Activate your premium subscription today
ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.
ഏറ്റവും ആരോഗ്യകരമായ പ്രാതലിന്റെ പട്ടികയെടുത്താൽ ഇഡ്ഡലിക്ക് ആദ്യ സ്ഥാനമുണ്ട്. സാമ്പാറോ ചട്നിയോ കൂടി കൂട്ടിനുണ്ടെങ്കിൽ ദിവസത്തിന്റെ തുടക്കം ഗംഭീരം. ഇഡ്ഡിയുടെ കൂടെ എന്നും ചട്നിയും സാമ്പാറും മതിയോ
കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം അതീവ രുചിയിൽ . തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല. യേശുക്രിസ്തു നാൽപതു നാൾ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായും അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നോടിയായും ഓശാന ഞായറാഴ്ച്ചയ്ക്ക് മുൻപുള്ള ദിവസം
സ്വന്തമായൊരു പുട്ടുകുറ്റി സ്വപ്നം കാണുന്ന അമ്മ, വല്ലപ്പോഴും മാത്രം കിട്ടുന്ന പുട്ടിനായി കാത്തിരിക്കുന്ന മകൻ. തമാശയായി തോന്നിയേക്കാം. എന്നാൽ അങ്ങനെയൊരു കാലമുണ്ടായിരുന്നു എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണന്റെ ജീവിതത്തിൽ...T.D. Ramakrishan, Puttu, Steamed Food
Results 1-4