Activate your premium subscription today
തിരുവനന്തപുരം ∙ മഴക്കാലത്തിനു മുന്നോടിയായി ആരോഗ്യ വകുപ്പ് നടത്തുന്ന കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളിൽ നിന്ന് ഒരു വിഭാഗം ആശാ വർക്കർമാർ വിട്ടുനിൽക്കും. ഓണറേറിയത്തിനു പുറമേ തുക നൽകിയാൽ കൊതുകു നശീകരണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം∙ വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത് ജലസ്രോതസുകളില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പര്‍ക്കം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ
തിരുവനന്തപുരം∙ വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ആർആർടിയുടെ യോഗവും ചേർന്നു.
റാന്നി ∙ താലൂക്ക് ആശുപത്രിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കൽ സുനിൽ ഏബ്രഹാമിന്റെ (52) നെറ്റിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു.
മലപ്പുറം ∙ ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. വളാഞ്ചേരി കേന്ദ്രീകരിച്ചുള്ള സംഘത്തിലാണ് എയ്ഡ്സ് പടർന്നത്. 6 പേർ അതിഥിത്തൊഴിലാളികളും 4 പേർ മലയാളികളുമാണ്. എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹായത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് തവനൂർ ജയിൽ അന്തേവാസികളിൽ നടത്താറുള്ള പരിശോധനയ്ക്കിടെ കഴിഞ്ഞ ഡിസംബറിൽ അതിഥിത്തൊഴിലാളിയായ റിമാൻഡ് പ്രതിക്കാണ് ആദ്യം എച്ച്ഐവി സ്ഥിരീകരിച്ചത്. ഇയാളോടു വിശദമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച കൂട്ടുകാരനെയും പരിശോധിച്ചു.
മലപ്പുറത്ത് ലഹരിസംഘത്തിന് എയ്ഡ്സ് സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പ് ജയിലിൽ നടത്തിയ പരിശോധനയിലെന്ന് വിവരം. കഴിഞ്ഞ ഡിസംബറിലാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജയിലിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ലഹരി സംഘത്തിൽപെട്ടൊരാൾക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്.
തേഞ്ഞിപ്പലം ∙ പഞ്ചായത്ത് പരിധിയിൽ ആരോഗ്യ ജാഗ്രതാ നിബന്ധന പാലിക്കാത്ത ഭക്ഷണശാലകൾ തുടരാൻ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രികളിൽ ആരോഗ്യ വകുപ്പ്– പഞ്ചായത്ത് ഉദ്യോഗസ്ഥർ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ജാഗ്രതക്കുറവുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കു മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ പൊതുജനാരോഗ്യമേഖലയുടെ ഗുണനിലവാരത്തിന്റെ പ്രധാന അളവുകോൽ സർക്കാർ മെഡിക്കൽ കോളജുകളാണെന്നു പറയാം. ആരോഗ്യകേരളം എവിടെയെത്തിനിൽക്കുന്നു എന്നറിയാൻ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു നോക്കിയാൽ മതി: വാഹനാപകടത്തിൽ ഒടിഞ്ഞ കാലുകൾക്കു ശസ്ത്രക്രിയ നടത്താൻകഴിയാതെ ആഴ്ചകളോളം കിടക്കയിൽ തള്ളിനീക്കേണ്ടി വരുന്നവർ, അർബുദത്തിന്റെ വേദനയും പേറി മെഡിക്കൽ കോളജിലെ ന്യായവിലഷോപ്പിനു മുന്നിൽ മരുന്നിനു കാത്തുനിന്നു നിരാശയോടെ മടങ്ങുന്നവർ, ഡയാലിസിസ് ചെയ്യാനാവശ്യമായ മരുന്നും കിറ്റുകളും പുറത്തുനിന്നു സ്വന്തം പണം മുടക്കിവാങ്ങി ഡോക്ടറെ കാണാനെത്തുന്നവർ... ആരോഗ്യരംഗത്തു നാം കൊട്ടിഘോഷിച്ചുപോരുന്ന കേരള മോഡൽ അത്യാസന്നനിലയിലാണിവിടെ.
ന്യൂഡൽഹി ∙ ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്താനെത്തിയ മന്ത്രി വീണാ ജോർജ് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനാൽ ക്യൂബൻ സംഘത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് തിരികെ മടങ്ങി. ബുധനാഴ്ച വൈകിട്ട് കത്തു നൽകിയിരുന്നതായും എന്നാൽ അനുമതി ലഭിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള വിവരം.
Results 1-10 of 752