Activate your premium subscription today
മാസേ– തിരമാലകൾ തഴുകുന്ന മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന പ്രാചീന നഗരം. ഫ്രാന്‍സിലെ ഏറ്റവും പഴക്കമുള്ള നഗരമാണിത്. അതിമനോഹരമാണു കാഴ്ചകള്‍. അതിൽത്തന്നെ ഓഗസ്റ്റിലെ വേനൽ കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ്. ആകാശ നീലിമയും വേനൽക്കാറ്റിന്റെ മൃദുലതയും കടലിന്റെ ശീതളിമയും നിറഞ്ഞ ഈ നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഇവിടുത്തെ നിരത്തുകളിലൂടെ നടന്നാൽ കടലിന്റെ മൃദുസഞ്ചാരത്തിൽ ജീവിതം പുതുതലത്തിലേക്ക് മാറുന്നതുപോലെ തോന്നും. മാസേയിലെ (Marseille) അത്തരമൊരു വേനൽക്കാലത്തിലെ മനോഹരമായ സായംസന്ധ്യയിലാണ് സുന്ദരിയായ കോറിൻ റിച്ചഡും സുമുഖനായ അലൈൻ പർപലൈക്സും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഇരുവരും അഗാധ പ്രണയത്തിലേക്ക് വീണുപോയി. മുനിഞ്ഞു കത്തുന്ന നിരത്തുവിളക്കുകൾ കാവൽ നിൽക്കുന്ന, പ്രണയത്തിരകൾ അലതല്ലുന്ന മാസേയിലെ ഇടവഴികളിലൂടെ അവർ കൈകോർത്ത് നടന്നു. മെല്ലെമെല്ലെ അവരുടെ ബന്ധം ആഴത്തിൽ വളർന്നു. അലൈന്‍ ആ സമയത്ത് 25 വയസ്സായിരുന്നു, കോറിന് 23 ഉം. ജീവിതം അതിന്റെ വിചിത്ര വഴികളിലൂടെ മുന്നോട്ടുപോകുന്നതിനിടെ
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ തോതിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനുളള ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമമായതുമായ വഴിയാണ് പ്രതിരോധ കുത്തിവയ്പ്പ്. പാകമാകാത്ത പ്രതിരോധ
കണ്ണൂർ ∙ സർക്കാർ ഉത്തരവു വൈകുന്നതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിൽ പാൽ, മുട്ട വിതരണം മുടങ്ങി. സംസ്ഥാന സർക്കാർ 2022 ൽ തുടങ്ങിയ ‘പോഷകബാല്യം’ പദ്ധതി വഴിയാണ് ആഴ്ചയിൽ 2 ദിവസം അങ്കണവാടികളിൽ പാലും മുട്ടയും നൽകിയിരുന്നത്. ബജറ്റിൽ തുക വകയിരുത്തി ഡിസംബർവരെ കൃത്യമായി ഇതിന്റെ വിതരണം നടന്നിരുന്നു.
ചോദ്യം : എന്റെ 6 വയസ്സായ മകന് പനിയും ജലദോഷവും ശരീരത്ത് ചുവന്ന നിറത്തിലുള്ള കുരുക്കളുമാണ്. ഡോക്ടറെ കണ്ടപ്പോൾ തക്കാളിപ്പനിയാണെന്ന് പറഞ്ഞു. എന്താണ് തക്കാളിപ്പനി? ഇത് പേടിക്കേണ്ട ഒരു രോഗമാണോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഉത്തരം : തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ഇതിന്റെ ശാസ്ത്രീയ നാമം ഹാൻഡ്
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവരുടെ കുട്ടിക്ക് ഒന്നര വയസ്സായി. ഇപ്പോൾ അഞ്ചു പത്തു വാക്കുകൾ പറയും. പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും സംസാരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നതിനും ഇടയാക്കുമോ? ഉത്തരം : മലയാളികളിൽ വലിയൊരു ശതമാനം കുടുംബങ്ങൾ ഇപ്പോൾ
‘‘വീട്ടിൽ പൊരിച്ച മീൻ നല്‍കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്‍ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
അബുദാബി ∙ ബാലാവകാശവും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാൻ അബുദാബിയിൽ പുതിയ കേന്ദ്രം (ചൈൽഡ് സെന്റർ) സ്ഥാപിക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമം തടയുകയാണ് ലക്ഷ്യം. കുടുംബ പരിചരണ അതോറിറ്റിയും 4 സർക്കാർ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക. പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാനും അബുദാബി ഏർലി
കൊണ്ടോട്ടി ∙ കളിക്കുന്നതിനിടെ അണ്ണാക്കിൽ കമ്പു തട്ടി മുറിവേറ്റ കുട്ടിക്ക് ആശുപത്രിയിൽ അനസ്തീസിയ നൽകിയതിനെത്തുടർന്നു മരിച്ച സംഭവത്തിൽ, അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആരോഗ്യവകുപ്പ് അധികൃതരും അന്വേഷണ ഉദ്യോഗസ്ഥരും മെഡിക്കൽ ബോർഡിൽ ഉണ്ടാകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മുമ്പെങ്ങുമില്ലാത്ത വിധം പൊള്ളുന്ന ചൂടുമായി വേനൽക്കാലം ഒരു ദയയുമില്ലാതെ മുന്നോട്ട് പോകുകയാണ്. വിശ്രമമില്ലാതെ കറങ്ങുന്ന ഫാനും ഫ്രിഡ്ജിൽ ഇടതടവില്ലാതെ കാലിയാകുന്ന വെള്ളക്കുപ്പികളും ഈ ചൂടിനെ ശമിപ്പിക്കാൻ ചെറിയ ഒരു ആശ്വാസം മാത്രം. വീട്ടിൽ എസി വെയ്ക്കുന്നത് ആഡംബരമായിരുന്ന കാലത്ത് നിന്ന് അത് അത്യാവശ്യമായി
Results 1-10 of 205