Activate your premium subscription today
തിരുവനന്തപുരം ∙ പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ്പ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോർജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയത്. നിപ്പ ലക്ഷണങ്ങളോട്
1000 പേർക്ക് ഒരു ഡോക്ടർ എന്നതാണു ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന രോഗി– ഡോക്ടർ അനുപാതം. സംസ്ഥാനത്ത് എൺപതിനായിരത്തോളം ഡോക്ടർമാർ പ്രാക്ടിസ് ചെയ്യുന്നുമുണ്ട്. പക്ഷേ, ഈ ഡോക്ടർമാരിൽ പത്തിലൊന്നു പോലും സർക്കാർ ആശുപത്രികളിലില്ല. 2023ലെ കണക്കനുസരിച്ചു 6164 ഡോക്ടർമാർ മാത്രമാണു സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്നത്. ഇപ്പോഴും ഈ എണ്ണത്തിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു വിദഗ്ധർ ആരോപിക്കുന്നു. അതിനു പ്രധാന കാരണം തസ്തികകളുടെ കുറവാണ്. സംസ്ഥാനത്തെ ഒരു ജില്ലാ ആശുപത്രിയിൽ കോടികൾ മുടക്കിയാണ് കാത്ത് ലാബ് നിർമിച്ചത്. പക്ഷേ, ഇതുവരെയും കാർഡിയോളജിസ്റ്റ് എന്ന പോസ്റ്റ് സൃഷ്ടിച്ചിട്ടില്ല. ഒരു ഡോക്ടർ രണ്ട് വർഷത്തോളം ഇവിടെ കാർഡിയോളജിസ്റ്റായി ജോലി ചെയ്തു. ആയിരത്തോളം ആൻജിയോപ്ലാസ്റ്റി ചെയ്തു. ശമ്പളമോ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ് എന്ന പേരോ നൽകിയില്ലെന്നു മാത്രമല്ല, അയൽ ജില്ലയിലെ
കൊടുമൺ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ പോയയാൾ ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് ദാരുണമായി മരിക്കാൻ ഇടയായത് മന്ത്രിമാരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്ന് കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ. ഇത്തരം സംഭവങ്ങൾ കേരളത്തെ സംബന്ധിച്ച് ഒറ്റപ്പെട്ട ഒരു കാര്യമല്ല. ആരോഗ്യ വകുപ്പിനെ
തിരുവനന്തപുരം ∙ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനെടുക്കാന്‍ പാകത്തില്‍ സംസ്ഥാനത്തെ 134 ആശുപത്രി വളപ്പുകളിലായി പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കോട്ടയം ദുരന്തത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശേഖരിച്ച കണക്കുകളില്‍ 41 പഴഞ്ചന്‍ കെട്ടിടങ്ങളുമായി എറണാകുളം ജില്ലയാണ് മുന്നില്‍. എന്നാല്‍ പൊളിക്കാന്‍ ഉത്തരവിട്ട ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 12 കെട്ടിടങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുപക്ഷേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
മലപ്പുറം ∙ കോട്ടയ്ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു.
കോഴിക്കോട് ∙ പ്രതിപക്ഷ സംഘടനകളുടെ സമരം കേരളത്തിന്റെ ആരോഗ്യ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. മരിച്ച ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. ഇക്കാര്യത്തിൽ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണി ∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല. 3 സ്ഥിര ഡോക്ടർമാരെങ്കിലും വേണ്ട ആശുപത്രിയിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ചുമതലയിലുള്ളത്.വർക്കിങ് അറേഞ്ച്മെന്റിൽ എത്തുന്ന താൽക്കാലിക ഡോക്ടർ ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ്
തൊടുവക്കാട് ∙ സൗജന്യമായി സ്ഥലം ലഭ്യമായിട്ടും തൊടുവക്കാട് ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം നിർമാണത്തിനുള്ള നടപടികൾ വൈകുന്നു.തൊടുവക്കാട് സ്വദേശി അമേഷ് മാത്യു 6 സെന്റ് സ്ഥലം സൗജന്യമായി ഏഴംകുളം പഞ്ചായത്തിന് എഴുതി നൽകിയിട്ട് ഒന്നര വർഷമായിട്ടും ഇതുവരെ ഒരു നടപടിയുമായിട്ടില്ല. കെട്ടിടം നിർമാണത്തിനുള്ള
കോഴിക്കോട് ∙ ആരോഗ്യവകുപ്പിൽ എല്ലാം ശുഭമാണെന്നും ‘സിസ്റ്റം’ മാത്രമേ അൽപം പിഴച്ചിട്ടുള്ളൂ എന്നും അവകാശപ്പെടുന്ന അധികൃതർ ഈ കണക്ക് വായിക്കുക – സ്റ്റെന്റ്, ബലൂൺ, ഗൈഡ് വയർ തുടങ്ങി ഹൃദയചികിത്സയ്ക്കു വേണ്ട ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ രാജ്യത്തെ വിവിധ കമ്പനികൾക്കു സർക്കാർ നൽകാനുള്ള കുടിശിക 114 കോടി രൂപ.
കണ്ണൂർ ∙ കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഏതു സമയവും ഇടിഞ്ഞുവീഴാവുന്ന തരത്തിൽ കണ്ണൂരിലും ആശുപത്രികളുൾപ്പെടെ നിരവധി കെട്ടിടങ്ങൾ. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചോർച്ച വന്ന കെട്ടിടങ്ങളുടെ ഭിത്തി ഉൾപ്പെടെ നനഞ്ഞു കുതിർന്നു.
Results 1-10 of 788