Activate your premium subscription today
അഗളി ∙ പനി ബാധിച്ചു കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വയസ്സുകാരനു മരുന്നു നൽകിയതിൽ പിഴവെന്നു പരാതി. 72 വയസ്സുകാരന്റെ രക്തപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മരുന്നു നൽകിയതെന്നു ജെല്ലിപ്പാറ ധോണികുണ്ട് കേഴപ്ലാക്കൽ കെ.ബി.അനിൽകുമാർ ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ പരാതിയിൽ പറയുന്നു. അനിൽകുമാറിന്റെ മകന്റെ ഒരു വയസ്സുള്ള മകൻ ഇവാനെ രണ്ടിനു കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായെന്നു പറഞ്ഞ് ഇന്നലെ വീട്ടിലേക്കയച്ചു. വീട്ടിലെത്തി മരുന്നു കൊടുത്തയുടൻ കുട്ടി മയക്കത്തിലായി. കുട്ടിയെ ഉടനെ അഗളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വൈകിട്ടോടെ ആശുപത്രി വിട്ടു. കോട്ടത്തറ ആശുപത്രിയിൽ നിന്നു നൽകിയ ഡിസ്ചാർജ് രേഖയോടൊപ്പം ലഭിച്ച രക്തപരിശോധനാ റിപ്പോർട്ട് 72 വയസ്സുള്ള രോഗിയുടേതാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു വയസ്സുള്ള കുട്ടിക്കു മരുന്നു കുറിച്ചതെന്നു കരുതുന്നതായി പരാതിയിൽ പറയുന്നു.
തിരുവനന്തപുരം∙ അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയർ എന്‍ജിനീയര്‍ എം.എസ് നീതുവിന്റെ 9 വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്നും ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ നീതുവിന് ഹൃദയാഘാതം സംഭവിച്ചതും 9 വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അബുദാബി ∙ ചികിത്സാ പിഴവ് വരുത്തിയ ഡോക്ടറും അദ്ദേഹത്തെ നിയമിച്ച മെഡിക്കൽ സെന്ററിറും ചേർന്ന് രോഗിക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി ഉത്തരവിട്ടു. ശസ്ത്രക്രിയക്കിടെ പിഴവിന്റെ ഭാഗമായി രോഗിക്ക് കാഴ്ചയ്ക്ക് പ്രശ്നം സംഭവിച്ചിരുന്നു. വൈദ്യപരമായ നിലവാരങ്ങൾ പാലിക്കാതെയാണ് ശസ്ത്രക്രിയ
തിരുവനന്തപുരം∙ ചികിത്സപ്പിഴവ് പരാതിക്കിടെ കോസ്മറ്റിക് ക്ലിനിക്കിന് തിരക്കിട്ട് റജിസ്ട്രേഷൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് റിപ്പോർട്ട് ആവശ്യപ്പെട്ട കത്ത് നിലനിൽക്കെ. ക്ലിനിക്കിന് എതിരായി ഉയർന്ന പരാതികളെത്തുടർന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ജില്ലാ മെഡിക്കൽ ഓഫിസർക്കാണു കത്തു നൽകിയത്.
തിരുവനന്തപുരം ∙ വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആന്‍സിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു
അമ്പലപ്പുഴ∙ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന് പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിക്കാതെ വാർഡിലേക്ക് മാറ്റിയെന്നാണ് ഭർത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കൽ തസ്നി താജുദീൻ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.
തൊടുപുഴ ∙ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സപ്പിഴവു മൂലം കാലിലുണ്ടായ മുറിവിനുള്ളിൽ ലോഹക്കഷണവുമായി യുവാവ് വേദനിച്ചതു രണ്ടാഴ്ച. ഇതിനു പുറമേ മുറിവിൽ പഴുപ്പു ബാധിച്ച് മുറിവ് ഗുരുതരമായി. ഒടുവിൽ ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണു കണ്ടെത്തിയത്.ഇടവെട്ടി സ്വദേശി
ന്യൂഡൽഹി ∙ ജനന-മരണ റജിസ്ട്രേഷൻ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്ത ആശുപത്രികൾക്കു പിഴ ചുമത്തുമെന്ന് റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) അറിയിച്ചു. ജനന-മരണങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുന്നതിന് പകരം, പല ആശുപത്രികളും ബന്ധുക്കളോട് റിപ്പോർട്ട് ചെയ്യാൻ നിർദേശിക്കുന്നുവെന്ന പരാതികളിലാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ആർജിഐയുടെ നിർദേശം.
റാന്നി ∙ താലൂക്ക് ആശുപത്രിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്ന് ഉറുമ്പുകളെ കണ്ടെത്തി. പരുക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ റാന്നി ബ്ലോക്കുപടി മൂഴിക്കൽ സുനിൽ ഏബ്രഹാമിന്റെ (52) നെറ്റിയിൽ തുന്നിക്കെട്ടിയ മുറിവിൽ നിന്നാണ് ഉറുമ്പുകളെ കണ്ടെത്തിയത്. മൂന്നര മണിക്കൂറിനു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തി മുറിവ് അഴിച്ച് ഉറുമ്പുകളെ നീക്കംചെയ്ത് വീണ്ടും തുന്നലിട്ടു.
തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗത്തിൽ ഓക്സിജൻ സിലിണ്ടറുമായി ബന്ധിപ്പിക്കുന്ന ഫ്ലോ മീറ്ററിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ച് നഴ്സിങ് അസിസ്റ്റന്റിന്റെ ഇടതു കണ്ണിന് 90 % കാഴ്ച നഷ്ടമായി. ആലപ്പുഴ സ്വദേശി ഷൈലയ്ക്കാണ് അപകടം സംഭവിച്ചത്. കണ്ണിലെ ഞരമ്പുകൾ പൊട്ടുകയും ലെൻസിനു സാരമായി പരുക്കേൽക്കുകയും ചെയ്തെന്ന് അടിയന്തര ശസ്ത്രക്രിയ നടന്ന ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് സി.എസ് ഷീബ പറഞ്ഞു. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്ന ഭാഗത്തായിരുന്നു അപകടം. രണ്ടു വർഷമായി ഓക്സിജൻ സിലിണ്ടർ പരിശോധിക്കുന്നതും ഘടിപ്പിക്കുന്നതും ഷൈലയാണ്. ട്രോളിയിൽ വച്ചിരുന്ന സിലിണ്ടറിലെ ഫ്ലോമീറ്റർ പരിശോധനയുടെ ഭാഗമായി ഇന്നലെ രാവിലെ ഷൈല തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാൽവ് തുറന്നിരുന്നതും ഷൈല സിലിണ്ടറിന് അഭിമുഖമായി കുനിഞ്ഞു നിന്നതും അപകടത്തിന്റെ ആക്കം കൂട്ടി. കണ്ണിനുള്ളിലും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു. രണ്ടു വർഷം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ സമാന അപകടത്തിൽ നഴ്സിങ് അസിസ്റ്റന്റ് അമ്പിളിക്ക് പരുക്കേറ്റിരുന്നു .
Results 1-10 of 50