Activate your premium subscription today
ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡോ. എൻ. ജോൺ കാം എന്ന പേരിൽ ആൾമാറാട്ടം നടത്തി ഹൃദ്രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ആൾ അറസ്റ്റിൽ. 2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 12 വരെ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിലായി 7 പേരാണ് മരിച്ചത്.
ഇല്ലിനോയ്∙ ഇല്ലിനോയിൽ നിന്നുള്ള ഗവേഷകർ അരിമണിയേക്കാൾ ചെറുതും പ്രകാശത്താൽ പ്രവർത്തിക്കുന്നതുമായ പേസ്മേക്കർ വികസിപ്പിച്ചെടുത്തു. ഇത് നവജാത ശിശുക്കളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ള മുതിർന്നവർക്കും പ്രയോജനകരമാകുമെന്നും കരുതുന്നു. സിറിഞ്ച് വഴി എളുപ്പത്തിൽ ഘടിപ്പിക്കാൻ
തിരുവനന്തപുരം∙ പാതിവില തട്ടിപ്പു കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍.ആനന്ദകുമാറിന് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി. ഹൃദയധമനിയില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആനന്ദകുമാറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ചെന്നൈ ∙ഹൃദയ ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടന ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയോവാസ്കുലാർ തൊറാസിക് സർജൻസിന്റെ (ഐഎസിടിഎസ്) ആജീവനാന്ത പുരസ്കാരം പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ.വി.വി.ബാഷിക്ക്. 45 വർഷമായി ഹൃദ്രോഗ ചികിത്സാ രംഗത്തു പ്രവർത്തിക്കുന്ന അദ്ദേഹം, 20,000ൽ ഏറെ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
വൈത്തിരിക്കടുത്ത് പൂഞ്ചോല എന്ന ചെറിയൊരു ഗ്രാമത്തിൽ കാടിനോടു ചേർന്നാണു ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ താമസം. രോഗികളോടു ഫീസ് വാങ്ങാറില്ല. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾക്കു മാത്രം സഞ്ചരിക്കാവുന്ന വഴിയിലൂടെ മലയിറങ്ങി വൈത്തിരിയിലേക്കെത്തുമ്പോൾ ഡോക്ടർ നാട്ടുകാരിലൊരാളാകും. അമേരിക്കയിലെ വലിയ ആശുപത്രിയിലെ ജോലി
ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള കൃത്രിമ ഹൃദയ പമ്പ് (ഹാർട്ട്മേറ്റ് 3) സ്ഥാപിക്കൽ വിജയകരമായി പൂർത്തിയാക്കി കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻററിലെ വിദഗ്ധ സംഘം. ഹൃദയസ്തംഭനം മൂലം 120 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന 35 വയസ്സുകാര നിലാണ് ശസ്ത്രക്രിയ നടത്തിയത്.
കോട്ടയം ∙ ‘ഹൃദയപൂർവം’ ആരോഗ്യ പദ്ധതി മാത്രമല്ലെന്നും മനുഷ്യത്വത്തിലേക്കുള്ള യാത്രയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. മലയാള മനോരമയും മദ്രാസ് മെഡിക്കൽ മിഷനും ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗവർണറായി കേരളത്തിൽ ചുമതലയേറ്റതിനു
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ കോളജ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ശ്രീജാ പവിത്രൻ, രവി അഗർവാൾ, കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളിലെ ഹൃദ്രോഗ
കോട്ടയം ∙ മലയാള മനോരമ മദ്രാസ് മെഡിക്കൽ മിഷനുമായി ചേർന്നു നടത്തുന്ന ‘ഹൃദയപൂർവം’ പദ്ധതിയുടെ രജതജൂബിലി സംഗമത്തിനു മാമ്മൻ മാപ്പിള ഹാളിലെത്തിയ എല്ലാവർക്കും പറയാനുണ്ടായിരുന്നു ജീവന്റെ കഥകൾ. കാൽനൂറ്റാണ്ടുമുൻപ് ആദ്യത്തെ ഹൃദയപൂർവം ക്യാംപ് വഴി ശസ്ത്രക്രിയ നടത്തിയവർ മുതൽ കഴിഞ്ഞവർഷം ചികിത്സ നേടിയ കുഞ്ഞുങ്ങൾ വരെ. മലപ്പുറത്തുനിന്ന് ആ ഉമ്മ എത്തിയത് 3 മക്കളുടെ കൈപിടിച്ച്. മൂത്ത മകൾക്ക് ഡോക്ടർമാർ ഹൃദയശസ്ത്രക്രിയ നിർദേശിക്കുമ്പോൾ ഒരു വയസ്സും 4 മാസവും പ്രായം. ആ കുഞ്ഞ് ഇതാ ഇവിടെ ‘ഞാനിപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു...’ എന്നു പറഞ്ഞു പുഞ്ചിരിക്കുന്നു. രണ്ടാമത്തെ മകൾ 9–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ 8–ാം ക്ലാസിൽ. ഇളയവൾ 7–ാം വയസ്സിൽ ശസ്ത്രക്രിയ കഴിഞ്ഞ് 5–ാം ക്ലാസിൽ പഠിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ഹൃദയം മിടിക്കുന്നതു കാണാം ആ ഉമ്മയുടെ കണ്ണുകളിൽ.
കോട്ടയം ∙ കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ട ഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും എന്നാൽ കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നും യുവാക്കളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ മദ്രാസ് മെഡിക്കൽ മിഷനിലെ വിദഗ്ധർ. കൊളസ്ട്രോൾ ഉണ്ടാകുന്നതിനാൽ മാത്രമാണ് ഹൃദ്രോഗം സംഭവിക്കുന്നതെന്ന തോന്നൽ തെറ്റാണ്. ശരീരത്തിന് ആവശ്യമായ ഘടകമാണ് കൊളസ്ട്രോളെന്നും എന്നാൽ അത് അമിതമാകരുതെന്നും ഡോക്ടർമാർ പറഞ്ഞു. ചെയർമാനും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ.അജിത് മുല്ലശ്ശേരി, അഡൽറ്റ് കാർഡിയോളജി ഡയറക്ടർ ഡോ.വി.എം.കുര്യൻ, ഹാർട്ട് ട്രാൻസ്പ്ലാന്റ് ഡയറക്ടർ ഡോ. വിജിത് കോശി ചെറിയാൻ എന്നിവർ പങ്കെടുത്തു. മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ചർച്ച നിയന്ത്രിച്ചു.
Results 1-10 of 58