Activate your premium subscription today
ആശങ്ക തീർത്തും ആവശ്യമില്ലാത്ത എന്നാൽ ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണ് വാക്കിങ് ന്യൂമോണിയ എന്നത്.കുട്ടികളിലും മുതിർന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈക്കോ പ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാൻ കാരണമാകുന്നത്.ഈ രോഗാണു ശ്വാസകോശങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് നമ്മൾ വാക്കിങ്
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
തിരുവനന്തപുരം∙ ആന്റിബയോട്ടിക് മരുന്നുകളുടെ കുറിപ്പടിയുമായി വരുന്നവർക്കു മുഴുവൻ ഡോസ് മരുന്നും നൽകണമെന്ന് മെഡിക്കൽ സ്റ്റോറുകൾക്ക് സംസ്ഥാന ഡ്രഗ് കൺട്രോളറുടെ നിർദേശം. ഡോക്ടർ 5 ദിവസത്തേക്ക് ആന്റിബയോട്ടിക് കുറിച്ചാൽ ചിലർ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതു മതിയെന്നു പറയാറുണ്ട്. രോഗം 2 ദിവസംകൊണ്ടു ശമിക്കും എന്നായിരിക്കും ഇവരുടെ വാദം. അത് അംഗീകരിച്ചുകൊണ്ട് ആന്റിബയോട്ടിക്കിന്റെ തോതിൽ കുറവു വരുത്തരുത്. കുറച്ചു മതിയെന്നു നിർബന്ധിച്ചാൽ മരുന്നു തരില്ലെന്നു വ്യക്തമാക്കണം.
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
അസ്വസ്ഥയും വേദനയും ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് മൂത്രനാളിയില്‍ ഉണ്ടാകുന്ന അണുബാധ. അറുപത് ശതമാനം സ്ത്രീകള്‍ക്കും തങ്ങളുടെ ജീവിതകാലയളവില്‍ ഒരു തവണയെങ്കിലും മൂത്രനാളിയിലെ അണുബാധ ഉണ്ടാകാമെന്ന് കണക്കാക്കുന്നു. നിങ്ങള്‍ക്ക് അടിക്കടി ഈ അണുബാധയുണ്ടാകുന്നുണ്ടെങ്കില്‍ അതിനുത്തരവാദി ചിലപ്പോള്‍ നിങ്ങളുടെ
ന്യൂഡൽഹി∙ അത്യാഹിത വിഭാഗങ്ങളിൽ ചികിത്സയിലുള്ള രോഗികളിൽ ആന്റിബയോട്ടിക്കുകളുടെ ഫലം കുറയുന്നതായി ഐസിഎംആർ പഠനം. രാജ്യത്തെ 39 ആശുപത്രികളിൽ നടത്തിയ പഠനത്തിലാണു രോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നെന്നു കണ്ടെത്തിയത്. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
തിരുവനന്തപുരം∙ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി നല്‍കുന്നെന്ന് കണ്ടെത്തി.
ന്യൂഡൽഹി ∙ രോഗിയുടെ കൃത്യവും വിശദവുമായ ലബോറട്ടറി പരിശോധനയ്ക്കു ശേഷമേ ആന്റിബയോട്ടിക് ചികിത്സ നിർദേശിക്കാവുവെന്ന് ഡോക്ടർമാർക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം നൽകി. രോഗത്തിന്റെ തീവ്രത, കഫം പരിശോധന, കൾചർ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ആന്റിബയോട്ടിക് ചികിത്സ നിശ്ചയിക്കേണ്ടത്.
തിരുവനന്തപുരം∙ ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
Results 1-10 of 41