Activate your premium subscription today
ലോകത്തിലെ ഏറ്റവും മികച്ച 10 ചെമ്മീൻ, കൊഞ്ച് വിഭവങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ജനപ്രിയ ഭക്ഷണ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്. ഇതില്‍ ഇന്ത്യയുടെ ചിൻഗ്രി മലായ് കറിയും ഇടം നേടി. പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇത്
ബിരിയാണി മിക്കവർക്കും പ്രിയമാണ്. ചിക്കനും മട്ടനും ബീഫും ഫിഷും മാത്രമല്ല, ചെമ്മീൻ ബിരിയാണി ഉണ്ടാക്കി നോക്കാം. കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയിൽ അസ്സൽ ചെമ്മീൻ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചെമ്മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ • മുളകുപൊടി - 2 ടേബിൾസ്പൂൺ • മഞ്ഞൾപ്പൊടി
ചെമ്മീനിന്റെ വിഭവങ്ങൾ വളരെ രുചിയേറിയതാണ്. ചെമ്മീൻ കൊണ്ട് വിവിധ രീതിയിലാണ് ഓരോരുത്തരും ഭക്ഷണമുണ്ടാക്കുന്നത്. ചെമ്മീൻ റോസ്റ്റും കറിയും ഫ്രൈയും എല്ലാം പലരുടെയും ഇഷ്ടവിഭവങ്ങളാണ്. നേരിയ തോതിൽ മസാലയും ക്രീമിയുമായി തയാറാക്കുന്ന രുചികരമായ കറിയാണ് ചെമ്മീൻ മോളി
കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ അവ രണ്ടും ഒന്നാണോ? നമ്മളിൽ പലർക്കും ഉള്ള ഒരു സംശയമാണിത്. കൃത്യമായി പറഞ്ഞാൽ, കൊഞ്ചും ചെമ്മീനും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിലും രണ്ടിനും അതിന്റേതായ സവിശേഷതകളുണ്ട്. എന്തായാലും രണ്ടിന്റെയും രുചി ഒരുപോലെയാണെന്നത് ഒരു വസ്തുതയാണ്. ശരീരഘടനാപരമായി, ചെമ്മീനും കൊഞ്ചും വ്യത്യസ്ത
ഗായിക അമൃത സുരേഷും, സഹോദരിയും അഭിനേത്രിയുമായ അഭിരാമി സുരേഷും ചേര്‍ന്ന് ഇടയ്ക്കിടെ പുതിയ പാചകപരീക്ഷണങ്ങള്‍ നടത്താറുണ്ട്. തങ്ങളുടെ അമൃതം ഗമയ എന്ന യുട്യൂബ് ചാനലില്‍ ഇവര്‍ പാചകവിഡിയോകള്‍ പങ്കുവയ്ക്കാറുമുണ്ട്. അമൃതയുടെ ക്യൂട്ട്നെസ്സിനും അഭിരാമിയുടെ തഗ്ഗ് ഡയലോഗുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇടയ്ക്ക്
മീൻ ഒന്നും ഇല്ലാത്ത സമയത്ത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കറിയാണ് ഉണക്കചെമ്മീൻ കായ കറി. ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും നമുക്ക് ആവശ്യമില്ല. ഇതെങ്ങനെ തയാറാക്കുന്നത് എന്ന് നോക്കാം ചേരുവകൾ •ഉണക്കചെമ്മീൻ ഒരു കപ്പ് •പച്ചക്കായ രണ്ടെണ്ണം •ചെറിയ ഉള്ളി 10 തൊട്ട് 12 വരെ •വെളുത്തുള്ളി ആറെണ്ണം •ഇഞ്ചി ഒരു
പുതിയ പാചക പരീക്ഷണത്തിന്റെ വിഡിയോയുമായി നവ്യ നായര്‍. ചെമ്മീന്‍ കൊണ്ടുള്ള ബിരിയാണിയാണ് നവ്യ ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ആന്റി പഠിപ്പിച്ചു തന്ന ചെമ്മീന്‍ ഫ്രൈ ഇട്ടിട്ടുള്ള ബിരിയാണി ആണ് ഇതെന്ന് നവ്യ പറയുന്നു. തന്നെ മട്ടന്‍ ബിരിയാണി ഉണ്ടാക്കാന്‍ പഠിപ്പിച്ചതും ആന്റി
ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.
ആന്ധ്രയിലെ ബംഗാൾ ഉൾക്കടൽ തീരദേശമാണ് ഇന്ത്യയിലെ ചെമ്മീൻ കൃഷിയുടെ കേന്ദ്രം. അവിടമാകെ കുളങ്ങളും, വെള്ളം നദിയിൽ നിന്നു പമ്പ് ചെയ്തു കയറ്റിയ വിശാലമായ ടാങ്കുകളുമുണ്ട്. ചെമ്മീൻ വീത്തുകളിട്ട് തീറ്റ കൊടുത്ത് വിളവെടുക്കുന്നു. അവ സംസ്ക്കരിച്ച് കടൽ കടത്തി യുഎസിലേക്കും ജപ്പാനിലേക്കും യൂറോപ്പിലേക്കും മറ്റും കയറ്റി അയയ്ക്കുമ്പോൾ കർഷകരുടെ പോക്കറ്റിൽ വന്നു വീഴുന്നത് ലക്ഷങ്ങൾ. ഒരേക്കർ വിസ്തൃതിയുള്ള കുളമുണ്ടെങ്കിൽ വർഷം 4–5 ലക്ഷം ലാഭം. പക്ഷേ അടുത്തിടെയായി അവർ പ്രതിസന്ധിയിലാണ്. ഇക്വഡോർ എന്ന രാജ്യം വൻ തോതിൽ യുഎസ് വിപണി കയ്യടക്കുന്നു. അവരും കരയിലെ ചെമ്മീൻ കൃഷിയിലാണ്. അവരുടെ ഉൽപാദനച്ചെലവാകട്ടെ വളരെ കുറവും. വിലയിൽ തെലുങ്കു കർഷകർക്ക് മൽസരിക്കാൻ പറ്റാത്ത അവസ്ഥ. ചെമ്മീൻ കൃഷിയിലെ 50% ചെലവ് തീറ്റയിലാണ്. അതാകട്ടെ ഇറക്കുമതി ചെയ്യുന്നതും. തീറ്റയുടെ ചെലവ് 10 വർഷം മുൻപ് പായ്ക്കറ്റിന് 800 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 2800 രൂപ. ഈ സാഹചര്യത്തിലാണ് ആന്ധ്രയിലെ ചെമ്മീൻ കർഷകർ മുഖ്യമ ന്ത്രി ചന്ദ്രബാബു നായിഡുവിനെ കണ്ടത്. തൊട്ടുപിന്നാലെ
ചെറുവത്തൂർ∙ കടൽക്ഷോഭത്തിനും വറുതിക്കുമിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ചെമ്മീൻ ചാകര. ട്രോളിങ് നിരോധന കാലത്താണ് പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്ക് ഈ ചാകരകൊയ്ത്ത്. ഇന്നലെ 5,00മുതൽ 2000 കിലോ വരെ പൂവാലൻ ചെമ്മീനുമായാണ് അനേകം വള്ളങ്ങൾ മടക്കര മത്സ്യബന്ധന തുറമുഖത്ത് എത്തിയത്. ഒരിക്കൽ ചെമ്മീനുമായി
Results 1-10 of 93