Activate your premium subscription today
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്ന ചൊല്ലു പഴകിത്തേഞ്ഞിരിക്കുന്നു. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ സൃഷ്ടിച്ച പിപി405 എന്ന പുതിയ കൊച്ചുതന്മാത്ര മുടിവളർച്ചയിൽ വിപ്ലവം സൃഷ്ടിക്കുന്നതാണ്. ഈ തന്മാത്ര പ്രവർത്തനരഹിതവും എന്നാൽ കേടുപാടുകൾ സംഭവിക്കാത്തതുമായ രോമകൂപങ്ങളെ (ഫോളിക്കിൾ) സജീവമാക്കി മുടികൊഴിച്ചിൽ തടയുന്നു. കഷണ്ടിയുണ്ടായ കാലം മുതൽ അതിനെ മറികടക്കാനുള്ള ശ്രമം മനുഷ്യൻ നടത്തുന്നുണ്ട്. പണ്ട് ഈജിപ്തുകാർ തങ്ങളുടെ മൊട്ടത്തലയിൽ ഈന്തപ്പഴവും നായയുടെ നഖവും കഴുതയുടെ കുളമ്പും അരച്ചുചേർത്തു പുരട്ടുമായിരുന്നു. ഇങ്ങനെ പല പ്രയോഗങ്ങൾ മനുഷ്യൻ ചെയ്തിട്ടുണ്ട്. മാനസികസമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ മുടികൊഴിച്ചിലിനു കാരണമാണെന്നു പിന്നീടു ശാസ്ത്രം കണ്ടെത്തി. പിപി405 എന്ന തന്മാത്രയുമായി ബന്ധപ്പെട്ട് 10 വർഷത്തോളമായി പഠനം നടക്കുകയാണ്. 2023ൽ മനുഷ്യനിൽ ആദ്യപരീക്ഷണം നടത്തി. പിപി405 ഉറങ്ങും മുൻപ് ഒരാഴ്ചക്കാലം തലയോട്ടിയിൽ പ്രയോഗിച്ചവരിൽ നല്ലഫലം ലഭിച്ചതായി ഗവേഷകർ കണ്ടെത്തി. ഇപ്പോൾ വിപണിയിലുള്ള ലേപനങ്ങളെക്കാൾ കേമം എന്നാണു വിലയിരുത്തൽ. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയുടെ ടെക്നോളജി ട്രാൻസ്ഫർ ഗ്രൂപ്പിലൂടെ ഗവേഷകർ പെലേജ് ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കു രൂപം കൊടുത്തിട്ടുണ്ട്. കൂടുതൽ ഗവേഷണത്തിനും മരുന്നിന് ഔദ്യോഗിക അംഗീകാരം നേടുന്നതിനുമായി അവർ കഴിഞ്ഞവർഷം 1.64 കോടി ഡോളർ സമാഹരിച്ചു. ഇപ്പോൾ യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി കാത്തിരിക്കുകയാണ്.
പുരുഷന്മാരുടെയും സ്ത്രീകളുടെയും മുടികൊഴിച്ചിന് ശാശ്വതമായ പരിഹാരം നേടാൻ ഹെയർ റീസ്റ്റോറേഷൻ സർജറി (എച്ച്ആർഎസ് ) എന്ന ചികിത്സയിലൂടെ സാധിക്കും. ആർക്കൊക്കെ ഇതിന് വിധേയരാവാം? മുടികൊഴിച്ചിലിനു പരിഹാരം തേടുന്ന, മാറ്റിവയ്ക്കലിന് ആവശ്യമായ മുടിയുള്ള രോഗികൾക്ക് ഇത് ചെയ്യാവുന്നതാണ്. ശരീരത്തിലെ രോമകൂപങ്ങൾ തലയുടെ
വിവാഹത്തിനായി 5.66 ലക്ഷം രൂപ വധുവിന്റെ കുടുംബം ചെലവഴിച്ചിരുന്നു. ഇതു തിരിച്ചു നൽകാമെന്ന് വരന്റെ കുടുംബം സമ്മതിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....
പുരുഷന്മാരെ കഷണ്ടി എന്നു വിളിക്കുന്നത് ലൈംഗികാധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംബ്ലോയ്മെന്റ് ട്രിബ്യൂണൽ. തൊഴിലിടത്തിൽ ഒരു വ്യക്തിയെ അയാളുടെ കഷണ്ടിയുമായി ബന്ധിപ്പിക്കുന്നത് വിവേചനപരമാണെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ടോണി ഫിൻ എന്ന ഇലക്ട്രിഷൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ്
ലോകമെമ്പാടുമുള്ള സിനിമാസ്വാദകരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ആ കരണത്തടി സംഭവിച്ചത്. 94ാമത് ഓസ്കർ നിശയിൽ പെട്ടെന്നാണ് നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ കരണത്തൊന്നു പൊട്ടിച്ചത്. അതുവരെ വളരെ സരസമായി തമാശകൾ പറഞ്ഞ് സദസ്സിനെ കയ്യിലെടുത്ത ക്രിസ് റോക്കിന്
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല എന്ന ചൊല്ല് അപ്രസക്തമായേക്കാം. കാരണം കഷണ്ടി അകറ്റി മുടി വീണ്ടും കിളിർത്തുവരാൻ സഹായിക്കുന്ന ഒരു പ്രോട്ടീൻ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. മുടി കൊഴിയുന്നത് തടയുകയും പുതിയ തലമുടി കിളിർത്തു വരാൻ സഹായിക്കുകയും ചെയ്യുന്ന GAS6 എന്ന പ്രോട്ടീൻ ഹാർവഡ് സർവകലാശാല ഗവേഷകരാണ്
കൊറോണ വൈറസ് ബാധിതരിൽ ഏറെയും പുരുഷന്മാരാണെന്നാണ് ചില പഠനങ്ങളുടെ കണ്ടെത്തൽ. അതു ശരിവയ്ക്കുന്ന തരത്തിൽ ഒരു പഠനംകൂടി പുറത്തുവന്നിരിക്കുന്നു. കഷണ്ടിയുള്ള പുരുഷൻമാരിൽ കോവിഡ്– 19 ഗുരുതരമാകുമെന്നാണ് പഠനം പറയുന്നത്. ബ്രൗൺ സർവകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷൻമാരിൽ കഷണ്ടി, കോവിഡ്–19 ന്റെ ലക്ഷണങ്ങളെ
നീണ്ടു വിടർന്ന കാർകൂന്തലാണ് പെണ്ണിനഴകെന്ന് ഇക്കാലത്തും ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. എന്നാൽ മൊട്ടത്തലയിലും ഫാഷന് അസാധ്യ സാധ്യതകളുണ്ടെന്നു കാട്ടിത്തരികയാണ് നടിയും നർത്തകിയും മോഡലും വ്ലോഗറുമായ കൃഷ്ണപ്രഭ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് കൃഷ്ണപ്രഭ ബാൾഡ് ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങൾ
Results 1-8