Activate your premium subscription today
തിരുവനന്തപുരം ∙ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള മരുന്നു വിൽപനയ്ക്ക് കേന്ദ്രസർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തും. ലഹരിക്ക് ഉൾപ്പെടെ മരുന്നുകൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഓൺലൈൻ മരുന്നു വ്യാപാരം നിയന്ത്രിക്കണമെന്ന് 6 ഹൈക്കോടതികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഓൺലൈനിൽ മരുന്നു വിൽക്കാൻ നിയമമില്ലെങ്കിലും വിൽപന സജീവമാണ്.
ന്യൂഡൽഹി ∙ ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എംപാഗ്ലിഫ്ലോസിൻ മരുന്നിന് ജർമൻ ഫാർമ കമ്പനിക്കുണ്ടായിരുന്ന പേറ്റന്റ് കാലാവധി അവസാനിച്ചതോടെ വിലക്കുറവുള്ള ജനറിക് പതിപ്പുകൾ വിപണിയിൽ വ്യാപകം. നൂറ്റിനാൽപതിലേറെ പുതിയ ബ്രാൻഡുകൾ 3 മാസം കൊണ്ട് വിപണിയിലെത്തി.
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ
ന്യൂഡൽഹി ∙ അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച സേബ സലാം എന്ന പെൺകുട്ടിക്ക് ഒരു വർഷത്തേക്കുള്ള മരുന്നു സൗജന്യമായി നൽകാമെന്ന് കമ്പനി അറിയിച്ചു. എസ്എംഎ ബാധിതർക്കുള്ള ചികിത്സാസഹായവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു റോഷെ എന്ന മരുന്നു കമ്പനി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള അനുമതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് നൽകി.
ന്യൂഡൽഹി ∙ കേരളത്തിൽ സർക്കാർ ആശുപത്രികളിലുൾപ്പെടെ വിതരണം ചെയ്യുന്ന മരുന്നുകൾക്കു ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) കണ്ടെത്തി. രാജ്യത്തു മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ യോഗ്യത നേടാത്ത 56 ബാച്ച് മരുന്നുകളിൽ 21 ബാച്ച് കേരളത്തിൽനിന്നാണ്. ഇതിൽ 4 ബാച്ച് പിടിച്ചെടുത്തത് സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും മരുന്നു നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) തൈക്കാട് ഗോഡൗണിൽനിന്നാണ്.
ന്യൂഡൽഹി∙ ആശുപത്രികളിൽ മരുന്നുക്ഷാമമെന്നു വ്യാപക പരാതി. മിക്ക ആശുപത്രികളിലും ഡോക്ടർമാരുടെ കുറിപ്പുമായെത്തുന്ന രോഗികളെ മരുന്നില്ലെന്നു പറഞ്ഞു ഫാർമസി ജീവനക്കാർ തിരിച്ചയയ്ക്കുകയാണ്. പുറത്തുനിന്നു പണം കൊടുത്തു മരുന്നു വാങ്ങേണ്ട അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളും
ന്യൂഡൽഹി ∙ അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും (ഫോർമുലേഷൻസ്) അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവർധനയ്ക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അനുമതി നൽകി.
തിരുവനന്തപുരം ∙ അപൂർവരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും ആരോഗ്യരംഗത്തെ കേരള മോഡലിന് എന്തു പറ്റിയെന്നും നിയമസഭയിൽ പി.സി.വിഷ്ണുനാഥ്. കേരള മോഡലിനെ ഇകഴ്ത്താനാണു യുഡിഎഫിന്റെ ശ്രമമെന്നു മന്ത്രി എം.ബി.രാജേഷ്. പണ്ട് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുണ്ടെന്നു പറഞ്ഞിരിക്കാതെ ആരോഗ്യമേഖലയിലെ അപകടങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കോഴിക്കോട് ∙ നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ഉറപ്പ് ലംഘിക്കപ്പെട്ടതോടെ അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽനിന്ന് കമ്പനികൾ പിൻവാങ്ങുന്നു. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവയ്ക്കുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണ് കമ്പനികളുടെ മുഖംതിരിക്കൽ.
മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല്‍ നിറയുന്ന അപൂര്‍വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ്. ഈ രോഗം വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. ഈ രോഗാവസ്ഥയുമായി ഗിന്നസ് ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ 18കാരന് ലളിത് പട്ടീദാര്‍. മുഖത്ത് ഏറ്റവുമധികം
Results 1-10 of 283