Activate your premium subscription today
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണം 3 വർഷം കഴിഞ്ഞെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
തിരുവനന്തപുരം∙ സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ടു തവണയും രോഗത്തെ
കോവിഡ് കാലത്ത് തെരുവിൽ അലയുന്ന കുരങ്ങനും നായ്ക്കൾക്കും ഭക്ഷണം കൊടുക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തപ്പോൾ അത് മനസു കൊണ്ടും പ്രവൃത്തി കൊണ്ടും ഏറ്റെടുത്തതാണ് ഓരോ മലയാളിയും. കോവിഡ് എന്ന മഹാമാരിക്കാലത്ത് മിണ്ടാപ്രാണികളോടു വരെയുള്ള സർക്കാരിന്റെ കരുതലായി അതിനെ മലയാളി കണ്ടു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന ആരോഗ്യ പരിചരണ പ്രവർത്തനങ്ങളെ മലയാളി ആശ്വാസത്തോടെ നോക്കിക്കാണുകയും ചെയ്തു. കോവിഡ് എന്ന ‘അടിയന്തര’ സാഹചര്യത്തിന്റെ പിന്നാമ്പുറത്ത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെഎംഎസ്സിഎൽ) വഴി കോടികളുടെ ഞെട്ടിക്കുന്ന കൊള്ള അരങ്ങേറിയിരുന്നു എന്ന വിവരം മലയാള മനോരമ 2023 തുടക്കത്തിൽ പുറത്തു കൊണ്ടു വന്നപ്പോൾ അതിനെ പൂർണമായും തള്ളുകയായിരുന്നു സർക്കാർ ചെയ്തത്. രേഖകളുടെ അടിസ്ഥാനത്തിൽ ഓരോ ദിവസവും പുറത്തു വന്ന വിവരങ്ങൾ പിന്നീട് പ്രതിപക്ഷവും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തപ്പോഴും സർക്കാർ അനങ്ങിയില്ല. ലോകായുക്തയിൽ കേസ് തുടരുമ്പോഴും കാര്യമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിനെയും ഉദ്യോഗസ്ഥരെയും എല്ലാ അർഥത്തിലും പിന്തുണയ്ക്കുന്ന പ്രതികരണങ്ങളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.
തിരുവനന്തപുരം∙ കോവിഡ് കാലത്തെ ഗ്ലൗസ് ഇറക്കുമതിയിലൂടെ സർക്കാരിന് ഒരു കോടി രൂപ നഷ്ടമായി. ഗുണമേന്മയില്ലാത്ത ഗ്ലൗസ് വിതരണം ചെയ്തതിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കുകയാണിപ്പോൾ. പച്ചക്കറി കച്ചവടത്തിനുവേണ്ടി കഴക്കൂട്ടത്തു തുടങ്ങിയ അഗ്രത ആവയോൺ എക്സിമിനാണ് ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ കരാർ നൽകിയത്. ഒരു കോടി ഗ്ലൗസ് 12.15 രൂപ നിരക്കിൽ ലഭ്യമാക്കാനായിരുന്നു കരാർ. എന്നാൽ 2021 മേയ് 27ലെ ഉത്തരവനുസരിച്ച് പരമാവധി 7 രൂപയ്ക്ക് ഗ്ലൗസ് വാങ്ങണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് അട്ടിമറിച്ച് ഗ്ലൗസിന്റെ വിലയിൽ 5.15 രൂപ വർധിപ്പിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം പേന കൊണ്ടു വെട്ടിത്തിരുത്തി. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നു തിരുത്തി. ഉൽപന്നത്തിനു ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്ന വ്യവസ്ഥ വെട്ടിമാറ്റി കമ്പനിക്ക് അനുകൂലമാക്കി.
കോട്ടയം ∙ വനംവകുപ്പിന്റെ സഞ്ചിയിലെ വെടിയുണ്ടകൾ തീർന്നുതുടങ്ങി. ആവശ്യത്തിനു തോക്കുകളുമില്ല. കോവിഡ് കാലത്തിനു ശേഷം മനുഷ്യ–വന്യമൃഗ സംഘർഷം രൂക്ഷമായ സ്ഥലങ്ങളിൽ കാട്ടാനകളെയും മറ്റു മൃഗങ്ങളെയും വിരട്ടിയോടിക്കാൻ തോക്കെടുത്തതാണു വെടിയുണ്ട ക്ഷാമത്തിനു കാരണം. തോക്കും വെടിയുണ്ടകളും വാങ്ങാനുള്ള പണം അനുവദിക്കാത്തതു മറ്റൊരു കാരണം. വടിയുമായി കാട്ടിൽ റോന്തു ചുറ്റാൻ പോകേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.
കൊച്ചി ∙ രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പുതിയ വൈറസ് അല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതു ചൈനയിൽനിന്നു വന്ന വൈറസ് അല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഐഎംഎ കൊച്ചി ഘടകം വ്യക്തമാക്കി.
കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്? ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്? കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?
ന്യൂഡൽഹി ∙ ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) അറിയിച്ചു. ശ്വാസകോശ രോഗങ്ങൾക്കുള്ള സമാന ലക്ഷണം തന്നെയാണ് ഈ രോഗബാധിതർക്കുണ്ടാവുകയെന്നും എൻസിഡിസി ഡയറക്ടർ ഡോ.അതുൽ ഗോയൽ അറിയിച്ചു.
ബെയ്ജിങ് ∙ ലോക രാജ്യങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ച് ചൈനയിൽ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിലായി. ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്പോഴാണ് ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്.
ന്യൂഡൽഹി ∙ കോവിഡ് മഹാമാരിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കായി ചൈന രോഗബാധയുടെ വിവരങ്ങൾ കൈമാറണമെന്നു ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. കോവിഡ് –19 ന്റെ ഉദ്ഭവം ചൈനയിൽ നിന്നാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണു രോഗവ്യാപനം, പരീക്ഷണങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നത്. കോവിഡിന്റെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്നാണെന്ന കണ്ടെത്തൽ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മറച്ചുവച്ചുവെന്ന് അമേരിക്കൻ വിസിൽബ്ലോവറായ ലഫ്.കേണൽ. മർഫി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Results 1-10 of 10000