടുകൂട്ടാൻ സർലാസ് (നമ്മടെ സള്ളാസേ...). അങ്കമാലിക്കാരുടെ വയറും മനസ്സും നിറയാൻ ഇതു ധാരാളം. പണ്ടൊക്കെ അങ്കമാലിയിലെ കല്യാണ സദ്യയിൽ ഇത്രയും വിഭവങ്ങൾ നിർബന്ധമായിരുന്നു. കാശുണ്ടെങ്കിൽ പോർക്കിനൊപ്പം ബീഫും ഇടം പിടിക്കും. ഇനി അതിസമ്പന്നനാണെങ്കിൽ ചിക്കനും വിളമ്പും, അതും ഒരു കഷ്ണം. മൂന്നു കൂട്ടം ഇറച്ചിയും മാങ്ങാക്കറിയും ചേർത്തുള്ള സദ്യ വിളമ്പിയാൽ ആ കുടുംബത്തിന്റെ പേര് ഇതുപോലെ അടുത്ത സദ്യകിട്ടുന്നതുവരെ കഴിക്കുന്നവരുടെ മനസ്സിലും നാവിലും കാണും. അന്നൊക്കെ അധ്വാനികളായ ആണുങ്ങൾ ഇരുന്ന ഇരുപ്പിൽ ഒരു കിലോ പോർക്കും കഴിച്ചേ എഴുന്നേൽക്കുകയുള്ളൂ. എങ്കിലും കൈകഴുകിയാൽ പിന്നെ സംസാരം മുഴുവൻ മാങ്ങാക്കറിയെ കുറിച്ചായിരിക്കും. മാങ്ങാക്കറി ശരിയായില്ലെങ്കിൽ സദ്യ മൊത്തത്തിൽ കുളമായി. ഈ ‘രുചി വിധി’യിൽ ഒപ്പം കഴിച്ച പോർക്കും ബീഫും പോലും രക്ഷയ്ക്കെത്തില്ല. 2017ൽ അങ്കമാലിയുടെ രുചിമനസ്സ് നന്നായി അറിയാവുന്ന ചെമ്പൻ വിനോദ് തിരക്കഥ എഴുതിയ സിനിമ അങ്കമാലി ഡയറീസിലൂടെയാണ് മാങ്ങാക്കറിക്കു ലോകം മുഴുവൻ ആരാധകർ ഉണ്ടായത്. ശേഷം മാങ്ങാക്കറി നാടുവിട്ട് പലയിടത്തും അടുപ്പിൽ തിളച്ചു കുറുകി. എന്നിട്ടും ജന്മനാട്ടിലെ രുചി നൽകാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. എന്തിനേറെപ്പറയണം, അങ്കമാലിയിൽ വീടുകളിൽ ഉണ്ടാക്കുന്ന മാങ്ങാക്കറിക്കു പോലും കല്യാണ സദ്യയിൽ വിളമ്പുന്ന മാങ്ങാക്കറിയുടെ ‘ഒറിജിനൽ’ രുചി ലഭിക്കില്ലെന്നാണ് പറയുക. അതിനും ഉണ്ട് ഒരു കാരണം. അങ്കമാലി മാങ്ങാക്കറിയുടെ രഹസ്യങ്ങൾ തേടിയുള്ള ഈ വിഡിയോ യാത്രയിൽ ഒപ്പം കൂടിയാൽ നിങ്ങൾക്കും കിട്ടും ആ രുചിക്കൂട്ട്.
ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
മലയാളി ആണെങ്കിൽ പൊറോട്ടയും ബീഫും ഒരു വികാരമാണ്. അത് വെറുതെ ഉണ്ടാകുന്നതല്ല, പാരമ്പര്യമായി കൈമാറി വരുന്നതാണ്. കൊച്ചുകുട്ടികളോട് പോലും അവരുടെ ഇഷ്ടഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ പൊറോട്ട എന്നായിരിക്കും ഉത്തരം. അമ്മയെയാണോ പൊറോട്ടയാണോ ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പൊറോട്ട എന്ന് മറുപടി പറയുന്ന ഒരു
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം കൂട്ടി. പ്രീപ്രൈമറി–പ്രൈമറി വിഭാഗത്തിൽ നിസ്സാര വർധനയാണ്. ഒരു വിദ്യാർഥിക്ക് ഒരു ദിവസത്തെ വിഹിതം 6 രൂപയായിരുന്നത് 6.19 രൂപയായി.
മലയാളികൾ ലോകത്തിന്റെ പല കോണുകളിൽ ചേക്കേറുന്നത് വിപണി സാധ്യതകൾ ഉയർത്തുകയാണെന്ന് ഡബിൾ ഹോഴ്സ് അസോസിയേറ്റ് ഡയറക്ടർ ആനീ വിനോദ് മഞ്ഞില. അരിയിൽ തുടങ്ങി ഇപ്പോൾ ഇൻസ്റ്ററ്റ് ഇടിയപ്പം വരെ വിപണിയിലെത്തിക്കുന്നത്, ഉപഭോക്താക്കളുടെ മാറിയ ആവശ്യങ്ങൾ തിരിച്ചറിഞ്ഞാണ്. മനോരമ സമ്പാദ്യം സംഘടിപ്പിച്ച കേരള ബിസിനസ്
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല വീണപ്പോൾ 5 രാപകലുകളിലായി രണ്ടുലക്ഷത്തോളം പേർക്ക് അന്നമൂട്ടിയ കലവറയിലും തീയണഞ്ഞു. കലോത്സവത്തലേന്നു തീപകർന്നതു മുതൽ ഇന്നലെ ഉച്ചവരെ അടുപ്പുകളിൽ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേർക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്കൂളുകളിൽ കലോത്സവ ഡ്യൂട്ടിയിലുള്ളവർക്കായി 3,500 ഭക്ഷണപ്പൊതികൾ വീതം കലവറയിൽ നിന്നു പുറത്തേക്കെത്തി. രാത്രിയിൽ പരമാവധി ഒരു മണിക്കൂർ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാൻ ശ്രമിക്കുന്നതൊഴിച്ചാൽ മുഴുവൻ സമയവും വിശ്രമമില്ലാതെ പാചകം നയിച്ച പഴയിടം മോഹനൻ നമ്പൂതിരിയാണ് ശ്രമകരമായ ദൗത്യം ഇത്തവണയും വിജയമാക്കിയത്. 5 ദിവസവും ഊണിനൊപ്പം വ്യത്യസ്ത പായസങ്ങളൊരുക്കിയതും കുട്ടികൾക്കു മധുരാനുഭവമായി.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പ്രകൃതിയിലും മനുഷ്യനുൾപ്പെടുന്ന ജീവജാലങ്ങളിലും മാറ്റങ്ങൾ വരുന്നുണ്ട്. അതിനാല് ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ വരാതിരിക്കുന്ന തിനും ഋതുവ്യത്യാസങ്ങൾക്കനുസരിച്ച് ആഹാരനീഹാരങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലാണ് കേരളത്തിൽ മഞ്ഞുകാലം.
ഏറ്റവും മികച്ച കാര്യം ഈ ഇഷ്ട വിഭവങ്ങളെല്ലാം ഒറ്റ ക്ലിക്കിന് അപ്പുറത്ത് ലഭ്യമാകുമെന്നതാണ്. നിങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേരളീയ വിഭവങ്ങള് നല്ല ചൂടോടെ, ഫ്രഷ് ആയി തന്നെ നിങ്ങളുടെ പടിവാതിൽക്കൽ എത്തിച്ചു തരാൻ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോം ആയ നൂണ് ഫുഡ് ഉണ്ട്
ആറര പതിറ്റാണ്ടായി ഭക്ഷ്യോൽപ്പന്ന രംഗത്തെ അനിവാര്യ സാന്നിധ്യമായ ഡബിൾ ഹോഴ്സിന്റെ വിജയരഹസ്യം വളരെ ലളിതമാണ് നല്ല ഉൽപ്പന്നം താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന്റെ മാറുന്ന താൽപ്പര്യങ്ങൾക്കനുസരിച്ച് നൽകുക മറ്റെല്ലാ മേഖലകളിലും എന്ന പോലെ കേരളീയ ഭക്ഷണത്തിന്റെ കാര്യത്തിലും അതിവേഗം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
Results 1-10 of 163