Activate your premium subscription today
ശരീരത്തിന് ചിലതരം കൊഴുപ്പുകളെ വിഘടിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജനിതക തകരാറാണ് ഗോഷര്‍ രോഗം. കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇത് കാരണമാകുന്നു. ജിബിഎ ജീനിന് ഉണ്ടാകുന്ന ജനിതക പരിവര്‍ത്തനങ്ങളാണ് ഗോഷര്‍ രോഗത്തിന് കാരണമാകുന്നത്. ഗ്ലൂക്കോസെറിബ്രോസൈഡ് എന്ന കൊഴുപ്പിനെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന
ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ജോയ് ഐപ് (58), കോട്ടയം എരുമേലി സ്വദേശിനിയും കാഞ്ഞിരപ്പളളി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിനിയുമായ ഗൗതമി പ്രവീൺ (15) എന്നിവരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. രണ്ടുപേരും
കുനിഞ്ഞു നിവരുമ്പോഴും നടക്കുമ്പോഴുമുള്ള പ്രയാസങ്ങൾ വയസ്സായതിന്റെ ലക്ഷണങ്ങളാണെന്ന്, എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവരെ കളിയാക്കാൻ ന്യൂജെൻ പിള്ളേർ ഇറക്കുന്ന ചില റീലുകളുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ കഴിയാത്ത അവസ്ഥ എത്ര വിഷമകരമായിരിക്കും. ചിലയാളുകളിൽ ഈ അവസ്ഥ ഏറെ നേരം തുടരും. യഥാർഥത്തിൽ എന്താണ് ഇതിനു പിന്നിലെ കാരണം? ഇതൊരു രോഗലക്ഷണം മാത്രമാണ്. ഒരുപക്ഷേ സന്ധിവാത രോഗമായിരിക്കാം, അല്ലെങ്കിൽ അസ്ഥി രോഗങ്ങളും. ഇപ്പോഴത്തെ ആരോഗ്യപ്രശ്നങ്ങളിൽ രണ്ടും വില്ലന്മാരാണ്. അതിൽത്തന്നെ സന്ധിവാതം (Rheumatoid arthritis) അഥവാ ആമവാതം കുറച്ചേറെ പ്രശ്നമാണ്. മനുഷ്യന്റെ ചലന സ്വാതന്ത്ര്യത്തെയും ആരോഗ്യത്തെയും വരെ സാരമായി ബാധിക്കുന്ന രോഗം എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. പക്ഷേ, കണ്ടെത്തി നല്ല ചികിത്സ ആദ്യമേ ലഭിച്ചാൽ ഈ രോഗത്തിന് ശാശ്വതമായ പരിഹാരമുണ്ട്. എന്താണ് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ, എന്തെല്ലാമാണ് ചികിത്സകൾ? സന്ധിവാതം സംബന്ധിച്ച തെറ്റിദ്ധാരണകൾ എങ്ങനെ പരിഹരിക്കാം? ചെറുപ്പക്കാരും സ്ത്രീകളും ഈ രോഗത്തെ ഏറെ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? ഫിസിഷ്യനും റുമറ്റോളജിസ്റ്റുമായ ഡോ. ജേക്കബ് ആന്റണി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
സെലറിയുടെ നീളമുള്ള തണ്ടുകൾക്ക് അസ്ഥികളുമായി നല്ല സാമ്യമുണ്ട്. കാഴ്ചയിലെ സാമ്യം മാത്രമല്ല, എല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കുന്നു. കാൽസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളാൽ സമ്പന്നമായ സെലറി എല്ലുകളുടെ നിർമാണത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെ ഉണ്ട്. ഒരു
‘‘ഭാവിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമോ ഡോക്ടർ?’’ ഒരൽപം ടെൻഷൻ ആയിട്ടാണ് ഞാൻ ഡോക്ടർ മാത്യുവിനോട് ചോദിച്ചത്. ‘‘ഒന്നും വരാതിരിക്കാൻ അല്ലേ നമ്മൾ ഇത് ചെയ്തത്? എല്ലാം ഫിക്സ് ചെയ്തു. റെസ്റ്റ് ഉണ്ടാവും. മൂന്നാഴ്ച കാൽ നിലത്തു കുത്തരുത്.’’ ഡോക്ടർ പുഞ്ചിരിച്ചു. ‘ഗോഡ് ബ്ലസ് യു’ എന്ന് പറയും പോലെ നെറുകയിൽ ഒന്ന് തൊട്ട് ‘ഓകെ’ എന്നും പറഞ്ഞു പോയി. ചില പുഞ്ചിരികൾ ഉണ്ട്, ചില അർഥവത്തായ തലോടലുണ്ട്, ചില കൂൾ ഓകെകൾ ഉണ്ട്. അതാണ് ചില ഗൗരവമുള്ള സാഹചര്യങ്ങളിൽ നമുക്ക് കിട്ടുന്ന ആദ്യ മരുന്ന്, ആദ്യ ഉറപ്പ്.. ആശങ്കകൾ മറന്നു പോകുന്ന ഒരു പരിഹാരത്തിന്റെ കയ്യൊപ്പ്. ഓപ്പറേഷൻ കഴിഞ്ഞതോടെ പതിവ് പോലെ എന്നെ ഐസിയുവിലേക്ക് മാറ്റി. ആ വാതിൽ തുറന്ന് കയറുമ്പോഴേ, ‘‘ജ്യോതി ജ്യോതി എന്ന് കേട്ട് കാത്തിരിക്കുവായിരുന്നു’’ എന്ന ഡയലോഗ് കൊണ്ട് നഴ്സുമാർ എന്നെ വരവേറ്റു. തറവാട്ടിലേക്ക് ഒക്കെ കേറിച്ചെല്ലുന്നത് പോലെ ഉണ്ടായിരുന്നു. അവിടെ പ്രത്യേകിച്ച് എടുത്ത് പറയാൻ ഉള്ളത് നിർത്താതെ സംസാരിക്കുന്ന വട്ട മുഖമുള്ള ഒരു നഴ്സിനെയാണ്. ചുറ്റും നോക്കിയപ്പോൾ രണ്ട് ബെഡിൽ ഒഴികെ മറ്റൊന്നിലും രോഗികൾ ഇല്ല. ഇന്ന് ശാന്തം. ഉള്ളവർ അതീവ ശാന്തർ. ജനൽച്ചില്ലിലൂടെ കാർത്തിയെയും കിരണേട്ടനെയും കണ്ടു. സിസ്റ്റർ പിന്നെ ഓരോ വിശേഷങ്ങൾ ആയി ചോദിക്കാൻ തുടങ്ങി. ചിരകാലപരിചിതരെ പോലെ ഓപ്പറേഷനും ആശുപത്രിയും ഒക്കെ മറന്ന് ഞങ്ങൾ അത്യാവശ്യം സംസാരിച്ചു. സ്വച്ഛമായ പുഞ്ചിരികൾ ഉള്ള മുഖങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. ആ നഴ്സിന്റെ പേര് അറിയില്ലെങ്കിലും അവരുടെ പുഞ്ചിരിയെ എനിക്ക് നന്നേ അറിയാം.
ജീവിതത്തിലെ ഒരു സാധാരണ ദിവസം. 2024 ഒക്ടോബർ 22 ചൊവ്വ. പല കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച് പുതിയ വെളിപാടുകൾ നൽകിയ ആ ‘അപകടം’ അന്നാണ് എനിക്ക് സംഭവിച്ചത്. വായിച്ചു പഠിച്ച തിയറികൾ ഒക്കെ എന്റെ അനുഭവമാകാൻ ആരംഭിച്ച ദിനം. ഞാൻ ജോലി ചെയ്യുന്ന കോട്ടയം വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലേക്ക് എന്റെ ഹോണ്ട ഗ്രാസിയയിൽ പോകുമ്പോൾ കാനം ജംക്ഷനിൽ വച്ച് ഒരു പട്ടി കുരച്ചുകൊണ്ട് വണ്ടിക്ക് മുന്നിലേക്ക് ഒറ്റ ചാട്ടം. വണ്ടി ഇടിച്ചു, സ്കൂട്ടർ ഇടത്തേക്ക് മറിഞ്ഞു. പട്ടി തടിയൂരി പോയി. സ്കൂട്ടറിനടിയിൽ എന്റെ ഇടതു കൈ, ഇടതു കാൽ ഒക്കെ അമർന്ന് മൊത്തത്തിൽ ഒരു പ്രാണവേദന. എഴുന്നേൽക്കാൻ പറ്റാതെ ഒരു നിമിഷം ഞാൻ റോഡിലേക്ക് തന്നെ തലവച്ചു കിടന്നു. ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആദ്യത്തെ അപകടം സാരമായിത്തന്നെ സംഭവിച്ചുവെന്ന്! നാട്ടുകാർ ഓടി വന്നു. പതിയെ എഴുന്നേൽപ്പിച്ചു. കാൽ കുത്തുമ്പോൾ വേദന ഉണ്ടെന്ന് പറയുമ്പോഴാണ് കയ്യിലേക്ക് നോക്കുന്നത്. ഇടതു കൈ 'ഗ' മാതൃകയിൽ വളഞ്ഞു പൊങ്ങുന്നു. ഉള്ളിലൂടെ ഒരു മിന്നൽ കയറിയിറങ്ങി. ഒരു ഓട്ടോയിൽ രണ്ട് നാട്ടുകാരുടെ കൂടെ തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക്. അവിടെ എന്റെ കൈ കണ്ടവരൊക്കെ പരിഭ്രമിച്ചു. എന്റെ പ്രിൻസിപ്പലും സഹപ്രവർത്തകരും കുട്ടികളും ഓടിയെത്തി. കയ്യിലെ ഒരു നിസ്സാര അനക്കം പോലും അസഹനീയമായി. ഒരു നല്ല ആശുപത്രിയിലേക്ക് എത്രയും വേഗം എത്തണം. ഒരു ആംബുലൻസ് വിളിച്ചു. നേരെ ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്. ആംബുലൻസിന്റെ നേരിയ അനക്കം പോലും എന്റെ ‘ഗ’ കയ്യിൽ അതിഭീകര വേദനയായിരുന്നു. സഹപ്രവർത്തകയായ സുനിത മിസ്സ് എന്റെ കയ്യിനെ ഒരു കുഞ്ഞിനെ എന്ന പോലെ അതീവശ്രദ്ധയോടെ താങ്ങിപ്പിടിച്ചിരുന്നു. എന്നിട്ടും വണ്ടി ഒന്ന് വിറച്ചാൽ പോലും അസഹനീയമായിരുന്നു വേദന. അര മണിക്കൂറിൽ ചെത്തിപ്പുഴ എത്തുമ്പോഴേക്കും കിരണേട്ടന്റെ സുഹൃത്തും ആശുപത്രിയിലെ എച്ച്ആറും ആയ പ്രിയയും സ്ട്രെച്ചറും ആളുകളും കാത്തു നിൽക്കുന്നു.
നട്സുകളെല്ലാം തന്നെ ആരോഗ്യകരമാണ്. ഇവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. പൂരിതകൊഴുപ്പുകളും അപൂരിത കൊഴുപ്പുകളും അടങ്ങിയ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. ലഘുഭക്ഷണമായും മറ്റ്
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ദ്ധിക്കുന്നത് അണുബാധകളുടെ സാധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്. ശരീരത്തില്‍ മുറിവോ മറ്റോ ഉണ്ടായാല്‍ അതിലൂടെ ബാക്ടീരിയ അകത്ത് കടക്കുകയും രക്തപ്രവാഹത്തിലൂടെ എല്ലുകളില്‍ എത്തുകയും ചെയ്യാം. ഇത് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന്
വിറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണം ആരോഗ്യവും സൗഖ്യവും ഏകും. ചിയ സീഡ്സ് അവയിൽ ഒന്നാണ്. ചിയ സീഡ്സ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ മറ്റ് നിരവധി വിറ്റമിനുകളും ധാതുക്കളും ചിയ സീഡ്സിൽ ധാരാളം ഉണ്ട്.
മനുഷ്യരുടെ ചരിത്രത്തിലുടനീളം വിവിധ തരത്തിലുള്ള ആഭരണങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുത്തുകൾ കോർത്തുള്ള മാലകളും മറ്റും ഇക്കൂട്ടത്തിൽപെടും. മധ്യകാല ശിലായുഗം മുതൽക്കേ തന്നെ വിവിധ തരത്തിലുള്ള കല്ലുമാലകളും മറ്റും മനുഷ്യർ അണിഞ്ഞു വന്നിരുന്നു. ഇപ്പോൾ യുഎസിലെ വ്യോമിങ് സർവകലാശാലയിലെ ആർക്കിയോളജി പ്രഫസറായ
Results 1-10 of 20